അനുരാഗഗാനം പാടീട്ടണയുമീ ഭ്രമരത്തിൻ
മനതാരിൻ മഹിമ നീയറിയുന്നില്ലാ!
കുലീനല്ലിവനോട്ടും കുബെരനുമല്ലാ, പിന്നെ-
ക്കുസുമാസ്ത്രസമനൽപ്പം സുമുഖനല്ലോ;
തുടുപ്പേറ്റമിയലും നിൻ കവിൾത്തടം ച്ചുംബിക്കുവോ-
നടുത്തീടും മമ ചിത്തം തുടിച്ചിടുന്നു !
പരിമൃദുമലരേ, നീയൊരു മോട്ടായിരിക്കെ നിൻ –
പരിസാരെ പറന്നു ഞാൻ കളിച്ചിരുന്നു;
മദനമെന്നകതാരു കുളിർപ്പിക്കുവാനായന്നു
മന്ദഹാസനിലാവു നീ ചൊരിഞ്ഞിരുന്നു;
താരാട്ടായിട്ടിവനന്നു പാടും പാട്ടിൽ, പ്രേമമധ്വീ –
സാരമേറ്റമോളിച്ചന്നു ലസിച്ചിരുന്നു;
നിരവധി സുമനിര നിരന്തരം വിരിഞ്ഞിട്ടു
മരന്ദമാരുതിയെന്നാൾ ചൊരിഞ്ഞിരുന്നു
അണപോലുമതുകളിലനുരുക്തനാകാതെ ഞാൻ
പ്രണയഗാനങ്ങൾ പാടിപ്പരന്നിരുന്നു;
വിരിഞ്ഞ നിന്നതിരിറ്റ് സുഷമയെ നുകരുവാ-
നിരുളിങ്കലിരുന്നു ഞാൻ ഭാജിച്ചിരുന്നു;
ഇമ്പത്തോടിചെറുചില്ലക്കൊമ്പത്താടികളിക്കും നിൻ–
സാമ്പത്തിതധം വ്യഥാ പുല്ലിൽ പോഴിചിടുമ്പോൾ
തോന്നീടുന്നുണ്ടെനിക്കു നീയിനിയുമക്കോരകമായ്‌
തീർന്നീടുവാൻ, ഫലമെന്തു? ഫലിക്കല്ലല്ലി !