പണ്ടാരുമീ
നിലയിലുള്ളഴകോടുകൂടി-യുണ്ടായതില്ലരിയൊരപ്പട
യാളിതന്നെതണ്ടാരിടഞ്ഞ
മിഴിമാരൊരു
കണ്ണുനോക്കി-ക്കണ്ടാൽ മയങ്ങൂ,
മിവളിൽപ്പിഴവെന്തു
പിന്നെ?

151
നന്നായിതൊക്കെയുടനോർ
ത്തിവൾ തന്നെ വേൾക്കു-കെന്നായ്ക്കൊടുത്തിടുക
കണ്ണനു നിങ്ങളിപ്പോൾഎന്നാൽ നമുക്കു
തറവാടിനു വാട്ടമറ്റോ-രുന്നായി
വന്നിടുമടർക്കടവുള്ള
കണ്ണൻ.

152
നല്ലാരിൽമുത്തിനുടെ
മാറ്റലരെപ്പുകഴ്ത്തുംചൊല്ലാലെ നെയ്യു
പകരുന്നൊരു
തിയ്യുപോലെവല്ലാതെ
വാച്ചിടുമൊരീറയൊടന്നു
തന്നേകൊല്ലാനയച്ചിതവരാക്കരി
കൂന്തലാളെ.

153
കൈവന്നൊരീറയൊടുമി
ങ്ങിനെ കൊച്ചുതന്നെ-ക്കാവൽക്കുവേണ്ട
പടയാളികളോടുകൂടെആ വമ്പരും
കൊലനിലത്തിനയച്ചു
കണ്ണ-നായ്വമ്പടയ്ക്കുടനിറങ്ങണ
മെന്നുറച്ചു.

154
നില്ലാതെ കൊച്ചിനെയുടൻ
കഴുവുന്മേലേറ്റി-കൊല്ലാനുറച്ചു
പലരിങ്ങനെ വാളുമേന്തിവല്ലാത്ത കൂട്ടരവർ
പോയ്ക്കഴിവുള്ളിടത്തുചെല്ലാനടുത്തളവിലന്നൊ
രു കാഴ്ച കണ്ടു.
155
പോരാളിമാരരിയവാളു
മെടുത്തു പത്തുപേരാളുമുങ്കൊടണയുന്ന
തിനൊട്ടു മുമ്പിൽപേരാടിടുന്ന
പടയാളിയൊരുത്തനോടി-പ്പാരാതെ
മാന്മിഴിയെഴുന്നൊരിടത്തി
ലെത്തി.

156
കയ്യും
പിടിച്ചവളെയുക്കൊടു
പിന്നിലാക്കി-‘ചെയ്യും നിനക്കു
തുണയെന്നുടെ
കൂട്ടരെ’ന്നായ്പെയ്യുന്നൊരുൾക്കനിവൊ
ടായവളോടുരച്ചുതിയ്യും തൊഴുന്നൊരു
മിടുക്കൊടടർക്കടുത്തു.
157

ഒറ്റയ്ക്കിവണ്ണമെതിരിട്ടവ
നോടു പാര-മൂറ്റംകലർന്നൊരെതിരാളി
കളാർത്തെതിർത്തുഅറ്ററ്റു മന്നിൽ നിറയും
തലയാലെ തന്റെകുറ്റങ്ങളെറ്റൊരടവപ്പടയാ
ളി കാട്ടി.

158
കാളും കുറുമ്പൊടവനന്നു
തുണയ്ക്കു മറ്റൊ-രാളും വരാതെ തനിയേ
പലരോടുമേറ്റ്ആളുന്ന
തിയ്യൊടെതിർവമ്പു
വെളിപ്പെടുത്തിവാളും
തുടച്ചരിയകൊച്ചൊടടു
ത്തുരച്ചു:

159
കൂറാലെ നിന്നുടയ
തോഴി പുലർച്ചയോടി-ച്ചോരളണഞ്ഞറിവു
തന്നൊരു നേരമേ ഞാൻപേരാളിമാർ
ചിലരൊടൊത്തുടനോടിവ
ന്നേൻപേരാളിടുന്ന
കടവാർകുടി ചേർന്ന
മുത്തേ!

160