Archives for യൂദ്ധകാണ്ഡം - Page 3

യുദ്ധകാണ്ഡംപേജ് 23

മാരുതി ചൊന്നതു കേ,ട്ടവന്‍താനുമായ് ചെന്നു തൊഴുതുണര്‍ത്തിച്ചിതു മൈഥിലി തന്നുടെ നാശവൃത്താന്തമെപേ്പരുമേ. ഭൂമിയില്‍വീണു മോഹിച്ചു രഘൂത്തമന്‍ സൌമിത്രി താനുമന്നേരം തിരുമുടി ചെന്നു മടിയിലെടുത്തു ചേര്‍ത്തീടിനാന്‍, മന്നവന്‍തന്‍പദമഞ്ജനാപുത്രനും ഉത്സംഗസീമനി ചേര്‍ത്താനതു കണ്ടു നിസ്‌സമ്ജ്ഞരായൊക്കെ നിന്നൂ കപികളും ദു:ഖം കെടുപ്പതിനായുള്ള വാക്കുക ളൊക്കെപ്പറഞ്ഞു തുടങ്ങീ കുമാരനും.…
Continue Reading

യുദ്ധകാണ്ഡംപേജ് 21

ദിവ്യൗഷധഫലം ക്ഷീരാര്‍ണ്ണവത്തെയും ദ്രോണാചലത്തെയും മാരുതി കണ്ടു വണങ്ങി നോക്കും വിധൌ ഔഷധാവാസമൃഷഭാദ്രിയും കണ്ടി തൌഷധമൊന്നുമേ കണ്ടതുമില്‌ളലേ്‌ളാ. കാണാഞ്ഞു കോപിച്ചു പര്‍വ്വതത്തെപ്പറി ചേണാങ്കബിംബംകണക്കെപ്പിടിച്ചവന്‍ കൊണ്ടുവന്നന്‍പോടു രാഘവന്‍മുമ്പില്‍വ ച്ചിണ്ടല്‍തീര്‍ത്തീടിനാന്‍വമ്പടയ്ക്കന്നേരം കൊണ്ടല്‍നേര്‍വര്‍ണ്ണനും പ്രീതിപൂണ്ടാന്‍നീല കണ്ഠനുമാനന്ദമായ് വന്നിതേറ്റവും ഔഷധത്തിന്‍കാറ്റു തട്ടിയ നേരത്തു ദോഷമകന്നെഴുന്നേറ്റിതെല്‌ളാവരും. മുന്നമിരുന്നവണ്ണംതന്നെയാക്കണ മിന്നുതന്നെ ശൈലമിലെ്‌ളാരു…
Continue Reading

യുദ്ധകാണ്ഡംപേജ് 20

കാലനേമിവധം കാണായിതാശ്രമം മായാവിരചിതം നാനാമുനിജനസേവിതമായതും ശിഷ്യജനപരിചാരകസംയുത മൃഷ്യാശ്രമം കണ്ടു വായുതനയനും ചിന്തിച്ചു നിന്നാ നിവിടെയൊരാശ്രമ മെന്തുമൂലം? പണ്ടു കണ്ടിട്ടുമില്‌ള ഞാന്‍. മാര്‍ഗ്ഗവിഭ്രംശം വരികയോ? കേവല മോര്‍ക്കണമെന്‍മനോവിഭ്രമമല്‌ളല്‌ളീ? നാനാപ്രകാരവും താപസനെക്കണ്ടു പാനീയപാനവും ചെയ്തു ദാഹം തീര്‍ത്തു കാണാം മഹൌഷധം നില്‍ക്കുമത്യുന്നതം ദ്രോണാചലം രഘുപുംഗവാനുഗ്രഹാല്‍.…
Continue Reading

യുദ്ധകാണ്ഡംപേജ് 19

കാലനേമിയുടെ പുറപ്പാട് മാരുതനന്ദനനൌഷധത്തിന്നങ്ങു മാരുതവേഗേന പോയതറിഞ്ഞൊരു ചാരവരന്മാര്‍നിശാചരാധീശനോ ടാരുമറിയാതെ ചെന്നു ചൊല്‌ളീടിനാര്‍. ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപന്‍ പാരം വിചാരം കലര്‍ന്നു മരുവിനാന്‍ ചിന്താവശനായ് മുഹൂര്‍ത്തമിരുന്നള വന്തര്‍ഗൃഹത്തിങ്കല്‍നിനു പുറപെ്പട്ടു രാത്രിയിലാരും സഹായവും കൂടാതെ രാത്രിഞ്ചരാധിപന്‍കലനേമീഗൃഹം പ്രാപിച്ചളവധി വിസ്മയം പൂണ്ടവ നാമോദപൂര്‍ണ്ണം തൊഴുതു സന്ത്രസ്തനായ്…
Continue Reading

യുദ്ധകാണ്ഡംപേജ് 18

ഔഷധത്തിനായി ഹനൂമാന്റെ ഗമനം കൈകസീനന്ദനനായ വിഭീഷണന്‍ ഭാഗവതോത്തമന്‍ ഭക്തപരായണന്‍ പോക്കുവന്‍ മേലിലാപത്തു ഞാനെന്നൊര്‍ത്തു പോര്‍ക്കളം കൈവിട്ടു വാങ്ങി നിന്നീടിനാന്‍ കൊള്ളിയും മിന്നിക്കിടക്കുന്നതില്‍ പ്രാണ നുള്ളവരാരെന്നറിയേണമെന്നോര്‍ത്തു നോക്കി നോക്കിസ്‌സഞ്ചരിച്ചു തുടങ്ങിനാ നാക്കമേറും വായുപുത്രനുമന്നേരം ആരിനിയുള്ളതൊരു സഹായത്തിനെ ന്നാരായ്കവേണമെന്നോര്‍ത്തവനും തദാ ശാഖാമൃഗങ്ങള്‍ കിടക്കുന്നവര്‍കളില്‍ ചാകാതവരിതിലാരെന്നു…
Continue Reading

യുദ്ധകാണ്ഡംപേജ് 17

  ഇന്ദ്രജിത്തിന്റെ വിജയം 'മക്കളും തമ്പിമാരും മരുമക്കളു മുള്‍ക്കരുത്തേറും പടനായകന്മാരും മന്ത്രികളും മരിച്ചീടിനാരേറ്റവ രെന്തിനി നല്‌ളതു ശങ്കര! ദൈവമേ!' ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര ജിത്തും നമസ്‌കരിച്ചീടിനാന്‍ താതനെ 'ഖേദമുണ്ടാകരുതേതുമേ മാനസേ താതനു ഞാനിഹ ജീവിച്ചിരിക്കവേ ശത്രുക്കളെക്കൊലചെയ്തു വരുന്നതു ണ്ടത്തലും തീര്‍ത്തിങ്ങിരുന്നരുളേണമേ!…
Continue Reading

യുദ്ധകാണ്ഡംപേജ് 16

അതികായവധം സിദ്ധഗന്ധര്‍വ്വവിദ്യാധരഗുഹ്യകയക്ഷ ഭുജംഗഖഗാപ്‌സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവര്‍ഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാര്‍ ചില്പുരുഷന്‍ പുരുഷോത്തമമദ്വയം ദേവമുനീശ്വരന്‍ നാരദനും തദാ സേവാര്‍ത്ഥ മമ്പോടവതരിച്ചീടിനാന്‍ രാമം ദശരഥനന്ദനമുല്പലശ്യാമളം കോമളം ബാണധനുര്‍ദ്ധരം പൂര്‍ണ്ണചന്ദ്രാനനം കാരുണ്യപീയൂഷ പൂര്‍ണ്ണസമുദ്രം മുകുന്ദം സദാശിവം രാമം ജഗദഭിരാമമാത്മാരാമമാ മോദമര്‍ന്നു…
Continue Reading

യുദ്ധകാണ്ഡംപേജ് 15

നാരദസ്തുതി സിദ്ധഗന്ധര്‍വ വിദ്യാധരഗുഹ്യക യക്ഷഭുജംഗാപ്‌സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവര്‍ഷം ചെയ്തു ഭക്ത്യാപുകഴ്ത്തിനാര്‍ ചില്പുരുഷം പുരുഷോത്തമമദ്വയം 2230 ദേവമുനീശ്വരന്‍ നാരദനും തദാ സേവാര്‍ത്ഥമമ്പോടവതരിച്ചീടിനാന്‍ രാമം ദശരഥനന്ദനമുല്പല ശ്യാമളം കോമളം ബാണധനുര്‍ദ്ധരം പൂര്‍ണ്ണചന്ദ്രാനനം കാരുണ്യപീയൂഷ പൂര്‍ണ്ണസമുദ്രം മുകുന്ദം സദാശിവം രാമം ജഗദഭിരാമമാത്മാരാമ…
Continue Reading

യുദ്ധകാണ്ഡംപേജ് 12

യുദ്ധത്തില്‍ രാവണന്റെ പുറപ്പാട് ആരേയും പോരിന്നയയ്ക്കുന്നതില്‌ളിനി നേരെ പൊരുതുജയിക്കുന്നതുണ്ടലേ്‌ളാ. നമ്മോടുകൂടെയുള്ളോര്‍ പോന്നീടുക നമ്മുടെ തേരുംവരുത്തുകെന്നാ നവന്‍ വെണ്‍മതിപോലെ കുടയും പിടിപ്പിച്ചു പൊന്മയമായൊരു തേരില്‍ക്കരേറിനാന്‍ ആലവട്ടങ്ങളും വെണ്‍ചാമരങ്ങളും നീലത്തഴകളും മുത്തുക്കുടകളും ആയിരം വാജികളെക്കൊണ്ടുപൂട്ടിയ വായുവേഗം പൂണ്ടതേരില്‍ കരയേറി മേരുശീഖരങ്ങള്‍ പോലെകിരീടങ്ങള്‍ ഹാരങ്ങളാദിയാമാഭരണങ്ങളും പത്തുമുഖമിരുപതു…
Continue Reading

യുദ്ധകാണ്ഡംപേജ് 13

കുംഭകര്‍ണ്ണന്റെ നീതിവാക്യം മാനവേന്ദ്രന്‍ പിന്നെ ലക്ഷ്മണന്‍ തന്നെയും വാനരരാജനാമര്‍ക്കാത്മജനേയും രാവണബാണ വിദാരിതന്മാരായ പാവകപുത്രാദി വാനരന്മാരെയും സിദ്ധൌഷധം കൊണ്ടു രക്ഷിച്ചു തന്നുടെ സിദ്ധാന്തമെല്‌ളാമരുള്‍ ചെയ്തു മേവിനാന്‍ രാത്രിഞ്ചരേന്ദ്രനും ഭൃത്യജനത്തൊടു പേര്‍ത്തും നിജാര്‍ത്തികളോര്‍ത്തു ചൊല്‌ളീടിനാന്‍: നമ്മുടെ വീര്യ ബലങ്ങളും കീര്‍ത്തിയും നന്മയുമര്‍ത്ഥപുരുഷകാരാദിയും നഷ്ടമായ് വന്നിതൊടുങ്ങി…
Continue Reading