അമ്പത്തിനാലാമത് ജ്ഞാനപീഠ പുരസ്‌കാരം നോവലിസ്റ്റ് അമിതാവ് ഘോഷിന് ലഭിച്ചു. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് ജ്ഞാനപീഠം. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാര്‍ഡ്. ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിനെ 2007ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ജീവിതത്തിലെ അതിമഹത്തായ ദിനമാണ് ഇതെന്നാണ് പുരസ്‌കാര വിവരം അറിഞ്ഞ് അമിതാവ് ഘോഷ് പ്രതികരിച്ചത്. താനേറ്റവും ആരാധിക്കുന്ന എഴുത്തുകാര്‍ ഇടംപിടിച്ചിട്ടുള്ള ജ്ഞാനപീഠ പുരസ്‌കാര പട്ടികയില്‍ ഉള്‍പ്പടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അമിതാവ് ഘോഷ് പറഞ്ഞു. ദി സര്ക്കിള് ഓഫ് റീസണ് (1986), ഷാഡോ ലൈന്‌സ് (1988), ദി കല്ക്കട്ടാ ക്രോമസോം (1995) സീ ഓഫ് പോപ്പീസ് (2008). തുടങ്ങിയവയാണ് അമിതാവ് ഘോഷിന്റെ പ്രസിദ്ധമായ പുസ്തകങ്ങള്‍.