36. പാർത്തലമൊക്കെ ത്രിഗുണമയം
പാർത്തുചരിക്കുന്ന ധീരധീരൻ
ഉത്തമൻ, ബ്രഹ്മ ഹത്താരാകിലുമെന്റെ
തീർത്ഥനാണദ്ദേഹം യോഗപ്പെണ്ണെ!- ലോക
മിത്രാവുമദ്ദേഹം ജ്ഞാനപ്പെണ്ണെ!

 

37. ആശകളൊക്കെ നശിക്കുമെന്നും
ആശ്ശക്തിമാത്രം നശിക്കില്ലെന്നും
ആശയത്തിൽ കണ്ട സത്തമനെന്നുടെ
ആശാനറികനീ യോഗപ്പെണ്ണെ!- ലോക-
ദേശികനുമവൻ ജ്ഞാനപ്പെണ്ണെ!

38. ധ്യാനമാമൂഞ്ഞാൽ‌പ്പടി നടുവിൽ
മാനസത്തത്തയേ വച്ചുകൊണ്ടു
ആനന്ദക്കാറ്റിലണഞ്ഞു സുഖിക്കുന്ന
മാനവനെൻ ഗുരു യോഗപ്പെണ്ണെ!- ബഹു-
മാനനീയനവൻ ജ്ഞാനപ്പെണ്ണെ!

39. കായമാം കപ്പൽ സമാധിയാകും
പായകുളത്തിബ്‌ഭയപ്പെടാതെ
ജ്ഞേയക്കരയ്ക്കു വിടുന്നവൻ മൽഗുരു-
വായ സദാനന്ദൻ യോഗപ്പെണ്ണെ!- തെല്ലും
മായമില്ലാഅതിൽ ജ്ഞാനപ്പെണ്ണെ!

40. ആർത്തിക്കാറ്റൂതിബ്‌ഭവക്കടലിൽ
മൂർത്തിയാം കപ്പൽ മറിയും മുമ്പേ
പാർത്തിടാതാനന്ദദീപമാടം കണ്ട
കീർത്തിമാനെൻ ഗുരു യോഗപ്പെണ്ണെ!- ഇഷ്ട
പൂർത്തിയേകുമവൻ ജ്ഞാനപ്പെണ്ണെ!