കോലത്തിരി തമ്പുരാൻ വളർഭട്ടത്തു കോട്ടയിൽ മുപ്പത്തൈവർ പരദേവതമാരെ പരിപാലിച്ചു,൫0000 നായരെയും തല തികച്ചു ഒരു കോല്ക്കടക്കി, അവരെ കൊണ്ടു ഒരൊരൊ വകഭേദങ്ങളും തിരിച്ചു, അകത്തു ചാർന്നവർക്കും പുറത്തു ചാർന്നവർക്കും അടുക്കും ആചാരവും ഒരു പോലെ കല്പിച്ചു. തെക്കുംകൂറ്റിൽ മുരിക്കഞ്ചേരിക്കാരിഷത്തിന്നു മുമ്പെന്നല്ലൊ കല്പിച്ചുതു, മുണ്ടയോടൻ കാരിഷത്തിന്നു പിമ്പെന്നും കല്പിച്ചു, ൪ ഇല്ലത്തിലും ചെങ്ങുനി മുരിക്കഞ്ചേരി അകത്തു അതിൽ ചെങ്ങുനിക്ക് പിമ്പു, ചോമടവൻ മുണ്ടയോടൻ പുറത്ത് അതിൽ ചോമടവന്നു പിമ്പു. ഇന്നാൽ ഇല്ലത്തിന്നും കൂടി ഒരാചാരം തെക്കുംകൂറ്റിൽ കാരിഷം എന്നും അതിൽ ചെങ്ങുനിക്കും മുരിക്കഞ്ചേരിക്കും മുമ്പും കൈയും എന്നും ചൊമടവന്നു പിമ്പും കല്പനയുംഎന്നും കല്പിച്ചു. മാടായിക്കോട്ടയിൽ ശിക്ഷാരക്ഷ നടത്തുവാൻ വടക്കും കൂറ്റിൽ കാരിഷവും അതിന്നു ചേണിച്ചേരിക്ക് വായും കൈയും മുമ്പും കല്പനയും അവകാശവും മാവില ഇല്ലത്തിന്നും കൂട ഒരാചാരവും കല്പിച്ചു കൊടുത്തു. തെക്കുന്നു വരുന്ന മാററാനെ തടുപ്പാനായിട്ടു കുന്നിവാകക്കോയിലകത്തു ഇരയ വർമ്മനെ തെക്കിളങ്കൂറു തമ്പുരാൻ എന്നു കല്പിച്ചു, മുക്കാതം നാടും കൊടുത്തു. കാഞ്ഞിരോട്ടഴി സമീപത്തു വിജയങ്കൊല്ലത്തു കോട്ടയിൽ കേളവർമ്മനെ വടക്കിളങ്കൂറു തമ്പുരാൻ എന്നു കല്പിച്ചു, കുടയനാടും ഐയർ പരദേവതമാരെയും കൊടുത്തു, ഇരുവരും രണ്ട് എതിർത്തലയും രക്ഷിച്ചു വന്നതിന്റെ ശേഷം, കരുവള്ളൂർ കോവിലകത്തു രാമവർമ്മനെ നാലാം കൂർത്തമ്പുരാൻ എന്നു കല്പിച്ചു സമീപത്തിരുത്തുകയും ചെയ്തു. ഏഴിമലയുടെ മുകളിൽനിന്നു എഴുന്നെള്ളിയ തമ്പുരാട്ടിയെ ഏഴൊത്ത കോയിലകത്തിരുത്തി വസ്തുവും വേറെ തിരിച്ചു കൊടുത്തു താൻ കരിപ്പത്തു കോയിലകത്ത് എഴുന്നെള്ളുകയും ചെയ്തു. അനന്തരം ൧൮ ദ്വീപും അടക്കുവാന്തക്കവണ്ണം ഒരു ചോനകനെ കല്പിച്ചു, ദ്വീപിങ്കൽ ഒരു പട്ടവും കെട്ടി, ദ്വീപുരാജാവെന്നു കല്പിച്ചു. ൧൮ ദ്വീപടക്കി ൧൮ooo പണം കാലത്താൽ വളർഭട്ടത്ത് കോട്ടയിൽ ഒപ്പിപ്പാന്തക്കവണ്ണം കല്പിച്ചയക്കയും ചെയ്തു ഉദയവർമ്മൻ എന്ന കോലത്തിരി തമ്പുരാൻ.

നെടിയിരിപ്പുസ്വരൂപത്തിങ്കൽനിന്നു ഒരു രാജസ്ത്രീയെ കണ്ടു മോഹിച്ചു, ആരും ഗ്രഹിയാതെ രാത്രിയിൽ കൊണ്ടുപോയി കോലത്തിരി തമ്പുരാൻ ഭാർയ്യയായിവെച്ചുകൊണ്ടിരുന്നു. “ആ സ്ത്രീയെ അങ്ങൊട്ട് തന്നെ അയച്ചുകളയാം എന്നുവെച്ചാൽ നേടിയിരിപ്പു തമ്പുരാക്കന്മാർ സമ്മതിക്കുകയില്ല” എന്നു വെച്ചു മക്കസ്ഥാനത്തിന്നു നീലേശ്വരം മുക്കാതം നാടും ൩000 നായരേയും കല്പിച്ചു കൊടുത്തു. ആയതത്രെ നീലേശ്വര രാജവംശം ആകുന്നതും. ഇന്നും നീലേശ്വരത്തു രാജാക്കന്മാരും നെടിയിരിപ്പു രാജാക്കന്മാരും തമ്മിൽ ചത്താലും പെറ്റാലും പുല ഉണ്ടു.