ഒരുമാർജ്ജാരൻ വനഭൂവിരാത്രിയി-
ലിരയുംതെണ്ടി നടക്കുന്നേരം
തരസാചൊന്നൊരു വലയിൽചാടി-
കരവും കാലുമിളക്കാൻമേലാ

 

പരവശനപ്പോൾ ങ്യാവൂ ങ്യാവൂ
കരവൂതും ചെയ്തവിടെ വലഞ്ഞൂ
അരികെയുള്ളൊരു പോട്ടിലിരിക്കും
പെരുതായുള്ളരൊ മൂഷികനപ്പോൾ

 

അരിയായുള്ളൊരു പൂച്ചത്തടിയൻ
കരയുന്നതു കേട്ടൊന്നുവിരണ്ടു
ഉരിയാടാതെ മുഖം കാട്ടുന്നതു-
മൊരുകുറി കണ്ടാൻ പൂച്ചയുമപ്പോൾ
സരസതയോടു വിളിച്ചാനവനെ
പരവശനായ് ഞാൻ മൂഷികവീര!
വലയിൽചാടി വലഞ്ഞിതുഞാനൊരു
ഫലമില്ലാതെ മരിപ്പാറായി

 

കലമാൻ പന്നികൾ വന്നുപതിച്ചാൽ
മലയന്മാർക്കതുതിന്മാൻ കൊള്ളാം.
വിലപിടിയാത്തൊരു പൂച്ച ലഭിച്ചാൽ
മലയനുമായതു തിന്മാനാകാ.
തലയിലെഴുത്തിൽ ബലമതുകൊണ്ടിഹ
വലയിൽപെട്ടു വലഞ്ഞു സഖേ! ഞാൻ
എലിയും പൂച്ചയുമന്യോന്യം ബഹു-
കലഹികളെന്നൊരു ചൊല്ലതുകൊള്ളാം.

 

കലഹമെനിക്കു ഭവാനോടില്ലതു
നലമൊടു നീയിഹ ബോധിക്കേണം.
വലയുടെ ചരടു കടിച്ചുമുറിപ്പാൻ
പല പല കൗശലമങ്ങുണ്ടല്ലോ.

 

മലയൻപോന്നു വരുന്നതിൽമുമ്പേ
വലകണ്ടിപ്പാൻ കനിവിയലേണം.
വലയുന്നവരുടെ പാലനമല്ലോ
വലിയ ജനങ്ങടെ ധർമ്മമതറിക!

 

എലിയെന്നല്ല ഭവാനൊരു ദശയൽ
പുലിയെക്കാളതിവൻ പനതാകും
പലവിധമിങ്ങനെ മാർജ്ജാരകനുടെ
പരവശവാക്കുകൾ കേട്ടൊരു നേരം
എലിയതു ബോധിച്ചരികേചെന്നഥ
വലകണ്ടിപ്പാൻ വട്ടംകൂട്ടി.

 

 

ഓരോ ചരടു കടിച്ചുമുറിപ്പാ-
നോരോനാഴികനേരം വേണം.

 

തെരുതെരെയങ്ങു കടിച്ചുമുറിച്ചാൻ
തരമല്ലെന്നുണ്ടെലിയുടെ ഹൃദയേ
മെച്ചമിവന്നിതു ചെയ്യാനെന്നതു
പൂച്ചയറിഞ്ഞാലുപകാരത്തിനു

 

 

താഴ്ചവരാനുണ്ടെന്നു കനക്കെ
കാഴ്ചയവന്നുണ്ടെന്നുതുമൂലം
താമസമായതു കണ്ടൊരു പൂച്ച-
യ്ക്കാമയമേറി ക്ലേശവുമേറി

 

തെരുതെരെ വേണമതല്ലെന്നാലിഹ
വരുമതി ദുഷ്ടൻ മലയപ്പാഴൻ
പുലരുന്നേരം മലയന്മാരും
പലരും കലശലുകൂട്ടും മുൻപേ
വലകണ്ടിച്ചുവിടേണം നീയെ-

 

ന്നെലിയൊടു പൂച്ച പറഞ്ഞുതുടങ്ങി.
വെട്ടമടുത്തൊരു സമയേ മൂഷിക-
നൊട്ടും താമസിയാതെ വലയും
പൊട്ടിച്ചമ്പൊടു പോട്ടിലൊളിച്ചു
ധൃഷ്ടൻ പൂച്ചയുമങ്ങുനടന്നു.
ഒട്ടുദിനങ്ഹൾ കഴിഞ്ഞൊരു ദിവസം
കിട്ടീലേതുമൊരേടത്തശനം
അഷ്ടിക്കെന്തൊരു വകയുള്ളെന്നിഹ
കാട്ടിൽനടന്ന പൂച്ചത്തടിയൻ
കൂട്ടുസുഖിത്വം പ്രാപിച്ചെലിയുടെ
പോട്ടിന്നരികേ ചെന്നുവിളിച്ചാൻ

 

പണ്ടുപകാരം ചെയ്തൊരു മൂഷിക-
നുണ്ടോ സുഷിരം തന്നിലിദാനീം.

 

 

എലിയതുകേട്ടു വിലത്തിന്നുള്ളിൽ
തലകാട്ടാതെ വസിച്ചുപറഞ്ഞാൻ :