അച്ചിന്നമാന്‌മിഴിപൊഴി
പ്പൊരു പുഞ്ചിരിയ്ക്കൊ-ത്തുൾച്ചിന്നിടും
വെളിവിയന്ന
നിലാവുമേറ്റ്കൊച്ചിന്നിണങ്ങുമുടൽചേ
ർന്നഴകേറിടുന്നമച്ചിന്നെഴുന്ന ജനൽ
നോക്കി നടന്നു കണ്ണൻ.
121
കാണായനേരമവളാജ്ജന
ൽചേർന്നു കണ്ണിൻ-കോണാലെ കണ്ണനുടെ
മെയ് കൊതിയോടു
നോക്കിആണായ
കൂട്ടരുടെയൊക്കെയുമുള്ള
ലിക്കുംചേണാർന്ന
പുഞ്ചിരിനറും‌മലർ
തൂകിനിന്നു.

122
പട്ടുംപുകഴ്ത്തുമുടലാൾ
ജനൽ ചേർന്നുകെട്ടിനീട്ടുന്നൊരക്കയർപിടിച്ച
വനൊട്ടുകേറിതട്ടുന്നൊരുൾത്തെളിവുകൂ
ടിയ കൊച്ചു നീട്ടി-ക്കാട്ടുന്ന കൈത്തളിർ
പിടിച്ചു കടന്നു മച്ചിൽ.
123
കുന്നിന്റെ
കുഞ്ഞൊടൊരുമിച്ചഴകാർ
ന്ന വെള്ളി-ക്കുന്നിങ്കലമ്പിളിയണിഞ്ഞ
വനെന്നപോലെഒന്നിച്ചുകൂടിയവരന്നു
നിലാവുനീളെ-ച്ചിന്നിത്തെളിഞ്ഞ
പുതുമാളികലേൽ
വിളങ്ങി.

124
ചേലാർന്നുപൂവൊളിനി
ലാവണിമച്ചിലന്നുമാലാമെവിട്ടരിയ
കൊച്ചൊടുചേർന്നു
കണ്ണൻ,പാലാഴിമങ്കയൊടുമൊ
ത്തു തെളിഞ്ഞു കണ്ണൻപാലാഴിയിങ്കലരുളുന്നൊ
രുമട്ടിലായി.
125

നാലഞ്ചുനാളിടവിടാതെ
കൊതിച്ചിരുന്ന-പോലന്നുചേർന്നിവരും
തെളിവേറ്റമേന്തിമാലറ്റു ചെയ്ത
പണിയൊക്കെ
മുറയ്ക്കുചോല്ലി-യാലറ്റമെത്തിടുവതിന്നു
ഞെരുങ്ങുമല്ലോ.
126
മറ്റുള്ളതപ്പടി
മറന്നലരമ്പനറ്റ-മറ്റുള്ള
പൂങ്കുണപൊഴിപ്പതുമേറ്റു
കൂടിമുറ്റംനലത്തൊടവർ
കാട്ടിയ കൂത്തു
വാഴ്ത്താൻപറ്റുന്നതല്ല
തലയായിരമുള്ളവന.
127
മോടിപ്പകിട്ടുടയ
കൊച്ചവൾ കണ്ണനോടു-കൂടിപ്പരുങ്ങൽ
കലരാതുടനന്നു രാവിൽതേടിപ്പടയ്ക്കണയുമാമലര
മ്പനായ് പോ-രാടിപ്പതുക്കെയവനുള്ള
മിടുക്കടക്കി.
128
മറ്റുള്ളവർക്കുടയ
മട്ടുകൾ വിട്ടു നല്ല-മാറ്റുള്ള
നന്മകലരുന്നതവർതൻ
കളിക്കുംമറ്റുള്ളകൂട്ടരുടെ മട്ടുകൾ
വിട്ടൊരറ്റ-മറ്റുള്ള നല്ലൊരു
പകിട്ടുകൾ
ചേർന്നിണങ്ങി.
129
മിന്നുന്നമിന്നലിനുമൊട്ടഴ
കേറിടുന്നപൊന്നുംചെടിക്കുടയ
നൽപ്പവിഴത്തിലെല്ലാംചിന്നും
നിറംകലരുമത്തളിരൊത്ത
മുത്തു-ചേർന്നുള്ളിണങ്ങിയപടി
ക്കു പരിക്കു ചേർത്തു.
130