അമന്ന മാട്ടിന് തെളിഞ്ഞ വെള്ളം.ക്ഷമയുണ്ടെങ്കില്‍ നല്‌ള വസ്തു കിട്ടും.
 അര്‍ദ്ധരാത്രി അരയ്ക്കുവെള്ളത്തില്‍ നിന്നു മുള്ളിയാലും ആളുകള്‍ അറിയും. രഹസ്യങ്ങള്‍ ആരില്‍ നിന്നും മറച്ചുവെക്കാന്‍ കഴിയുകയില്‌ള.
 അര്‍ദ്ധരാത്രിക്കാണോ അത്താഴപ്പൂജ അത്താഴപ്പൂജ നേരത്തെ കഴിയണം. അര്‍ദ്ധരാത്രിയിലല്‌ള; ഓരോന്നും അതാതിന്റെ സമയത്തായിരിക്കണം
ചെയ്യേണ്ടത്.
 അര്‍ദ്ധരാത്രിക്ക് സൂര്യനുദിച്ചാല്‍. അര്‍ദ്ധരാത്രി സൂര്യനുദിച്ചാല്‍ പല പകല്‍മാന്യരുടെയും രഹസ്യം വെളിച്ചത്താകും.
 അല്‌ളലുളള പിള്ളയേ ചുള്ളിയുള്ള കാടറിയൂ വിഷമങ്ങള്‍ നേരിടുമ്പോള്‍ അതില്‍ നിന്നു രക്ഷപെ്പടാന്‍ മറ്റേതു കഷ്ടപ്പാടും നേരിടും; ആവശ്യമുള്ളവരേ
അന്വേഷിക്കൂ.
 അമര്‍ത്തി (അമുക്കി) അളന്നാലും ആഴക്ക് മൂഴക്കാകാ. എത്ര ശ്രമിച്ചാലും നിസ്‌സാരനെ മഹാനാക്കാനാവില്‌ള; എത്ര പരിശ്രമിച്ചാലും യാഥാര്‍ത്ഥ്യം മറയ്ക്കപെ്പടില്‌ള.
 അമരക്കാരനു കരതന്നെ ലക്ഷ്യം. തോണിതുഴയുന്ന അമരക്കാരന്‍ കരയിലെത്താനാണ് ശ്രമിക്കുന്നത്.
 അമരത്തടത്തില്‍ തവള കരയണം അമരച്ചെടിക്ക് ധാരാളം വെള്ളം നനയ്ക്കണം. എപേ്പാഴും വെള്ളം കെട്ടിനില്ക്കുന്ന സ്ഥലത്താണ്
തവളയുണ്ടാകുക.
 അമരയും അപവാദവും കുറച്ചുമതി രണ്ടും എളുപ്പത്തില്‍ പടര്‍ന്നു പിടിക്കും.
 അമരം പിടിക്കാഞ്ഞാല്‍ ആറ്റിന്‍ നടുവില്‍ മുങ്ങും കാര്യത്തിന്റെ പോക്ക് നിയന്ത്രിച്ചിലെ്‌ളങ്കില്‍ അപകടത്തിലേക്കു നയിക്കപ്പടും.