ഭ്രമരഗീതി

പുലർകാലം പതിവുപോൽപ്പുതുതായി വിതാനിച്ച
മലർവനികയായിയിടും മണിയറയിൽ,
മിളിതാഭമിടയ്ക്കിടയ്ക്കിളകിക്കൊണ്ടിരിക്കുമ-
ക്കുളിരണിത്തെന്നലാകും കളിമഞ്ചത്തിൽ
തളിരാകും തനിപ്പട്ടാമുടയാടയുടുതിട്ട-
ഗ്ലളംതന്നിൽ ഹിമമണിപ്പതക്കം ചാർത്തി,
ക്രമമായ കായകാന്തി ചിതറികൊണ്ടേറ്റം ലജ്ജാ-
നമ്രമായ ശിരസ്സോത്തു പരിലസിക്കും
വസന്തലക്ഷ്മിയാൾ തൻറെ വരസുതയായ്‌ വിരിഞ്ഞി
വസുന്ധര വിളക്കുന്ന കുസുമത്തോത്തെ!
പലപലവേഷം കെട്ടിപ്പറന്നെതീടുന്ന ചിത്ര-
ശലഭത്തിൻ പുറംപൂച്ചിൽ മയങ്ങിയോ നീ?
അനുരാഗപത്രം വീശീട്ടനുദിനമാടുത്തെത്തു-
മവിവേകിയവൻ നിനക്കനുചിതൻതാൻ;
മഴവില്ലിന്നോളി കണ്ടു മയങ്ങുംമ്പോളപ്പുറത്തു
മഴക്കാറണ്ടെന്ന തത്ത്വം മറക്കയോ നീ?
അപ്രമേയപ്രഭാവശ്രീ തിരളുന്നോരമൂല്ല്യമാം
സുപ്രഭാതമാവൻ നിന്നെ വരച്ചുകാട്ടും.
ഒടുവിലങ്ങതു ഘോരമിടിയുംമാരിയും ചേർന്നു
കിടുകിടിപ്പിക്കും കൊടുംനിശീഥമാക്കും!
എരിതീയിൻപ്രഭകണ്ടിട്ടിരയെന്നോർത്തടുത്തെത്തും
മവിവേകിയവൻ നിനക്കനുചിതൻതാൻ !