കനകമണിഞ്ഞൊരു കരിവരകണ്ഠേ
കനിവൊടു കേറിയിരുന്നാൽ കുരുപതി.

 

പനിമതിസമമൊരു വെള്ളക്കുടയും
കനകാഞ്ചിതമാം വെൺചാമരവും
അനവധി തഴയും മുത്തുക്കുടയും
ധനവിഭവങ്ങളനേകമനേകം
അനുജൻമാരുടെ മോടിയുമെന്നിവ
മനുജൻമാർക്കു മനോഹരമെല്ലാം.
ആടുകയും ചിലർ പാടുകയും ചില-
രോടുകയും ചിലർ ചാടുകയും ചിലർ
വാടുകയും ചിലർ തേടുകയും ചിലർ
ചോടുകൾ വെച്ചിട കൂടുകയും ചിലർ
വീടുകളും പല നാടുകളും പല-
കാടുകളും പല മാടുകളും മല-
മൂടുകളും മലർവാടികളും പല-
മേടുകളും പല വേടുകളും പല-
പാടവമോടു കടന്നുകടന്നവ-
രാടലകന്നു തകർത്തു തിമിർത്തു മ-
ഹാടവിപുക്കു ഗമിക്കുന്നേരം.
ബന്ധൂകദ്യുതി ബന്ധുരമാകിന
സന്ധ്യാസമയം വന്നിടകൂടി
അന്ധമതാകീന തിമിനം വന്നനു-
ബന്ധിച്ചടവി തടങ്ങൾ നിറഞ്ഞു.
ഗന്ധർവ്വന്മാർക്കുള്ളൊരു സമയം
ചന്തമൊടവിടെസ്സംഗതമായി
ഗന്ധർവ്വന്മാരതിസുഖമോടെ
പന്തണിമുലമാരോടിടകൂടി

 

കാന്താരത്തിലിറങ്ങിക്കനിവൊടു
ചെന്താമരമലർ പാപികൾതോറും
സന്തോഷേണജലക്രീഡാദിനി-
താന്താനന്ദമിന്നദശായാം
കുന്തീതനയന്മാർ മരുവീടിന
കാന്താരാന്തികഭുമൗ ചെന്നാർ.
ഗാന്ധാരി തനയന്മാർ പടയും
ഗാന്ധാരേശ്വരനംഗാധിപനും
വഞ്ചനശീലനതാകിന കുരുപതി
പുഞ്ചിരിപൂണ്ടു പറഞ്ഞാനുടനെ :-

 

“നെഞ്ചിൽ നമുക്കൊരുപായം തോന്നി
കിഞ്ചിൽ ഗുണമതിനുണ്ടാമിപ്പോൾ
നഞ്ചുകലക്കണമിവിടത്തിൽ പല
വഞ്ചോലകളിലെ വാരിയിലെല്ലാം.
ചഞ്ചലമില്ലിഹപാണ്ഡുസുതന്മാ-
രഞ്ചുജനങ്ങളുമതികുടിലന്മാർ.
പാഞ്ചാലിയുമുടനംബുകുടിച്ചിഹ
പഞ്ചതയെ പ്രാപിച്ചീടേണം.
നഞ്ചുകലക്കുവി”