സിസ്റ്റര്‍ മേരിചാണ്ടി എഴുതിയ മലയാള പുസ്തകമാണ് നന്മ നിറഞ്ഞവളേ സ്വസ്തി. കന്യാസ്ത്രീ മഠങ്ങളിലും മനസ്സുകളിലും മറഞ്ഞുകിടക്കുന്ന യാഥാര്‍ഥ്യങ്ങളാണ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. കത്തോലിക്കാ സഭയിലെ സ്ത്രീപുരുഷ അസമത്വത്തെക്കുറിച്ച് കൃതിയില്‍ പറയുന്നു. അച്ചന്‍മാരുടെ ആഗ്രഹത്തിന് കന്യാസ്ത്രീകള്‍ വിധേയരാവണമെന്നത് ഒരു അലിഖിത നിയമമാണെന്നും, ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞാല്‍ ഒറ്റപ്പെടുത്തലാവും ഫലമെന്നും ആരോപിക്കുന്നു. ഇരുപതാം വയസ്സില്‍ തന്നെ ഒരു പുരോഹിതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സിസ്റ്ററിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നു. പതിമൂന്നാം വയസ്സില്‍ കന്യാസ്ത്രീയാവാനുള്ള മോഹം കൊണ്ട് വീട് വിട്ടിറങ്ങി മഠത്തില്‍ ചേര്‍ന്നു. എന്നാല്‍ സര്‍വ്വ ആഡംബരങ്ങളും ഉപേക്ഷിച്ച് യേശുവിന്റെ മണവാട്ടിയായി മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനുള്ള ആഗ്രഹത്താല്‍ മഠത്തിലെത്തിയ തനിക്ക് അവിടെ നേരിടേണ്ടി വന്നത് തിക്താനുഭവങ്ങളാണെന്ന് സിസ്റ്റര്‍ പുസ്തകത്തില്‍ പറയുന്നു.