അമ്മാവന്‍ വരുന്നതുവരെ വാവു നില്ക്കുകയില്‌ളവാവിന് ഒരു നിശ്ചിത സമയമുണ്ട്. അതു വരും പോകും; സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കില്‌ള.
 അമ്മാവന്‍ ആന പോലെ, അമ്മാവി കുതിര പോലെ, മക്കളെല്‌ളാം പാറ്റ പോലെ. അച്ഛനമ്മമാര്‍ക്കും മക്കള്‍ക്കും തമ്മിലുള്ള ആകൃതി വ്യത്യാസം.
 അമ്മാവിമരുമകള്‍ ഒന്നായിവരുമ്പോള്‍ (ഒന്നാകും കാലം) കാഞ്ഞിരത്തിന്‍ പഴം തേനായി വരും. അമ്മായിയും മരുമകളും ഒരിക്കലും യോജിക്കുകയിലെ്‌ളന്ന് ധ്വനി.
 അമ്മാവന്റെ അമ്മാവി പൊണ്ണത്തടിച്ചി പച്ചരിക്കഞ്ഞിക്ക് ഉപ്പിടാക്കള്ളി അമ്മായിയുടെ പിശുക്കിനെക്കുറിച്ച്.
 അമ്മാവന്റെ മകളെ കല്യാണം കഴിക്കാനും, ചമ്പച്ചോട്ടില്‍ തൈവയ്ക്കാനും ആരോടും ചോദിക്കേണ്ട. അമ്മാവന്റെ മകളെ കല്യാണം കഴിക്കാന്‍ ആരോടും ചോദിക്കേണ്ടതില്‌ള. അത് അനന്തരവന്റെ
അവകാശമാണ്. അതുപോലെ മൂത്തതെങ്ങിന്‍ചോട്ടില്‍ തൈവെക്കാനും ആരോടും ചോദിക്കേണ്ടതില്‌ള. തെങ്ങു
വീഴുമ്പോഴേക്കും തൈ കായ്ക്കാന്‍ തുടങ്ങും;
 അമ്മി നന്നായാല്‍ അരവും നന്നാവും. ഉപകരണം നന്നായാല്‍ ചെയ്യുന്ന ജോലി നന്നാകും.
 അമ്മി കാറ്റത്തിട്ട പോലെ (കാറ്റത്തിട്ട അമ്മി പോലെ) അമ്മി കാറ്റത്തിട്ടാല്‍ അനങ്ങുകയില്‌ള. അതുപോലെ ഏതു പ്രതികൂലാവസ്ഥയിലും അനങ്ങാതെ ഇരിക്കല്‍.
 അമ്മ ചവുട്ടിയാല്‍ പുള്ള ചാകില്‌ള. വേണ്ടപെ്പട്ടവര്‍ തെറ്റു ചെയ്താലും അതിനെ ഗൗനിക്കില്‌ള.
 അമ്മി വെള്ളത്തിലിട്ടപോലെ. യാതൊരു ചലനവുമില്‌ളാതെയിരിക്കുക.
 അമ്മി തേഞ്ഞാലേ ആകാശം തെളിയൂ (തിളങ്ങൂ) അമ്മി തേയത്തക്കവിധം ശകതിയോടെ വെടിമരുന്നരച്ചാലേ ആകാശം തിളങ്ങും വിധം വെടിക്കെട്ടു
നടത്താനാകൂ എന്ന് വെടിക്കെട്ടു നിര്‍മാതാക്കളുടെ അഭിപ്രായം.