Archives for ആരണ്യകാണ്ഡം

ആരണ്യകാണ്ഡം പേജ് 59

ശ്രീരാമമയം ജഗത്സര്‍വമെന്നുറയ്ക്കുമ്പോള്‍ ശ്രീരാമചന്ദ്രന്‍തന്നോടൈക്യവും പ്രാപിച്ചീടാം. രാമ! രാമേതി ജപിച്ചീടുക സദാകാലം ഭാമിനി! ഭദ്രേ! പരമേശ്വരി! പത്മേക്ഷണേ! ഇത്ഥമീശ്വരന്‍ പരമേശ്വരിയോടു രാമ ഭദ്രവൃത്താന്തമരുള്‍ചെയ്തതു കേട്ടനേരം ഭക്തികൊണ്ടേറ്റം പരവശയായ് ശ്രീരാമങ്കല്‍ ചിത്തവുമുറപ്പിച്ചു ലയിച്ചു രുദ്രാണിയും. പൈങ്കിളിപൈ്പതല്‍താനും പരമാനന്ദംപൂണ്ടു ശങ്കര! ജയിച്ചരുളെന്നിരുന്നരുളിനാള്‍. (ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ ആരണ്യകാണ്ഡം…
Continue Reading

ആരണ്യകാണ്ഡം പേജ് 58

മാകുലമകലുമാറാദരാലുരചെയ്താള്‍ഃ 'സര്‍വവുമറിഞ്ഞിരിക്കുന്ന നിന്തിരുവടി സര്‍വജ്ഞനെന്നാകിലും ലോകാനുസരണാര്‍ത്ഥം ചോദിച്ചമൂലം പറഞ്ഞീടുവേന്‍ സീതാദേവി ഖേദിച്ചു ലങ്കാപുരിതന്നില്‍ വാഴുന്നു നൂനം. 2000 കൊണ്ടുപോയതു ദശകണ്ഠനെന്നറിഞ്ഞാലും കണ്ടിതു ദിവ്യദൃശാ തണ്ടലര്‍മകളെ ഞാന്‍. മുമ്പിലാമ്മാറു കുറഞ്ഞൊന്നു തെക്കോട്ടു ചെന്നാല്‍ പമ്പയാം സരസ്‌സിനെക്കാണാം, തല്‍പുരോഭാഗേ പശ്യ പര്‍വ്വതവരമൃശ്യമൂകാഖ്യം, തത്ര വിശ്വസിച്ചിരിക്കുന്നു…
Continue Reading

ആരണ്യകാണ്ഡം പേജ് 57

തീര്‍ത്ഥസ്‌നാനാദി തപോദാനവേദാദ്ധ്യയന ക്ഷേത്രോപവാസയാഗാദ്യഖിലകര്‍മ്മങ്ങളാല്‍ ഒന്നിനാലൊരുത്തനും കണ്ടുകിട്ടുകയില്‌ള യെന്നെ മല്‍ഭക്തിയൊഴിഞ്ഞൊന്നുകൊണ്ടൊരുനാളും. ഭക്തിസാധനം സംക്ഷേപിച്ചു ഞാന്‍ ചൊല്‌ളീടുവേ നുത്തമേ! കേട്ടുകൊള്‍ക മുക്തിവന്നീടുവാനായ്. മുഖ്യസാധനമലേ്‌ളാ സജ്ജജസംഗം, പിന്നെ മല്‍ക്കഥാലാപം രണ്ടാംസാധനം, മൂന്നാമതും മല്‍ഗുണേരണം, പിന്നെ മദ്വചോവ്യാഖ്യാതൃത്വം മല്‍ക്കലാജാതാചാര്യോപാസനമഞ്ചാമതും, 1970 പുണ്യശീലത്വം യമനിയമാദികളോടു മെന്നെ മുട്ടാതെ പൂജിക്കെന്നുളളതാറാമതും,…
Continue Reading

ആരണ്യകാണ്ഡം പേജ് 56

ഭോജനത്തിനു ഫലമൂലങ്ങള്‍ നല്‍കീടിനാള്‍. പൂജയും പരിഗ്രഹിച്ചാനന്ദിച്ചിരുന്നിതു രാജീവനേത്രന്മാരാം രാജനന്ദനന്മാരും. അന്നേരം ഭക്തിപൂണ്ടു തൊഴുതു ചൊന്നാളവള്‍ഃ 'ധന്യയായ് വന്നേനഹമിന്നു പുണ്യാതിരേകാല്‍. 1930 എന്നുടെ ഗുരുഭൂതന്മാരായ മുനിജനം നിന്നെയും പൂജിച്ചനേകായിരത്താണ്ടു വാണാര്‍. അന്നു ഞാനവരെയും ശുശ്രൂഷിച്ചിരുന്നിതു പിന്നെപേ്പായ് ബ്രഹ്മപദം പ്രാപിച്ചാരവര്‍കളും. എന്നോടു ചൊന്നാരവ'രേതുമേ ഖേദിയാതെ…
Continue Reading

ആരണ്യകാണ്ഡം പേജ് 55

രാമചന്ദ്രായ ജഗത്സാക്ഷിണേ നമോനമഃ. പാഹി മാം ജഗന്നാഥ! പരമാനന്ദരൂപ! പാഹി സൗമിത്രിസേവ്യ! പാഹി മാം ദയാനിധേ! നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ യ്കംബുജവിലോചന! സന്തതം നമസ്‌കാരം.'' ഇര്‍ത്ഥമര്‍ത്ഥിച്ചു ഭക്ത്യാ സ്തുതിച്ച ഗന്ധര്‍വനോ ടുത്തമപുരുഷനാം ദേവനുമരുള്‍ചെയ്തുഃ 1900 'സന്തുഷ്ടനായേന്‍ തവ സ്തുത്യാ നിശ്ചലഭക്ത്യാ ഗന്ധര്‍വശ്രേഷ്ഠ! ഭവാന്‍…
Continue Reading

ആരണ്യകാണ്ഡം പേജ് 54

ധര്‍മ്മം നിന്‍ പുരോഭാഗമധര്‍മ്മം പൃഷ്ഠഭാഗം ഉന്മേഷനിമേഷങ്ങള്‍ ദിനരാത്രികളലേ്‌ളാ. 1860 സപ്തസാഗരങ്ങള്‍ നിന്‍ കുക്ഷിദേശങ്ങളലേ്‌ളാ സപ്തമാരുതന്മാരും നിശ്വാസഗണമലേ്‌ളാ. നദികളെല്‌ളാം തവ നാഡികളാകുന്നതും പൃഥിവീധരങ്ങള്‍പോലസ്ഥികളാകുന്നതും. വൃക്ഷാദ്യൗഷധങ്ങള്‍ തേ രോമങ്ങളാകുന്നതും ത്യ്‌രക്ഷനാം ദേവന്‍തന്നെ ഹൃദയമാകുന്നതും. വൃഷ്ടിയായതും തവ രേതസെ്‌സന്നറിയേണം പുഷ്ടമാം മഹീപതേ! കേവലജ്ഞാനശക്തി സ്ഥൂലമായുളള വിരാള്‍പുരുഷരൂപം…
Continue Reading

ആരണ്യകാണ്ഡം പേജ് 53

ബുദ്ധ്യാദിസാക്ഷിഭൂതം ബ്രഹ്മമെന്നതും നൂനം. നിര്‍വികാരബ്രഹ്മണി നിഖിലാത്മനി നിത്യേ നിര്‍വിഷയാഖ്യേ ലോകമജ്ഞാനമോഹവശാല്‍ ആരോപിക്കപെ്പട്ടൊരു തൈജസം സൂക്ഷമദേഹം ഹൈരണ്യമതു വിരാള്‍പുരുഷനതിസ്ഥൂലം. ഭാവനാവിഷയമായൊന്നതു യോഗീന്ദ്രാണാം കേവലം തത്ര കാണായീടുന്നു ജഗത്തെല്‌ളാം. 1830 ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും ഹേതുനാ മഹത്തത്ത്വാദ്യാവൃത സ്ഥൂലദേഹേ ബ്രഹ്മാണ്ഡകോശവിരാള്‍പുരുഷേ കാണാകുന്നു സന്മയമെന്നപോലെ ലോകങ്ങള്‍…
Continue Reading

ആരണ്യകാണ്ഡം പേജ് 52

സത്വസഞ്ചയം മമ ഹസ്തമദ്ധ്യസ്ഥമായാല്‍ വക്രേതണ ഭക്ഷിച്ചു ഞാന്‍ വര്‍ത്തിച്ചേനിത്രനാളു മുത്തമോത്തമ! രഘുനായക! ദയാനിധേ! വഹ്നിയും ജ്വലിപ്പിച്ചു ദേഹവും ദഹിപ്പിച്ചാല്‍ പിന്നെ ഞാന്‍ ഭാര്യാമാര്‍ഗ്ഗമൊക്കവെ ചൊല്‌ളീടുവന്‍.'' മേദിനി കുഴിച്ചതിലിന്ധനങ്ങളുമിട്ടു വീതിഹോത്രനെ ജ്വലിപ്പിച്ചിതു സൗമിത്രിയും. തെ്രെതവ കബന്ധദേഹം ദഹിപ്പിച്ചനേരം തദ്ദേഹത്തിങ്കല്‍നിന്നങ്ങുത്ഥിതനായ്ക്കാണായി 1800 ദിവ്യവിഗ്രഹത്തോടും മന്മഥസമാനനായ്…
Continue Reading

ആരണ്യകാണ്ഡം പേജ് 51

പോയിതു ഞങ്ങള്‍ നായാട്ടിന്നതുനേരമതി മായാവി നിശാചരന്‍ കട്ടുകൊണ്ടങ്ങുപോയാന്‍. കാനനംതോറും ഞങ്ങള്‍ തിരഞ്ഞുനടക്കുമ്പോള്‍ കാണായി നിന്നെയതിഭീഷണവേഷത്തൊടും. 1760 പാണികള്‍കൊണ്ടു തവ വേഷ്ടിതന്മാരാകയാല്‍ പ്രാണരക്ഷാര്‍ത്ഥം ഛേദിച്ചീടിനേന്‍ കരങ്ങളും. ആരെടോ! വികൃതരൂപം ധരിച്ചോരു ഭവാന്‍? നേരോടെ പറകെ''ന്നു രാഘവന്‍ ചോദിച്ചപേ്പാള്‍ സന്തുഷ്ടാത്മനാ പറഞ്ഞീടിനാന്‍ കബന്ധനുംഃ 'നിന്തിരുവടിതന്നേ…
Continue Reading

ആരണ്യകാണ്ഡം പേജ് 50

ഖിന്നനായ് വനാന്തരം പ്രാപിച്ചു ദുഃഖത്തോടും അന്വേഷിച്ചോരോദിശി സീതയെക്കാണായ്കയാല്‍ സന്നധൈര്യേണ വനമാര്‍ഗേ്ഗ സഞ്ചരിക്കുമ്പോള്‍ രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു തല്‍ക്ഷണമേവം രാമചന്ദ്രനുമരുള്‍ചെയ്താന്‍ഃ 'വക്ഷസി വദനവും യോജനബാഹുക്കളും ചക്ഷുരാദികളുമിലെ്‌ളന്തൊരു സത്വമിദം? ലക്ഷമണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം ഭക്ഷിക്കുമിപേ്പാളിവന്‍ നമ്മെയെന്നറിഞ്ഞാലും. 1730 പക്ഷിയും മൃഗവുമലെ്‌ളത്രയും ചിത്രം ചിത്രം!…
Continue Reading