പാലാഴിചേർന്നുടനുറങ്ങി
യ കണ്ണനെന്ന-പോലാ, നിലാവു
നിറയുന്നൊരടൽക്കളത്തി
ൽചേലാർന്ന
കണ്ണിണയടച്ചുകിടന്നിരുന്നകോലാടു
കണ്ണനെയടുത്തവളന്നു
കണ്ടു.

101

‘അയ്യോ! ചതിച്ചു
തകരാറു
പിണഞ്ഞിതെ’ന്നായ്തിയ്യോടിടഞ്ഞഴകലിലുൾ
ത്തളിർ വെന്തുരച്ചുകയ്യോടെ കൊച്ചു കരൾ
മങ്ങിയ കണ്ണനുള്ളമെയ്യോടണഞ്ഞു
തടിപോലെ
മറിഞ്ഞുവീണു.
102
ഇമ്മാതിരിക്കകമുഴന്നുനട
ന്നു കണ്ണൻ-തൻമാറിൽ വീണു
കുറെയങ്ങു
കിടന്നുണർന്നുപൊന്മാനിനൊത്ത
മിഴിയാളഴലാലെ കണ്ണീർവന്മാരിയെന്നപടി
വാർത്തു കരഞ്ഞുരച്ചു:
103
‘പെട്ടെന്നുകണ്ടളവു
തമ്മിലിയന്ന വേഴ്ച-യൊട്ടല്ല,തെൻകണവ!
നീയുടനേ മറന്നുവേട്ടന്നുതന്നെ
കനിവറ്റിതുപോലെയെന്നെവിട്ടങ്ങു പോവതു
കുറച്ചു കടുപ്പമല്ലേ?
104
വീടെന്റെയാങ്ങളകളമ്മ
തുടങ്ങിയോരെ-ക്കൂടെക്കളഞ്ഞടിമപോല
ണയുന്നൊരെന്നെ,നാടെങ്ങുമേ പുകൾ
പരത്തിയെരങ്ങിവണ്ണംകേടെന്തു കണ്ടു
പറയാതെ
വെടിഞ്ഞിടുന്നു?
105
മറ്റൊരുവീട്ടിലുടയോളിവ
ളെങ്കിലും മാൽമാറ്റാനുറച്ചിവളിലങ്ങു
കനിഞ്ഞപോലെമറ്റാരു
ചെയ്യു,മലിവോടതുനേര
മെൻമാ-ലാറ്റാനെടുത്ത
പണിയെങ്ങിനെ ഞാൻ
മറക്കും ?

106
ചൊല്ലളുമിപ്പെരിയ
നന്മകളാർന്നൊരങ്ങുവല്ലാതെ വാൾമുന
തറച്ചിവിടെക്കിടക്കെ,നില്ലാതെ മാലിലിവൾ
വെന്തുരുകാത്തതെന്തു ?നല്ലാർക്കെഴുംകരൾ
കടുത്തൊരിരിമ്പുതന്നെ.
107
കണ്ണന്റെ
തോഴരുടെയുണ്ണികണക്കു
താനെതിണ്ണനെതിർത്ത പല
മാറ്റലരെപ്പൊതുക്കിവിണ്ണങ്ങണഞ്ഞതു
നിനച്ചു കരഞ്ഞീടാതി-പെണ്ണങ്ങു പോയ വഴി
നോക്കിയിതാ വരുന്നൂ.’
108
ചാവാനുറച്ചിതുമുരച്ചവ
ൾ കണ്ണനേറ്റകൈവാൾ പറിക്കെ,
മുറി
നോവുകയാലുമൊപ്പംമാൽവാച്ച കൊച്ചു
മിഴിനീരു തളിക്കയാലുംപൂവായിടഞ്ഞ
മിഴിയൊന്നു തുറന്നൂ
കണ്ണൻ.

109

കൂത്താനുറച്ചൂ.മറ്റവാർമു
ടി ചേർന്നു മിന്നുംമുത്താമുലക്കിടയിൽ
വാൾമുന വച്ചിടുമ്പൊൽകൈത്താർപിടിച്ചതിലെ
വാളു കളഞ്ഞു വല്ലാ-തുൾത്താർ
കുളുർത്തരിയ കണ്ണനുടൻ
പറഞ്ഞൂ:

110