അനന്തരം വാണ പെരുമാൾ പാണ്ഡ്യരാജ്യത്തിങ്കൽ കുലശേഖരപ്പെരുമാൾ. അവനെ കൂട്ടി കൊണ്ടു പോരുമ്പോൾ മഹാ ഭാരതഭട്ടത്തിരിയും വാസുദേവഭട്ടത്തിരിയും പെരുമാളെ കണ്ടു ബഹുമാനിച്ചു പെരുമാൾക്ക് അനുഗ്രഹവും കൊടുത്തു; ആ പെരുമാൾ മുഷികരാജ്യത്തിങ്കൽ ചിത്രകൂടം തീർത്തു, അവിടെ എഴുന്നെള്ളി ഇരിക്കയും ചെയ്തു. ആ പെരുമാൾ വ്യാപരിച്ച അവസ്ഥകൾ: നല്ല ക്ഷത്രിയർ വേണം എന്നു വെച്ചു, പല ദിക്കിൽനിന്നും ക്ഷത്രിയരെയും സാമന്തരെയും വരുത്തി, അവർക്ക് ഐങ്കാതം ഐങ്കാതം ഖണ്ഡം നാടു ഖണ്ഡിച്ചു കൊടുത്തു, അതിൽ ൫ വഴി ക്ഷത്രിയരും ൮ വഴി സാമന്തന്മാരും ആകുന്നതു അതിന്നു കാരണം: ഇനി ഒരിക്കൽ ബൌദ്ധന്മാരുടെ പരിഷ വന്നു രാജാവിനെ ഭ്രമിപ്പിച്ചു സമയം പുലമ്പിച്ചു എന്നു വരികിൽ ബ്രാഹ്മണർ പരദേശത്തു പൊകേണ്ടി വരും. അത് വരരുത് എന്നു കല്പിച്ചു എല്ലാവർക്കും ഐങ്കാതം വെച്ചു തിരിച്ചു കൊടുത്തു; ഒരുത്തന്നു നേരുകേടുണ്ടെങ്കിൽ അയൽവക്കത്ത് തന്നെ മറ്റൊരിടത്തു വാങ്ങി ഇരിക്കുമാറാക്കെണം. ഈ കർമ്മ ഭൂമി ക്ഷയിച്ചു പോകും പുറപ്പെട്ടു പോകാതിരിക്കേണം എന്നു കാരണം. ശേഷം കുലശേഖരപ്പെരുമാൾ വ്യാപരിച്ച അവസ്ഥ: വന്ന ശാസ്ത്രികളിൽ ഭട്ടാചാർയ്യരെയും ഭട്ടബാണനെയും അഴിവിന്നുകൊടുത്തിരുത്തി, മലയാളത്തിലുള്ള ബ്രാഹ്മണർക്ക് ശാസ്ത്രം അഭ്യസിപ്പാൻ, മുമ്പിനാൽ ശാസ്ത്രാഭ്യാസമില്ലായ്കകൊണ്ടു, അന്നു പരദേശത്തുനിന്നു ഒരു ആചാർയ്യൻ ഭട്ടാചാർയ്യനോട് കൂട വന്നു വായിച്ചു. അതു പ്രഭാകരഗുരുക്കൾ, പ്രഭാകരശാസ്ത്രം ഉണ്ടാക്കിയതു. മറ്റുള്ള ആചാർയ്യന്മാർ പഠിച്ചു പോയ ശേഷം ഈ ശാസ്ത്രം അഭ്യസിക്കുന്ന പരിഷെക്ക് പ്രയോജനം വേണം എന്നിട്ടു കുലശേഖരപ്പെരുമാൾ ഒരു സ്ഥലം തീർത്തു, ഈ വന്ന ശാസ്ത്രികൾക്കു കൊടുത്തു. അവിടെ അവരെ നിറുത്തി, മലയാളത്തിലുള്ള ബ്രാഹ്മണരും ശാസ്ത്രം അഭ്യസിക്കയും ചെയ്തു. ശാസ്ത്രികളുടെ സ്ഥലമാകകൊണ്ടു ഭാട്ടം എന്നു ചൊല്ലുന്നു. ൬൪ ഗ്രാമത്തിലുള്ള ബ്രാഹ്മണരിൽ ശ്രേഷ്ഠന്നു ഈ സ്ഥലം എന്ന വ്യവസ്ഥയും ഉണ്ടു. ഭട്ടാചാർയ്യരുടെ ശിഷ്യനായ പ്രഭാകരഗുരുക്കളുടെ മെതിയടി അവിടെ ഉണ്ടെന്നു പ്രസിദ്ധമായി പറയുന്നു. കുലശേഖരപ്പെരുമാളോട് ൭000 കലം വസ്തുവും ഉദയതുംഗൻ എന്ന ചെട്ടിയോടു ൫000 കലം വസ്തുവും പൂവും നീരും വാങ്ങി ഇപ്പന്തീരായിരം വാങ്ങിയതു ഭട്ടാചാർയ്യരല്ല; പ്രഭാകരഗുരുക്കൾ അതിനെ വാങ്ങുക കൊണ്ടു ഭാട്ടപ്രഭാകരവ്യാകരണത്തിന്നു കിഴിഉള്ളു. ശാസ്ത്രികൾ ബ്രഹ്മസ്വം പകുക്കുമ്പോൾ വേദാന്തശാസ്ത്രത്തിന്നു പകുപ്പില്ല എന്നു കല്പിച്ചു) ൧൨000 കലത്തിന്നു ഓഹരി വേദാന്തികൾക്ക് ഇല്ല. പ്രഭാകരഗുരുക്കൾ വേദാന്തികൾക്ക് കൊടുത്തില്ലായ്ക കൊണ്ടു, തൃക്കണ്ണാപുരത്തു ഭാട്ടപ്രഭാകരവ്യാകരണത്തിന്നു കിഴിഉള്ളു. വേദാന്തികൾ വേദാന്തം വായിച്ചാലും ഭാട്ടപ്രഭാകരവ്യാകരണം മൂന്നാലൊന്നിൽ വേണം. തൃക്കണ്ണാപുരത്ത് കിഴിയിടയിൽ രണ്ടാമത് പലരും ഉണ്ടാക്കീട്ടും ഉണ്ടു. ശാസ്ത്രത്തിന്നു, അതിൽ വേദാന്തിക്കു കൂട ഉണ്ടു താനും. പ്രഭാകരഗുരുക്കൾ വാങ്ങിയതു ബ്രഹ്മസ്വത്തിൽ ഇല്ല. കുലശേഖരപ്പെരുമാൾ ൧൮ സംവത്സരം വാണത്തിന്റെ ശേഷം ഉടലോടു സ്വർഗ്ഗം പുക്കു. അന്നേത്തെ കലിപുരുധിസമാശ്രയം എന്ന പേർ. തിരുവഞ്ചക്കുളം മുക്കാൽ വട്ടം ഉണ്ടായതും കലി മേലെഴുതിയതു തന്നെ ആകലി ൩൩൩ ക്രിസ്താബ്ദം.