അരിയെറിഞ്ഞാല്‍ ആയിരം കാക്ക അരി എറിയുമ്പോഴേക്കും ധാരാളം കാക്കകള്‍ എത്തുന്നതുപോലെ എന്തെങ്കിലും കിട്ടുമെന്നു കാണുമ്പോള്‍
ആളുകള്‍ തടിച്ചുകൂടും.
 അരി കണ്ടുണേ്ണണം തിരി കണ്ടു കിടക്കേണം സന്തതി കണ്ടു മരിക്കേണം അടുത്തനാളേയ്ക്കു വേണ്ടത്ര അരികണ്ടിട്ട് ഉണ്ണണം. വെളിച്ചം കണ്ടു കിടക്കണം. മക്കളെ കണ്ടു മരിക്കുകയും വേണം.
 അരി കൊടുത്ത് അമ്മായി വീട്ടില്‍ ഉണ്ണണ്ടാ അരികൊടുത്താല്‍ ഏതു വീട്ടില്‍ നിന്നും ഉണ്ണാം, പിന്നെ അമ്മായി വീട്ടില്‍ പോകണോ?
 അരചനായാല്‍ അരിപ്പിട്ടും അമൃതേത്ത് രാജാവ് എന്തു ഭക്ഷിച്ചാലും അമൃതേത്താണ്; വലിയവര്‍ എന്തുചെയ്താലും മഹത്തായതായിവിശേഷിപ്പിക്കും.
 അരിനീളുംമുമ്പേ ചിറിനീളൊല്‌ളാ അരിവേകും മുമ്പേ കഞ്ഞി കുടിക്കാന്‍ നോക്കരുത്; സമയമായെങ്കില്‍ മാത്രമേ എന്തിനും ഒരുങ്ങാവു.
 അരചന് ഒരു ചൊല്‍ അടിമയ്ക്കു തലച്ചുമട് രാജാവിനു നിസ്‌സാരമായ ഒരു വാക്ക് മതി. അടിമയ്ക്കാകട്ടെ
വലിയ ഭാരവും; വലിയവര്‍ക്കു വിഷമമില്‌ള. പാവപെ്പട്ടവനു വലിയ കഷ്ടപ്പാടും.
 അരിക്കൂണ്‍ കണ്ട് ആളെ വിളിക്കേണ്ട അരിക്കൂണ്‍ ധാരാളമുണ്ടെന്നു കരുതി ആള്‍ക്കാരെയൊ വിളിച്ചു വരുത്തിട്ടുകാര്യമില്‌ള. കറിവയ്ക്കുമ്പോള്‍
അതു വളരെക്കുറച്ചേ വരൂ.
 അരിക്കണക്ക് അമ്മയോടും (അപ്പനോടും) പറയാം. കണക്ക് ആരോടായാലും പറയാം. അപേ്പാള്‍ മുഖം നോക്കേണ്ടതില്‌ള.
 അരിച്ചും പെറുക്കിയും അമ്മ, കുടിച്ചും കൂത്താടിയും അച്ചന്‍ അമ്മ വല്‌ളാതെ കഷ്ടപെ്പട്ടു ശേഖരിക്കുന്നു. അച്ഛന്‍ മദ്യപിച്ചുല്‌ളസിച്ചു നശിപ്പിക്കുന്നു. കുടിച്ചും
കഴിക്കുന്നു. രണ്ടു പേരുടെയും നടപടികളിലുള്ള വ്യത്യാസം.
 അരിത്തിക്കഞ്ഞിയില്‍ പാറ്റവീഴുക. അല്പമായുള്ള ഉപജീവനമാര്‍ഗവും തടസ്‌സപെ്പടുക.