ജീവിതം

ജീവിതം ഹാ! ഹാ! ശുദ്ധസുന്ദര, മതിനെ ഞാ-
നീവിധം നെടുവീർപ്പാൽത്തപ്തമായ്‌ചമച്ചാലോ
തുമധു നിറയ്ക്കേണ്ട പൊന്നൊളിക്കിണ്ണത്തിങ്ക-
ലീമട്ടു കണ്ണീർപകർന്നെത്രനാൾ സൂക്ഷിക്കണം!
എന്തു ഞാൻ ചെയ്യുമാല്ലാതിന്നോളം വായിച്ചതാം
ഗ്രന്ഥമോന്നിലും കണ്ടി’ല്ലാനന്ദം’ മൂന്നക്ഷരം !
ആനന്ദഗാനങ്ങളെപ്പാടാനും പകർത്താനു-
മാ’നന്ദ’നാരമത്തിൽ പൂക്കൽക്കാണവകാശം
പാരതു വല്ലപ്പോഴുമറിയാതുട്ഘോഷിച്ചാൽ
‘പാടില്ല’യെന്നു വാനം മുരങ്ങും സ്തനിത്താൽ!
മർതൃത മധുരമായ്‌ സ്വപ്നത്തിൽ കണ്ടാൽ പിറ്റേ-
ന്നെത്തിടും പുലരിതൻ പൊൻകവിളിരുണ്ടുപോം
മാരിക്കാറണിഞ്ഞതാം വാരോളിമഴവില്ലിൻ
ചാരുതനുകർന്നു ഞാൻ നിന്നുപോയ്‌ ക്ഷണനേരം
ഞാനുമോന്നതുപോലെയാകുവാനല്ല, യതു
ഞാനാണെന്നൊരു ചിന്തയുദിച്ചു മമഹൃത്തിൽ ;
കഴിഞ്ഞു; വരച്ചോരാക്കൈകളാൽത്തന്നെ, യതിൽ
വഴിഞ്ഞു സൗന്ദര്യത്തെ ക്ഷണികപ്രഭമാക്കി!
പാടിയെൻ ഹൃദയത്തിൽ വാണോരെന്നാശാശുകി
കൂടുവിട്ടതാണെന്നോ,ളെതിയില്ലിന്നോളവും!…
അകലെത്തളിർവല്ലിയേന്തിടും പനിനീർപ്പൂ –
മുകുളം ചിരിചെന്തോ മൌനഭാഷയിലോതി

ഗൂഡാവബോധം തന്നെയാക്കാവ്യമേന്നാകിലും

കൂടിയോരിവർക്കെല്ലാമാശ്വാസമെകി പാരം
പാടലാധരങ്ങലാൽ പാവനസന്ദേശത്തെ
പാതിയും മൊഴിഞ്ഞിലാ പാഴ്മണ്ണിലായിയിവൾ!
പുലരിക്കുളിർപ്പുഴ നീന്തിയന്തരീക്ഷത്തെ –
പ്പുളകപ്പുതപ്പിട്ടു മൂടിയോരിളന്തെന്നൽ
മലയും മറിച്ചിടും മാതിരി നൈരാശ്യത്താൽ
തലയും തരുക്കളിൽത്തല്ലിയെങ്ങോടിപ്പോയി!
മാകന്ദമരക്കൊമ്പി, ലാനന്ദസാമ്രാജ്യത്തി,-
ലാകണ്ഠം തളിർ തിന്നു മദിച്ചു കളകണ്ഠം
നീളതിലോന്നോ രണ്ടോ കൂകിപ്പോ,യപ്പോൽത്തന്നെ
കാലത്തിൻ കൂരമ്പതിൻ തൈമേനി താലോലിച്ചു !
തളിർത്തു പിന്നീടുമതേന്മാവു പലവട്ടം
കുളിർത്ത ഗാനംമാത്രം കേവലമാശാമാത്രം!…
ആഴിയിൽ മുങ്ങിത്തപ്പിയാദിത്യനനർഘമാ-
മായിരം രത്നം വാരി വാനതിനായിട്ടെകി ;
ആകാശമാവയെല്ലാമിരുളിൻ ചാണക്കല്ലി-
ലാകുംമട്ടുരചോരോതരവും തിരിക്കുമ്പോൾ,
മഞ്ഞിനെ മാണിക്യമായ്‌ മാറ്റിടും കരങ്ങളാ
മഞ്ജുളരത്നമെല്ലാം മഞ്ചാടിയായിത്തള്ളി
ചിരി, നാം കരച്ചിലിന്നായിട്ടു മുമ്പേതന്നെ
ചോരിയുന്നതാം വെറും സ്വാഗതംമാത്രം പാർത്താൽ
ഇരുളും വെളിച്ചവും തഴുകിത്തളർന്നാൽ നാ-
മിരുപേരെയും വിട്ടിട്ടനൃത്രചേരും ശീഘ്രം.
വിരിക്കും, നമ്മൾക്കൊരു തല്പമങ്ങ, തിലന്നെ-
വരയ്ക്കും, നാം ചൊരിഞ്ഞ കണ്ണീരു താരായ്‌ക്കാണാം.