ആളിപ്പരക്കുമെരിതീയെതി
ർവമ്പുപോരി-ന്നാളിശ്ശിയുള്ളരചനുണ്ട,വ
രായ് പിരിഞ്ഞ്വാളിൽ പയറ്റുകൾ
വെടിഞ്ഞു തെളിഞ്ഞു
മേവുംനാളിൽപ്പടയ്ക്കണകിലാപ്പ
ടയാളി തോൽക്കും.
11
നമ്മൾക്കു തന്നെ
കുറവാളുകളെന്നു
വീട്ടിൽനന്മയ്ക്കു
നൽക്കളരികേറിയവൻ
പയറ്റി:തന്മക്കളെത്ര
വലുതാവുകിലും
കിടാങ്ങ-ളമ്മയ്ക്കു,
മക്കളുടെയുക്കവരോർക്ക
യില്ല.

12
പാരിൽ പരന്ന
പുകളാർന്നൊരു
മന്നനോടുംകേറിപ്പിടിക്കിലിവനിന്നു
മടങ്ങുകില്ല,പോരിൽപരുങ്ങിടുകയി
ല്ലിവനിന്നിയെത്ര-പേറിപ്പൊളേല്ക്കുകിലുമി
ല്ല കുലുക്കമേതും.
13
മാറ്റാരോടേല്പതിനു
മന്നവനിന്നൊരുക്ക-മറ്റാണിരിപ്പത,തുകൊണ്ടി
തുനേരമേറ്റാൽപറ്റാതെയായ്
വരികയില്ലറിയേണമമ്മേ!മറ്റാരുമിങ്ങുതുണ വേണ്ട
തനിച്ചു പോവാൻ.
14

ആളുന്നൊരമ്മയുടെയല്ലല
കറ്റുവാനായ്-ക്കാളുന്നൊരൂക്കുടയ
കണ്ണനിവണ്ണമോതിവാളൂം പെരും
പരിചയും വലുതാം
നുകത്തെക്കാളും കരുത്തുടയ
കയ്യിലെടുത്തിറങ്ങി.
15
തെറ്റാതെ
നേർവഴിയെയിങ്ങിനെയ
ന്നുവൈലു-മേറ്റാടലൊട്ടുടലിനാർന്നു
നടന്നിടുമ്പോൾകാറ്റാലുലഞ്ഞൊരിലയാം
വിരലാൽ, തളർച്ച-യാറ്റാൻ
വിളിക്കുമരയാലവനൊ
ന്നു കണ്ടു.

16
കല്ലാലെ നാലുപുറവും
നലമോടു കോട്ട-മില്ലാതെ കെട്ടിയ
പെരുംതറയാൽ വിളങ്ങിനല്ലാലു
നില്പതിനടുത്തൊരു
പൊയ്ക പിന്നെ-ച്ചൊല്ലാളിടുന്ന പടയാളി
തെളിഞ്ഞു കണ്ടു.
17
കൊണ്ടാടിവണ്ടരിയതേൻ
നുകരാൻ മുരണ്ടു-കൊണ്ടാടലറ്റണകയാലഴ
കൊന്നുകൂടിതണ്ടാർ, വിരിഞ്ഞു
ചെറുകാറ്റിലുലഞ്ഞുകൊ
ണ്ടുകണ്ടാനതിൽ കരൾ
കുളിർത്തിടുമാറു കണ്ണൻ.
18
വെള്ളപ്പളുങ്കെതിർ നിറം
കലരും തെളിഞ്ഞവെള്ളത്തിലങ്ങരിയ
ചണ്ടി കടയ്ക്കലോളംഉള്ളം കവർന്നു
മടവാർകളഴിച്ചുലച്ചി-ട്ടുള്ളക്കരിംകുഴൽകണക്ക
വനന്നു കണ്ടു.
19
ആരും
പുകഴ്ത്തുമഴകുള്ളലരിട്ടു
ലച്ചുചേരുന്നൊരാച്ചെറുതിരക്ക
ളിയന്നതിങ്കൽപേരുറ്റ
കാർകുഴലിമാർക്കണവോ
രെ വെൽവാൻപോരുന്നതായ
പുരികക്കളിപോലെ
കണ്ടു.

20