ഹനുമാന്റെ പ്രത്യാഗമനം

ത്രിഭുവനമുലയെ മുഹുരൊന്നലറീടിനാന്‍
തീവ്രനാദംകേട്ടു വാനരസംഘവും
കരുതുവിനിതൊരു നിനദമാശു കേള്‍ക്കായതും
കാര്യമാഹന്ത സാധിച്ചുവരുന്നിതു
പവനസുതനതിനുനഹി സംശയം മാനസേ
പാര്‍ത്തുകാണ്‍കൊച്ച കേട്ടാലറിയാമതും
കപി നിവഹമിതി ബഹുവിധം പറയുംവിധൌ
കാണായി തദ്രിശിരസി വാതാത്മജം 1280
കപിനിവഹവീരരേ! കണ്ടിതു സീതയെ
കാകുല്‍സ്ഥവീരനനുഗ്രഹത്താലഹം
നിശിചര വരാലയമാകിയ ലങ്കയും
നിശേ്ശഷമുദ്യാനവും ദഹിപ്പിച്ചിതു
വിബുധകുല വൈരിയാകും ദശഗ്രീവനെ
വിസ്മയമമ്മാറു കണ്ടുപറഞ്ഞിതു
ഝടിതി ദശരഥസുതനൊടിക്കഥ ചൊല്‌ളുവാന്‍
ജാംബവദാദികളേ നടന്നീടുവിന്‍
അതുപൊഴുതു പവനതനയനെയുമവരാദരി
ച്ചാലിംഗ്യ ഗാഢമാചുംബ്യവാലാഞ്ചലം 1290
കുതുകമൊടു കപിനിചയമനിലജനെമുന്നിട്ടു
കൂട്ടമിട്ടാര്‍ത്തു വിളിച്ചു പോയീടിനാര്‍
പ്‌ളവഗകുലപരിവൃഢരുമുഴറി നടകൊണ്ടു പോയ്
പ്രസ്രവണാചലം കണ്ടുമേവീടിനാര്‍
കുസുമദലഫലമധുലതാതരുപൂര്‍ണ്ണമാം
ഗുല്‍മസമാവൃതം സുഗ്രീവപാലിതം
ക്ഷുധിതപരിപീഡിതരായ കപികുലം
ക്ഷുദ്വിനാശാര്‍ത്ഥമാര്‍ത്ത്യാ പറഞ്ഞീടിനാര്‍
ഫലനികര സഹിതമിഹ മധുരമധുപൂരവും
ഭക്ഷിച്ചുദാഹവും തീര്‍ത്തുനാമൊക്കവേ 1300
തരണിസുത സവിധമുപഗമ്യവൃത്താന്തങ്ങള്‍
താമസം കൈവിട്ടുണര്‍ത്തിക്കസാദരം
അതിനനുവദിച്ചരുളേണമെന്നാശ പൂ
ണ്ടംഗദനോടാപക്ഷിച്ചോരനന്തരം
അതിനവനുമവരൊടുടനാജ്ഞയെച്ചെയ്കയാ
ലാശു മഹുവനം പുക്കിതെല്‌ളാവരും
പരിചൊടതിമധുരമധുപാനവും ചെയ്തവര്‍
പക്വഫലങ്ങള്‍ ഭക്ഷിക്കും ദശാന്തരേ
ദധിമുഖനുമനിശമതുപാലനം ചെയ്‌വിതു
ദാനമാനേന സുഗ്രീവസ്യശാസനാല്‍ 1310
ദധിവദനവചനമൊടു നിയതമതുകാക്കുന്ന
ദണ്ഡധരന്മാരടുത്തു തടുക്കയാല്‍
പവനസുതമുഖകപികള്‍ മുഷ്ടിപ്രഹാരേണ
പാഞ്ഞാര്‍ ഭയപെ്പട്ടവരുമതിദ്രുതം
ത്വരിതമഥ ദധിമുഖനുമാശു സുഗ്രീവനെ
ത്തൂര്‍ണ്ണമാലോക്യ വൃത്താന്തങ്ങള്‍ ചൊല്‌ളിനാന്‍
തവമധുവനത്തിനു ഭംഗം വരുത്തിനാര്‍
താരേയനാദികളായ കപിബലം
സുചിരമതു തവ കരുണയാ പരിപാലിച്ചു
സുസ്ഥിരമാധിപത്യേന വാണേനഹം 1320
വലമഥനസുതതനയനാദികളൊക്കവേ
വന്നു മദ്ഭൃത്യജനത്തെയും വെന്നുടന്‍
മധുവനവുമിതുപൊഴുതഴിച്ചിതെന്നിങ്ങനെ
മാതുലവാക്യമാകര്‍ണ്യ സുഗ്രീവനും
നിജമനസി മുഹുരപി വളര്‍ന്ന സന്തോഷേണ
നിര്‍മ്മലാത്മാ രാമനോടു ചൊല്‌ളീടിനാന്‍
പവനതനയാദികള്‍ കാര്യവും സാധിച്ചു
പാരം തെളിഞ്ഞുവരുന്നിതു നിര്‍ണ്ണയം
മധുവനമതല്‌ളയെന്നാകിലെന്നെ ബഹു
മാനിയാതേ ചെന്നു കാണ്‍കയില്‌ളാരുമേ 1330
അവരെ വിരവൊടു വരുവതിന്നുചൊല്‌ളങ്ങു ചെ
ന്നാത്മനി ഖേദിക്കവേണ്ടാ വൃഥാ ഭവാന്‍
അവനുമതുകേട്ടുഴറിച്ചെന്നു ചൊല്‌ളിനാ
നഞ്ജനാപുത്രാദികളോടു സാദരം
അനിലതനയാംഗദ ജാംബവദാദിക
ളഞ്ജസാ സുഗ്രീവ’ാഷിതം കേള്‍ക്കയാല്‍
പുനരവരുമതുപൊഴുതുവാച്ച സന്തോഷേണ
പൂര്‍ണ്ണവേഗം നടന്നാശു ചെന്നീടിനാര്‍
പുകള്‍പെരിയപുരുഷമണി രാമന്‍ തിരുവടി
പുണ്യപുരുഷന്‍ പുരുഷോത്തമന്‍പരന്‍ 1340
പുരമഥനഹൃദിമരുവുമഖില ജഗദീശ്വരന്‍
പുഷ്‌കരനേത്രന്‍ പുരന്ദരസേവിതന്‍
ഭുജഗപതിശയനനമലന്‍ ത്രിജഗല്പരി
പൂര്‍ണ്ണന്‍ പുരുഹൂതസോദരന്‍ മാധവന്‍
ഭുജഗകുലഭൂഷണാരാധിതാംഘ്രിദ്വയന്‍
പുഷ്‌കരസംഭവപൂജിതന്‍ നിര്‍ഗ്ഗുണന്‍
ഭുവനപതി മഖപതി സതാംപതി മല്പതി
പുഷ്‌കരബാന്ധവപുത്രപ്രിയസഖി 1350
ബുധജനഹൃദിസ്ഥിതന്‍ പൂര്‍വദേവാരാതി
പുഷ്‌കരബാന്ധവവംശസമുത്ഭവന്‍
ഭുജബലവതാംവരന്‍ പുണ്യജനകാത്മകന്‍
ഭൂപതിനന്ദനന്‍ ഭൂമിജാവല്‌ളഭന്‍
ഭുവനതലപാലകന്‍ ഭൂതപഞ്ചാത്മകന്‍
ഭൂരിഭൂതിപ്രദന്‍ പുണ്യജനാര്‍ച്ചിതന്‍
ഭുജഭവകുലാധിപന്‍ പുണ്ഡരീകാനനന്‍
പുഷ്പബാണോപമന്‍ ഭൂരികാരുണ്യവാന്‍
ദിവസകരപുത്രനും സൌമിത്രിയും മുദാ
ദിഷ്ടപൂര്‍ണ്ണം ഭജിച്ചന്തികേ സന്തതം
വിപിനഭുവിസുഖതരമിരിക്കുന്നതുകണ്ടു
വീണുവണങ്ങിനാര്‍ വായുപുത്രാദികള്‍
പുനരഥഹരീശ്വരന്‍ തന്നെയും വന്ദിച്ചു
പൂര്‍ണ്ണമോദം പറഞ്ഞാനഞ്ജനാത്മജന്‍
കനിവിനൊടു കണ്ടേനഹം ദേവിയെത്തത്ര
കര്‍ബുരേണ്‍ദ്രാലയേ സങ്കടമെന്നിയേ
കുശലവുമുടന്‍ വിചാരിച്ചിതു താവകം
കൂടെസ്‌സുമിത്രാതനയനും സാദരം
ശിഥിലതരചികുരമൊടശോകവനികയില്‍
ശിംശപാമൂലദേശേ വസിച്ചീടിനാള്‍ 1370
അനശനമൊടതികൃശശരീരനായന്വഹ
മാശരനാരീപരിവൃതയായ് ശുചാ
അഴല്‌പെരുകിമറുകി ബഹുബാഷ്പവും വാര്‍ത്തു
വാര്‍ത്തയ്യോ! സദാ രാമരാമേതിമന്ത്രവും
മുഹുരപി ജപിച്ചു ജപിച്ചു വിലപിച്ചു
മുഗ്ദ്ധാംഗിമേവുന്ന നേരത്തു ഞാന്‍ തദാ
അതികൃശശരീരനായ് വൃക്ഷശാഖാദശാന്തരേ
ആനന്ദമുള്‍ക്കൊണ്ടിരുന്നേനനാകുലം
തവചരിതമമൃതസമമഖിലമറിയിച്ചഥ
തമ്പിയോടും നിന്തിരുവടി തന്നൊടും 1380
ചെറുതുടജഭുവി രഹിതയായ് മേവും വിധൌ
ചെന്നു ദശാനനന്‍ കൊണ്ടങ്ങുപോയതും
സവിതൃസുതനൊടു ഝടിതി സഖ്യമുണ്ടായതും
സംക്രന്ദനാത്മജന്‍ തന്നെ വധിച്ചതും
ക്ഷിതിദുഹിതുരന്വേഷണാര്‍ത്ഥം കപീന്ദ്രനാല്‍
കീശൌഘമാശു നിയുക്തമായീടിനാര്‍
അഹമവരിലൊരുവനിവിടേയ്ക്കു വന്നീടിനേ
നര്‍ണ്ണവം ചാടിക്കടന്നതിവിദ്രുതം
രവിതനയസചിവനഹമാശുഗനന്ദനന്‍
രാമദൂതന്‍ ഹനുമാനെന്നു നാമവും 1390
ഭവതിയെയുമിഹഝടിതി കണ്ടുകൊണ്ടേനഹോ
ഭാഗ്യമാഹന്ത ഭാഗ്യം കൃതാര്‍ത്ഥോസ്മ്യഹം
ഫലിതമഖിലം മയാദ്യപ്രയാസം ഭൃശം
പത്മജാലോകനം പാപവിനാശനം
മമവചനമിതിനിഖിലമാകര്‍ണ്ണ്യജാനകി
മന്ദമന്ദം വിചാരിച്ചിതു മാനസേ
ശ്രവണയുഗളാമൃതം കേന മേ ശ്രാവിതം
ശ്രീമതാമഗ്രേസരനവന്‍ നിര്‍ണ്ണയം
മമ നയനയുഗളപഥമായാതു പുണ്യവാന്‍
മാനവവീര പ്രസാദേന ദൈവമേ! 1400
വചനമിതിമിഥിലതനയോദിതം കേട്ടു ഞാന്‍
വാനരാകാരേണ സൂക്ഷ്മശരീരനായ്
വിനയമൊടു തൊഴുതടിയില്‍ വീണു വണങ്ങിനേന്‍
വിസ്മയത്തോടു ചോദിച്ചിതു ദേവിയും
അറിവതിനു പറക നീയാരെന്നതെന്നോട്
ത്യാദിവൃത്താന്തം വിവരിച്ചനന്തരം
കഥിതമഖിലം മയാദേവവൃത്താന്തങ്ങള്‍
കഞ്ജദളാക്ഷിയും വിശ്വസിച്ചീടിനാള്‍
അതുപൊഴുതിലകതളിരിലഴല്‍കളവതിന്നു ഞാ
നംഗുലീയം കൊടുത്തീടിനേനാദരാല്‍ 1410
കരതളിരിലതിനെ വിരവോടു വാങ്ങിത്തദാ
കണ്ണുനീര്‍കൊണ്ടു കഴുകിക്കളഞ്ഞുടന്‍
ശിരസി ദൃശി ഗളഭുവി മുലത്തടത്തിങ്കലും
ശീഘ്രമണച്ചു വിലപിച്ചിതേറ്റവും
പവനസുത! കഥയമമ ദുഃഖമെല്‌ളാം ഭവാന്‍
പത്മാക്ഷനോടു നീ കണ്ടിതലേ്‌ളാ സഖേ!
നിശിചരികളനുദിനമുപദ്രവിക്കുന്നതും
നീയങ്ങുചെന്നുചൊല്‌കെന്നു ചൊല്‌ളീടിനാള്‍
തവചരിതമഖിലമലിവോടുണര്‍ത്തിച്ചു ഞാന്‍
തമ്പിയോടും കപിസേനയോടുംദ്രുതം 1420
വയമവനിപതിയെ വിരവോടുകൂട്ടിക്കൊണ്ടു
വന്നുദശാസ്യകുലവും മുടിച്ചുടന്‍
സകുതുകമയോദ്ധ്യാപുരിക്കാശുകൊണ്ടുപോം
സന്താപമുള്ളിലുണ്ടാകരുതേതുമേ
ദശരഥസുതന്നു വിശ്വാസാര്‍ഥമായിനി
ദ്ദേഹി മേ ദേവി ചിഹ്നം ധന്യമാദരാല്‍
പുനരൊരടയാളവാക്കും പറഞ്ഞീടുക
പുണ്യപുരുഷനു വിശ്വാസസിദ്ധയേ
അതുമവനിസുതയൊടഹമിങ്ങനെ ചൊന്നള
വാശു ചൂഡാരത്‌നമാദരാല്‍ നല്‍കിനാള്‍ 1430
കമലമുഖി കനിവിനൊടു ചിത്രകൂടാചലേ
കാന്തനുമായ് വസിക്കുന്നാ!ളൊരുദിനം
കഠിനതരനഖരനിക്രേണ പീഡിച്ചൊരു
കാകവൃത്താന്തവും ചൊല്‍കെന്നു ചൊല്‌ളിനാള്‍
തദനുപലതരമിവപറഞ്ഞും കരഞ്ഞുമുള്‍
ത്താപം കലര്‍ന്നു മരുവും ദശാന്തരേ
ബഹുവിധചോവിഭാവേന ദുഃഖം തീര്‍ത്തു
ബിംബാധരിയെയുമാശ്വസിപ്പിച്ചു ഞാന്‍
വിടയുമുടനഴകൊടുവഴങ്ങിച്ചു പോന്നിതു
വേഗേന പിന്നെ മറ്റൊന്നു ചെയ്‌തേനഹം 1440
അഖിലനിശിചരകുലപതിക്കഭീഷ്ടാസ്പദ
മാരമമൊക്കെത്തകര്‍ത്തേനതിന്നുടന്‍
പരിഭവമൊടടല്‍ കരുതിവന്ന നിശാചര
പാപികളെക്കൊലചെയ്‌തേനസംഖ്യകം
ദശവദനസുതനെ മുഹുരക്ഷകുമാരനെ
ദണ്ഡധരാലയത്തിന്നയച്ചീടിനേന്‍
അഥ ദശമുഖാത്മജബ്രഝാസ്ത്രബദ്ധനാ
യാശരാധീരനെക്കണ്ടു പറഞ്ഞുഞാന്‍
ലഘുതരമശേഷം ദഹിപ്പിച്ചിതു ബത!
ലങ്കാപുരം പിന്നെയും ദേവിതന്‍പദം 1450
വിഗതഭയമടിയിണ വണങ്ങി വാങ്ങിപേ്പാന്നു
വീണ്ടും സമുദ്രവും ചാടിക്കടന്നു ഞാന്‍
തവചരണനളിനമധുനൈവ വന്ദിച്ചിതു
ദാസന്‍ ദയാനിധേ! പാഹിമാം! പാഹിമാം!
ഇതിപവനസുതവചനമാഹന്ത! കേട്ടള
വിന്ദിരാകാന്തനും പ്രീതിപൂണ്ടീടിനാന്‍
സുരജനദുഷ്‌കരം കാര്യം കൃതംത്വയാ
സുഗ്രീവനും പ്രസാദിച്ചിതുകേവലം
സദയമുപകാരമിച്ചെയ്തതിന്നാദരാല്‍
സര്‍വ്വസ്വവും മമ തന്നേന്‍ നിനക്കു ഞാന്‍ 1460
പ്രണയമനസാ ഭവാനാല്‍ കൃതമായതിന്‍
പ്രത്യുപകാരം ജഗത്തിങ്കലിലെ്‌ളടോ!
പുനരപിരമാവരന്‍ മാരുതപുത്രനെ
പൂര്‍ണ്ണമോദം പുണര്‍ന്നീടിനാനാദരാല്‍
ഉരസിമുഹുരപിമുഹുരണച്ചു പുല്‍കീടിനാ
നോര്‍ക്കെടോ! മാരുതപുത്രഭാഗ്യോദയം
ഭുവനതലമതിലൊരുവനിങ്ങനെയില്‌ളഹോ
പൂര്‍ണ്ണപുണ്യൌഘസൌഭാഗ്യമുണ്ടായെടോ!
പരമശിവനിതിരഘുകുലാധിപന്‍ തന്നുടെ
പാവനമായ കഥയരുള്‍ ചെയ്തതും 1470
ഭഗവതി ഭവാനി പരമേശ്വരി കേട്ടു
ഭക്തിപരവശയായ് വണങ്ങീടിനാള്‍
കിളിമകളുമതി സരസമിങ്ങനെ ചൊന്നതു
കേട്ടു മഹാലോകരും തെളിയേണമേ 1474

ഇത്യദ്ധത്മരാമായണേ ഉമാമഹേശ്വരസംവാദേ സുന്ദരകാണ്ഡം സമാപ്തം