Archives for ©dQ® 5

പേജ് 26

  ചന്ദ്രിക സാരമിലെ്‌ളന്‍ സന്താപ,മവിടുന്നതോര്‍ത്തശ്രു ധാരയില്‍ക്കുളിക്കൊലേ്‌ള,ഹൃദയം പുണ്ണാക്കൊലേ്‌ള! സാമ്പ്രതം പിടിച്ചെന്നെ വലിപ്പൂ ബന്ധുക്കള ദ്ദാമ്പത്യവാടിക്കുള്ളില്‍ വിശ്രമിപ്പിക്കാനായി. അഴലിന്‍ തീജ്ജ്വാലകളല്‌ളാതെ കാണ്‍മീല ഞാ നവിടെ,ബ്ഭവാനെന്നോടൊന്നിച്ചങ്ങിലെ്‌ളന്നാകില്‍! മറ്റൊരാള്‍ക്കെന്നെദ്ദാനംചെയ്വതേക്കാളുമെന്റെ പട്ടടയവര്‍ വേഗം കൂട്ടുകയലേ്‌ള ഭേദം? രമണന്‍ ഈവിധം നിശിതമാം വാക്കുകളത്തേനോലും നാവില്‍നിന്നുതിര്‍ന്നാലോ? നീയിദം ക്ഷോഭിച്ചാലോ? വാത്സല്യനിധികളാമഗ്ഗുരുക്കള്‍തന്നേര്‍ക്കു…
Continue Reading

പേജ് 25

  ഭാനുമതി ആകട്ടെ,നിന്മനമെന്നെന്നുമിമ്മട്ടി ലാകണമെന്നാണെനിക്കു മോഹം! ചിത്രവര്‍ണേ്ണാജ്ജ്വലപത്രസമ്പന്നമാം ചിത്രപതംഗത്തിന്‍ ദര്‍ശനത്തില്‍ ചഞ്ചലോദ്വിഗ്‌നപ്രസൂനം ക്ഷണത്തില ച്ചഞ്ചരീകത്തെ മറന്നുപോകാം! ലോകഗതിയാണ,തുകൊണ്ടു ചൊന്നതാ; ണാകട്ടെ, കുണ്ഠിതം വേണ്ടതോഴി! ചന്ദ്രിക മാമക ജീവിതമാകന്ദത്തോപ്പിലാ മന്മഥ കോമളനല്‌ളാതാരും തേന്‍പെയ്യും ഗാനം പൊഴിച്ചണയിലേ്‌ളാരു ദാമ്പത്യമാല്യവും കൈയിലേന്തി; അപ്പുഷ്പ ബാണനോടൊന്നിച്ചു ചേര്‍ന്നിനി…
Continue Reading

പേജ് 24

ചന്ദ്രിക എങ്കിലുമൊന്നു ഞാന്‍ തീര്‍ത്തുചൊല്‌ളാ,മെന്റെ സങ്കല്പമെന്നുമിതായിരിക്കും. ബന്ധുജനങ്ങള്‍ മുഴുവനിപ്രേമ ബന്ധത്തിലെന്നോടെതിര്‍ത്തുനില്പൂ പ്രാണന്റെ ബന്ധവും തൂക്കിനോക്കുന്നതു നാണയത്തുട്ടുകളാണുപോലും! പുല്‌ളാണെനിക്കിപ്പണ,മവന്‍തന്‍ കൊച്ചു പുല്‌ളാങ്കുഴലുമായ് നോക്കിടുമ്പോല്‍! ഭാനുമതി അപ്രേമസിദ്ധിക്കവകാശമോതുവാ നത്രയ്ക്കതിനോടടുത്തുവോ നീ? ചന്ദ്രിക സമ്പൂതമപ്രേമസിദ്ധിക്കു പച്ചില ക്കുമ്പിളും കോട്ടി ഞാന്‍ പിച്ചതെണ്ടാം; വേണെങ്കിലാ രാഗവേദിയില്‍വെച്ചു മല്‍…
Continue Reading

പേജ് 23

  രമണന്‍/ഭാഗം രണ്ട്/രംഗം ഒന്ന് (ഒരൊറ്റയടിപ്പാത. അതിന്റെ അഗ്രഭാഗത്തായി ഒരു ക്ഷേത്രം. ചന്ദ്രികയും ഭാനുമതിയും ദേവദര്‍ശനം കഴിഞ്ഞ് ഈറന്‍മുണ്ടുകളോടുകൂടി മടങ്ങുന്നു. ചുറ്റുപാടും മനോഹരമായ പ്രകൃതിവിലാസം. മൂടല്‍മഞ്ഞു ക്രമേണ നീങ്ങിനീങ്ങി ഇളംകാറ്റു വീശുന്നുണ്ട്. പക്ഷികളുടെ കളകളം നാനാഭാഗത്തുനിന്നും കേള്‍ക്കപെ്പടുന്നു.) ഭാനുമതി ചന്ദ്രികേ, സംഗീതദേവതയാമൊരു…
Continue Reading

പേജ് 22

ഒന്നാമത്തെ ഗായകന്‍ അമരുന്നിതവനുടെ ശിരസ്‌സു, നോക്കൂ, ആരോമലാളിന്‍ മടിത്തടത്തില്‍! രണ്ടാമത്തെ ഗായകന്‍ വിരലിനാലവള്‍ മാടിത്തെരുപ്പിടിപ്പൂ പാറിപ്പറന്ന തല്‍ക്കുന്തളങ്ങള്‍! മൂന്നാമത്തെ ഗായകന്‍ ഒരു നേര്‍ത്ത പുളകപ്പൂമ്പുതപ്പിനുള്ളില്‍ ഓരോരോ കാവ്യപ്രചോദനങ്ങള്‍ നുരയിട്ടു നുരയിട്ടു വരികയാകാം നൂതനത്വത്തിന്‍ നിലാവു വീശി! ഒന്നാമത്തെ ഗായകന്‍ ഒതുങ്ങുന്നിലെ്‌ളാതുങ്ങുന്നില്‌ളുലകിലെങ്ങു മോളംതുളുമ്പുമവന്റെ…
Continue Reading

പേജ് 21

(ഗായകസംഘം ഒരുമിച്ച്) അനുപദ,മനുപദ,മതിമൃദുവാ മാലോലശിഞ്ജിതം വീശിവീശി, മദഭരതരളിതതനുലതയില്‍ മാന്തളിര്‍പ്പൂമ്പട്ടുസാരി ചാര്‍ത്തി, മഴമുകിലെതിരൊളിക്കുളിര്‍കുഴലില്‍ മാലതീമാലിക ചേര്‍ത്തു ചൂടി, വളരോളിത്തരിവളയണിഞ്ഞ കൈയില്‍ വാസന്തിപ്പൂങ്കളിച്ചെണ്ടുമായി, പവിഴകെഞ്ചൊടിത്തളിരകന്നൊരോമല്‍ പ്പൂനിലാപ്പുഞ്ചിരി വെള്ളവീശി, വനതലമിതിലണഞ്ഞധിവസിക്കും വാസന്തദേവതയെന്നപോലെ, എവിടേക്കാ,ണെവിടേക്കാണമിതമോദ മേകയായ്‌പേ്പാവതു പൊന്‍കതിരേ? (പോകുന്നു) (രണ്ടാമത്തെ ഗായകസംഘം) ഒന്നാമത്തെ ഗായകന്‍ അതു വെറുമൊരു…
Continue Reading

പേജ് 20

  (ഒരു പുതിയ ഗായകസംഘം) ഒന്നാമത്തെ ഗായകന്‍ പതിവുപോല്‍ക്കനല്‍വെയില്‍ ചൊരിഞ്ഞു, വാനില്‍ മദ്ധ്യാഹ്നസൂര്യന്‍ ജ്വലിച്ചുനില്‍പ്പൂ. രണ്ടാമത്തെ ഗായകന്‍ (അണിയറയിലേക്ക് ചൂണ്ടിക്കാണിച്ച്) ഒരു പൂത്തമരത്തിന്റെ തണല്‍ച്ചുവട്ടില്‍, ഓമല്‍തൃണങ്ങള്‍ വിരിച്ച പട്ടില്‍ കമനീയമായൊരു കവിതപോലെ, രമണനുറങ്ങിക്കിടന്നിടുന്നു! ഒന്നാമത്തെ ഗായകന്‍ (അടുത്തുചെന്ന് അണിയറയിലേക്കു നോക്കിയിട്ട്) ഇടയ്ക്കിടയ്ക്കത്തളിരധരകങ്ങള്‍…
Continue Reading

പേജ് 19

  (അണിയറയില്‍) ചന്ദ്രികേ!....ചന്ദ്രികേ!... രമണന്‍/ഭാഗം രണ്ട് ഉപക്രമരംഗം (ഗായകസംഘം) ഒന്നാമത്തെ ഗായകന്‍ ഒരു നവസുരഭിലഭാവനയെ ഓമനിച്ചോമനിച്ചാട്ടിടയന്‍ അനുപമസുലളിതവനതലത്തി ലാനന്ദലോലനായാഗമിപ്പൂ! രണ്ടാമത്തെ ഗായകന്‍ അവനുടെ വരവിലത്തരുനിരയി ലാലോലമര്‍മ്മരമങ്കുരിപ്പൂ! മൂന്നാമത്തെ ഗായകന്‍ അവനുടെ കുളിര്‍നീലശിലാതലത്തി ലാരുണ്യവല്‌ളികള്‍ പൂപൊഴിപ്പൂ! ഒന്നാമത്തെ ഗായകന്‍ ഒരുമിച്ചു നിവസിച്ചോരജങ്ങളെല്‌ളാം ഓരോ…
Continue Reading

പേജ് 18

  രമണന്‍ നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ, മിന്നുവേണ്ടിന്നുവേണ്ടോമലാളേ! ചന്ദ്രിക എന്തപേക്ഷിക്കിലു,മപേ്പാഴെല്‌ളാ മെന്തിനെന്നോടിത്തടസ്‌സമെല്‌ളാം? രമണന്‍ കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം; തെറ്റിധരിക്കരുതെങ്കിലും നീ. നിന്നിലുപരിയായില്‌ളയൊന്നും മന്നിലെനിക്കെന്റെ ജീവിതത്തില്‍! ചന്ദ്രിക നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി ന്നിന്നൊരു വര്‍ഷം തികച്ചുമായി, അത്രയ്ക്കനഘമാണീ ദിവസം! തുഷ്ടി മൊട്ടിട്ടതാണീ ദിവസം! ഇന്നെന്നപേക്ഷയെകൈവെടിയാ…
Continue Reading

പേജ് 17

  ചന്ദ്രിക ഈ മണിമേടയിലെന്‍വിപുല പ്രേമസമുദ്രമൊതുങ്ങുകില്‌ള; ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍ സ്വര്‍ഗ്ഗസാമ്രാജ്യമടങ്ങുകില്‌ള; നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍ രമ്യവിശാലമാം മാറിടത്തില്‍, ഒന്നിച്ചിരുന്നു കുറച്ചുനേരം നര്‍മ്മസല്‌ളാപങ്ങള്‍ നിര്‍വ്വഹിക്കാം! രമണന്‍ പാടില്‌ള, പാടില്‌ള, നമ്മെ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തുകൂടാ! ചന്ദ്രിക ആലോലവല്‌ളികളെത്രയിന്നാ നീലമലകളില്‍ പൂത്തുകാണും! രമണന്‍ ഇക്കളിത്തോപ്പില്‍…
Continue Reading