തന്നില്‍ത്തന്നെ സത്യമായിരിക്കുന്ന ശിവനെ കണ്ടെത്തുന്നതില്‍ തടസ്‌സമായി എപ്പോഴും നമ്മില്‍ തന്നെയുള്ളതാണ്, ബാഹ്യമായ സുഖവിഷയങ്ങളിലുള്ള തൃഷ്ണ. അതില്‍നിന്ന് രക്ഷപ്പെടുന്നതിനുള്ള ഒരു വഴിയാണ് മനനാതീതമായ സത്യത്തിനോടുള്ള, ഭഗവാനോടുള്ള ആഭിമുഖ്യം. വിഷയസുഖങ്ങളോടുള്ള വിരക്തിയും ഭഗവാനോടുള്ള ഭക്തിയും പരസ്പരപൂരകമായിരിക്കേണ്ടതാണ്. ഒന്നില്ലാതെ മറ്റേത് അസാദ്ധ്യമാണ്. ഇത് കൈവരിക്കാനുള്ള ആഗ്രഹം നല്‍കുന്നു എന്നുള്ള പ്രാര്‍ത്ഥനയാണ് ‘ വൈരാഗ്യദശകം’ എന്നു കൂടി പേരുള്ള ‘മനനാതീതം’.
നാരായണഗുരുകുലം.