ശുകബന്ധനം

രക്ഷോവരനായ രാവണന്‍ ചൊല്‍കയാല്‍
തല്‍ക്ഷണേ വന്നു ശുകനാം നിശാചരന്‍
പുഷ്‌കരേ നിന്നു വിളിച്ചു ചൊല്‌ളീടിനാന്‍
മര്‍ക്കടരാജനാം സുഗ്രീവനോടിദം:
”രാക്ഷസാധീശ്വരന്‍ വാക്കുകള്‍ കേള്‍ക്ക നീ
ഭാസ്‌കരസൂനോ! പ്രാകരമവാരുധേ! 876
ഭാനുതനയനാം ഭാഗധേയാംബുധെ!
വാനരരാജമഹാകുലസംഭവ!
ആദിതേയേന്ദ്രസുതാനുജനാകയാല്‍
ഭ്രാതൃസമാനന്‍ ഭവാന്‍ മമ നിര്‍ണ്ണയം
നിന്നോടു വൈരമെനിക്കേതുമിലേ്‌ളതുമേ
രാജകുമാരനാം രാമഭാര്യാമഹം
വ്യാജേനകൊണ്ടുപോന്നേനതിനെന്തുതേ?
മര്‍ക്കടസേനയോടു മതിവിദ്രുതം
കിഷ്‌കിന്ധയാം നഗരിക്കു പൊയ്‌ക്കൊള്‍ക നീ 880
ദേവാദികളാലുമപ്രാപ്യമായൊന്നു
കേവലമെന്നുടെ ലങ്കാപുരമെടോ!
അല്പസാരന്മാര്‍ മനുഷ്യരുമെത്രയും
ദുര്‍ബ്ബലന്മാരായ വാനരയൂഥവും
എന്തൊന്നു കാട്ടുന്നതെന്നോടിവിടെ വ
ന്നന്ധകാരം നിനച്ചിടായ്ക നീ വൃഥാ”
ഇഥം ശുകോക്തികള്‍ കേട്ടു കപികുല
മുത്തായ ചാടിപ്പിടിച്ചാരതിദ്രുതം
മുഷ്ടിപ്രഹരങ്ങളേറ്റു ശുകനതി
ക്‌ളിഷ്ടനായേറ്റം കരഞ്ഞു തുടങ്ങിനാന്‍ : 890
”രാമരാമ! പ്രഭോ! കാരുണ്യവാരിധേ!
രാമ! നാധ! പരിത്രാഹി രഘുപതേ!
ദൂതരെക്കൊല്‌ളുമാറില്‌ള പണ്ടാരുമേ
നാഥ! ധര്‍മ്മത്തെരക്ഷിച്ചുകൊള്ളേണമേ
വാനരന്മാരെ നിവാരണം ചെയ്താശു
മാനവവീര! ഹതോഹം പ്രപാഹി മാം”
ഇഥം ശുകപരിവേദനം കേട്ടൊരു
ഭക്തപ്രിയന്‍ വരദന്‍ പുരുഷോത്തമന്‍
വാനരന്മാരെ വിലക്കിനാനന്നേര
മാനന്ദമുള്‍ക്കൊണ്ടുയര്‍ന്നു ശുകന്‍ തദാ 900
ചൊല്‌ളിനാന്‍ സുഗ്രീവനോടു ഞാനെന്തൊന്നു
ചൊലെ്‌ളണ്ടതങ്ങു ദശഗ്രീവനോടതു
ചൊല്‌ളീടുകെന്ന”തു കേട്ടു സുഗ്രീവനും
ചൊല്‌ളിനാനാശു ശുകനോടുസത്വരം:
”ചൊല്‌ളുള്ള ബാലിയെപേ്പാലെ ഭവാനെയും
കൊല്‌ളണമാശു സപുത്ര ബലാന്വിതം
ശ്രീരാമപത്‌നിയെക്കട്ടുകൊണ്ടീടിന
ചോരനേയും കൊന്നു ജാനകി തന്നെയും
കൊണ്ടുപോകേണമെനിക്കു കിഷ്‌കിന്ധയ്ക്കു
രണ്ടില്‌ളതിനെന്നു ചെന്നു ചൊല്‌ളീടു നീ” 910
അര്‍ക്കാത്മജോക്തികള്‍ കേട്ടു തെളിഞ്ഞള
വര്‍ക്കാന്വയോത്ഭവന്‍ താനുമരുള്‍ ചെയ്തു:
വാനരന്മാരേ! ശുകനെ ബന്ധിച്ചുകൊ
ണ്ടൂനമൊഴിഞ്ഞത്ര കാത്തുകൊണ്ടീടുവിന്‍
ഞാനുരചെയ്‌തേയയയ്കാവിതെന്ന”തു
മാനന്ദമോടരുള്‍ ചെയ്തു രഘുവരന്‍
വാനരന്മാരും പിടിച്ചുകെട്ടിക്കൊണ്ടു
ദീനത കൈവിട്ടു കാത്തുകൊണ്ടീടിനാര്‍
ശാര്‍ദ്ദൂലവിക്രമം പൂണ്ട കപിബലം
ശാര്‍ദ്ദൂലനായ നിശാചരന്‍ വന്നു കബ 920
ണ്ടാര്‍ത്തനായ് രാവണനോടു ചൊല്‌ളീടിനാന്‍
വാര്‍ത്തകളുള്ളവണ്ണമതു കേട്ടൊരു
രാത്രിഞ്ചരേശ്വരനാകിയ രാവണ
നാര്‍ത്തിപൂണ്ടേറ്റവും ദീര്‍ഘചിന്താന്വിതം
ചീര്‍ത്തഖേദത്തോടു ദീര്‍ഘമായേറ്റവും
വീര്‍ത്തുപായങ്ങള്‍ കാണാഞ്ഞിരുന്നീടിനാന്‍.