താരകോപദേശം

“താഴത്തു നില്‌ക്കുന്നോരെയാട്ടൊല്ലേ; പെറ്റമ്മയാ-
മൂഴിയെക്കണ്ണീരാറ്റിൽ മുക്കൊല്ലേ; മനുഷ്യരേ!”
വ്യോമത്തിൽ സന്ധ്യയ്‌ക്കൊന്നു നോക്കിയാൽക്കാണും നമ്മ-
ളീമട്ടിൽക്കൺകൊണ്ടോരോന്നോതിടും താരങ്ങളെ
എത്രയോ ലക്ഷം ഭുവാം സോദരിതന്നാർത്തി ക-
ണ്ടത്രമേൽ മാഴ്‌കും ദ്യോവിൻ ബാഷ്‌പാംബുബിന്ദുക്കളേ

 

ഓതുന്നു മാലാൽ നാക്കു പൊങ്ങാത്തോരവർ:’ഞങ്ങൾ
പാദത്താൽ മർദ്ദിപ്പീല നിങ്ങളാമധഃസ്ഥരെ
നിങ്ങളെക്കനിഞ്ഞെന്നുംനോക്കുന്നുണ്ടസ്മദ് ദൃഷ്ടി; പുരസ്കൃ
തിക്കായുന്നുണ്ടസ്മദ്‌ദൃഷ്ടി;
നിങ്ങൾതൻ പുരസ്കൃതിക്കായുന്നുണ്ടസ്മൽകരം.
കൺതെളിച്ചവും നിങ്ങൾക്കുൾകുളിർച്ചയും നൽകും
ബന്ധുക്കളുച്ചസ്ഥരാം ഞങ്ങളേതിരവിലും.
നിങ്ങൾക്കും ഞങ്ങൾക്കുമായ് വാച്ചിടും ദൂരം തമ്മിൽ
നിങ്ങൾക്കില്ലല്ലോ! പിന്നെയെന്തിനിപ്പൃഥഗ്ഭാവം?”