സീതാഹനുമല്‍സംവാദം

ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു
മുറ്റവരായിട്ടൊരുത്തരുമില്‌ളമേ
മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല
മാനവ വീരനുമെന്നെ മറന്നിതു
കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാന്‍
കാകുത്സ്ഥനും കരുണാഹീനനെത്രയും
മനസി മുഹുരിവ പലതുമോര്‍ത്തു സന്താപേന
മന്ദമന്ദമെഴുനേറ്റു നിന്നാകുലാല്‍
തരളഹൃദയമൊടു ഭര്‍ത്താരമോര്‍ത്തോര്‍ത്തു
താണു കിടന്നൊരു ശിംശപാ ശാഖയും 480
സഭയപരവശ തരളമാലംബ്യ ബാഷ്പവും
സന്തതം വാര്‍ത്തു വിലാപം തുടങ്ങിനാന്‍
ജഗദമലനയനരവിഗോത്രേ ദശരഥന്‍
ജാതനായാനവന്‍ തന്നുടെ പുത്രരായ്
രതിരമണതുല്യരായ് നാലുപേരുണ്ടിതു
രാമഭരതസൌമിത്രി ശത്രുഘ്‌നന്മാര്‍
രജനിചരകുലനിധന ഹേതുഭൂതന്‍ പിതു
രാജ്ഞയാ കാനനം തന്നില്‍ വാണീടിനാന്‍ 490
ജനകനൃപസുതയുമവരജനുമായ് സാദരം
ജാനകീദേവിയെത്തത്ര ദശാനനന്‍
കപടയതി വേഷമായ്ക്കട്ടു കൊണ്ടീടിനാന്‍
കാണാഞ്ഞു ദുഃഖിച്ചു രാമനും തമ്പിയും
വിപിനഭുവി വിരവോടു തിരഞ്ഞുനടക്കുമ്പോള്‍
വീണുകിടക്കും ജടായുവിനെക്കണ്ടു
പരമഗതിപുനരവനു നല്‍കിയമ്മാല്യവല്‍
പര്‍വ്വതപാര്‍ശ്വേ നടക്കുംവിധൌ തദാ
തരണിസുതനൊടു സപദി സഖ്യവും ചെയ്തിതു
സത്വരം കൊന്നിതു ശക്രസുതനെയും 500
തരണിതനയനുമഥ കപീന്ദ്രനായ് വന്നിതു
തല്‍ പ്രത്യുപകാരമാശു സുഗ്രീവനും
കപിവരരെ വിരവിനൊടു നാലുദിക്കിങ്കലും
കണ്ടുവരുവാനയച്ചോരനന്തരം
പുനരവരിലൊരുവനഹമത്ര വന്നീടിനേന്‍
പുണ്യവാനായ സമ്പാതി തന്‍ വാക്കിനാല്‍
ജലനിധിയുമൊരു ശതക യോജനാവിസ്തൃതം
ചെമ്മേ കുതിച്ചു ചാടിക്കടന്നീടിനേന്‍
രജനിചരപുരിയില്‍ മുഴുവന്‍ തിരഞ്ഞേനഹം
രാത്രിയിലത്ര താതാനുഗ്രഹവശാല്‍ 510
തതനികരവരമരിയ ശിംശപാവൃക്ഷവും
തന്മൂലദേശേ ഭവതിയേയും മുദാ
കനിവിനൊടു കണ്ടു കൃതാര്‍ഥനായേനഹം
കാമലാഭാല്‍ കൃതകൃത്യനായീടിനേന്‍
ഭഗവദനുചരരിലഹമഗ്രേസരന്‍ മമ
ഭാഗ്യമഹോ! മമ ഭാഗ്യം നമോസ്തുതേ
പ്‌ളവഗകുലവരനിതി പറഞ്ഞടങ്ങീടിനാന്‍
പിന്നെയിളകാതിരുന്നാനരക്ഷണം
കിമിതി രഘുകുലവരചരിത്രം ക്രമേണ മേ
കീര്‍ത്തിച്ചിതാകാശമാര്‍ഗേ്ഗ മനോഹരം 520
പവനനുരു കൃപയൊടു പറഞ്ഞു കേള്‍പ്പിക്കയോ
പാപിയാമെന്നുടെ മാനസ ഭ്രാന്തിയോ?
സുചിരതരമൊരുപൊഴുതുറങ്ങാതെ ഞാനിഹ
സ്വപ്നമോ കാണ്‍മാനവകാശമില്‌ളലേ്‌ളാ
സരസതരപതിചരിതമാശു കര്‍ണ്ണാമൃതം
സത്യമായ് വന്നിതാവൂ മമ ദൈവമേ!
ഒരു പുരുഷനിതു മമപറഞ്ഞുവെന്നാകില
ത്യത്തമന്‍ മുമ്പില്‍ മേ കാണായ് വരേണമേ
ജനകനൃപദുഹിതൃവചനം കേട്ടു മാരുതി
ജാതമോദം മന്ദമന്ദമിറങ്ങിനാന്‍ 530
വിനയമൊടുമവനിമകള്‍ ചരണ നളിനാന്തികേ
വീണു നമസ്‌കരിച്ചാന്‍ ഭക്തിപൂര്‍വ്വകം
തൊഴുതു ചെറുതകലെയവനാശു നിന്നീടിനാന്‍
തുഷ്ട്യാ കലപിംഗതുല്യശരീരനായ്
ഇവിടെ നിശിചരപതി വലീ മുഖവേഷമാ
യെന്നെ മോഹിപ്പിപ്പതിന്നു വരികയോ
ശിവ ശിവ! കിമിതി കരുതി മിഥിലാ നൃപപുത്രിയും
ചേതസി ഭീതി കലര്‍ന്നു മരുവിനാള്‍
കുസൃതി ദശമുഖനു പെരുതെന്നു നിരൂപിച്ചു
കുമ്പിട്ടിരുന്നിതു കണ്ടു കപീന്ദ്രനും 540
ശരണമിഹ ചരണസരസിജമഖിലനായികേ!
ശങ്കിക്കവേണ്ട കുറഞ്ഞൊന്നുമെന്നെ നീ
തവസചിവനഹമിഹ തഥാവിധനല്‌ളഹോ!
ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാന്‍
സുമുഖി! കപികുലതിലകനായ സൂര്യാത്മജന്‍
സുഗ്രീവഭൃത്യന്‍ ജഗല്പ്രാണ നന്ദനന്‍
കപടമൊരുവരൊടുമൊരു പൊഴുതു മറിയുന്നീല
കര്‍മ്മണാ വാചാ മനസാപി മാതാവേ!
പവനസുതമധുരതര വചനമതു കേട്ടുടന്‍
പത്മാലയദേവി ചോദിച്ചിതാദരാല്‍ 550
ഋതമൃജുമൃദുസ്ഫുടവര്‍ണ്ണവാക്യം തെളി
ഞ്ഞിങ്ങനെ ചൊല്‌ളുന്നവര്‍ കുറയും തുലോം
സദയമിഹ വദ മനുജവാനരജാതികള്‍
തങ്ങളില്‍ സംഗതി സംഭവിച്ചീടുവാന്‍
കലിതരുചി ഗഹനഭുവി കാരണമെന്തെടോ!
കാരുണ്യവാരാന്നിധേ! കപികുഞ്ജര!
തിരുമനസി ഭവതി പെരികെ പ്രേമനുണ്ടെന്ന
തെന്നോടു ചൊന്നതിന്‍ മൂലവും ചൊല്‌ളു നീ.
ശൃണുസുമുഖി! നിഖിലമഖിലേശ വൃത്താന്തവും
ശ്രീരാമദേവനാണെ സത്യമോമലേ!560
ഭവതി പതിവചനമവലംബ്യ രണ്ടംഗമാ
യാശ്രയാശങ്കലുമാശ്രമത്തിങ്കലും
മരുവിനതു പൊഴുതിലൊരു കനകമൃഗമാലോക്യ
മാനിനു പിന്നേ നടന്നു രഘുപതി
നിശിതതരവിശിഖഗണചാപവുമായ് ചെന്നു
നീചനാം മാരീചനെക്കൊന്നു രാഘവന്‍
ഉടനുടലുമുലയ മുഹുരുടജഭുവി വന്നപോ
തുണ്ടായ വൃത്താന്തമോ പറയാവതോ?
ഉടനവിടെയവിടെയടവിയിലടയ നോക്കിയു
മൊട്ടു കരഞ്ഞു തിരഞ്ഞുഴലും വിധൌ 570
ഗഹനഭുവി ഗഗനചരപതി ഗരുഡസന്നിഭന്‍
കേണുകിടക്കും ജടായുവിനെക്കണ്ടു
അവനുമഥ തവ ചരിതമഖിലമറിയിയിച്ചള
വാശു കൊടുത്തിതു മുക്തിപക്ഷീന്ദ്രനും
പുനരടവികളിലവരജേന സാകംദ്രുതം
പുക്കു തിരഞ്ഞു കബന്ധഗതി നല്‍കി
ശബരി മരുവിന മുനിവരാശ്രമേ ചെന്നുടന്‍
ശാന്താത്മകന്‍ മുകതിയും കൊടുത്തീടിനാന്‍
അഥ ശബരിവിമലവചനേന പോന്നൃശ്യമൂ
കാദ്രിപ്രവരപാര്‍ശ്വേ നടക്കും വിധൌ 580
തപനസുതനിരുവരെയുമഴകിനൊടു കണ്ടതി
താല്പര്യമുള്‍ക്കൊണ്ടയച്ചിതെന്നെത്തദാ
ബത! രവികുലോത്ഭവന്മാരുടെ സന്നിധൌ
ബ്രഝചാരീവേഷമാലംബ്യ ചെന്നു ഞാന്‍
നൃപതികുലവരഹൃദയമഖിലവുമറിഞ്ഞതി
നിര്‍മ്മലന്മാരെച്ചുമലിലെടുത്തുടന്‍
തരണിസുതനികടഭുവികൊണ്ടു ചെന്നീടിനേന്‍
സഖ്യം പരസ്പരം ചെയ്യിച്ചിതാശു ഞാന്‍
ദഹനനെയുമഴകിനൊടു സാക്ഷിയാക്കിക്കൊണ്ടു
ദണ്ഡമിരുവര്‍ക്കുമാശു തീര്‍ത്തീടുവാന്‍ 590
തരണിസുതഗൃഹിണ്യെ ബലാലടക്കിക്കൊണ്ട
താരാപതിയെ വധിച്ചു രഘുവരന്‍
ദിവസകരതനയനു കൊടുത്തിതു രാജ്യവും;
ദേവിയെയാരാഞ്ഞു കാണ്‍മാന്‍ കപീന്ദ്രനും
പ്‌ളവഗകുലപരിവൃഫരെ നാലു ദിക്കിങ്കലും
പ്രത്യേകമേകൈകലക്ഷം നിയോഗിച്ചാന്‍
അതുപൊഴുതു രഘുപതിയുമലിവൊടരികേ

വിളിച്ചംഗുലീയം മമകൈയില്‍ നല്‍കീടിനാന്‍
ഇതു ജനകനൃപതി മകള്‍ കയ്യില്‍ കൊടുക്ക നീ
എന്നുടെ നാമാക്ഷരാന്വിതം പിന്നെയും 600
സപദിതവ മനസിഗുരുവിശ്വാസസിദ്ധയേ
സാദരം ചൊന്നാനടയാളവാക്യവും
അതുഭവതി കരതളിരിലിനി വിരവില്‍ നല്‍കുവ
നാലോകയാലോകയാനന്ദപൂര്‍വ്വകം
ഇതി മധുരതരമനിലതനയനുരചെയ്തുട
നിന്ദിരാദേവിതന്‍ കയ്യില്‍ നല്‍കീടിനാന്‍
പുനരധികവിനയമൊടു തൊഴുതുതൊഴുതാദരാ
ല്പിന്നോക്കില്‍ വാണുവണങ്ങി നിന്നീടിനാന്‍
മിഥിലനൃപ സുതയുമതുകണ്ടതി പ്രീതയായ്
മേന്മേലൊഴുകുമാനന്ദ ബാഷ്പാകുലാല്‍ 610
രമണമിവ നിജശിരസി കനിവിനൊടു ചേര്‍ത്തിതു
രാമനാമാങ്കിതമംഗുലീയം മുദാ
പ്‌ളവഗകുല പരിവൃഢ! മഹാമതിമാന്‍ ഭവാന്‍
പ്രാണദാതാ മമപ്രീതികാരീ ദൃഢം
ഭഗവതി പരാത്മനി ശ്രീനിധൌ രാഘവേ
ഭക്തനതീവ വിശ്വാസ്യന്‍ ദയാപരന്‍
പലഗുണവുമുടയവരെയൊഴികെ മറ്റാരേയും
ഭര്‍ത്താവയയ്ക്കയുമില്‌ള മത്സന്നിധൌ
മമ സുഖവുമനുദിനമിരിക്കും പ്രകാരവും
മല്പരിതാപവും കണ്ടുവലേ്‌ളാ ഭവാന്‍ 620
കമലദലനയനനകതളിരിലിനി മാംപ്രതി
കാരുണ്യമുണ്ടാം പരിചറിയിക്ക നീ
രജനിചരവര നശനമാക്കുമെന്നെക്കൊണ്ടു
രണ്ടുമാസം കഴിഞ്ഞാലെന്നു നിര്‍ണ്ണയം
അതിനിടയില്‍ വരുവതിനു വേലചെയ്തീടുനീ
അത്രനാളും പ്രാണനെദ്ധരിച്ചീടുവന്‍
ത്വരിതമിഹദശമുഖനെ നിഗ്രഹിച്ചെന്നുടെ
ദുഃഖം കളഞ്ഞുരക്ഷിക്കെന്നു ചൊല്‌ളുനീ
അനിലതനയനുമഖിലജനനി വചനങ്ങള്‍ കേ
ട്ടാകുലം തീരുവാനാശു ചൊല്‌ളീടിനാന്‍ 630
അവനിപതി സുതനൊടടിയന്‍ ഭവദ്വാര്‍ത്തക
ളങ്ങുണര്‍ത്തിച്ചു കൂടുന്നതിന്‍ മുന്നമേ
അവരനുജനുമഖിലകപികുലബലവുമായ് മുതി
ര്‍ന്നാശു വരുമതിനിലെ്‌ളാരു സംശയം
സുതസചിവ സഹജസഹിതം ദശഗ്രീവനെ
സൂര്യാത്മജാലായത്തിന്നയയ്ക്കും ക്ഷണാല്‍
ഭവതിയെയുമതികരുണമഴകിനൊടു വീണ്ടു നിന്‍
ഭര്‍ത്താവയോദ്ധ്യയ്‌ക്കെഴുന്നള്ളുമാദരാല്‍
ഇതിപവനസുത വചനമുടമയൊടു കേട്ടപോ
തിനിന്ദിരാദേവി ചോദിച്ചരുളീടിനാള്‍ 640
ഇഹവിതതജലനിധിയെ നിഖിലകപിസേനയൊ
ടേതൊരുജാതി കടന്നുവരുന്നതും
മനുജപരിവൃഢനെയുമവരജനെയുമന്‍പോടു
മറ്റുള്ളവാനര സൈന്യത്തേയും ക്ഷണാല്‍
മമ ചുമലില്‍ വിരവിനൊടേടുത്തു കടത്തുവന്‍
മൈഥിലീ! കിംവിഷാദം വൃഥാ മാനസേ
ലഘുതരമമിത രജനിചരകുലമശേഷേണ
ലങ്കയും ഭസ്മമാക്കീടുമനാകുലം 650
ദ്രുതമതിനു സുതനു! മമദേഹ്യനുജ്ഞാമിനി
ദ്രോഹം വിനാ ഗമിച്ചീടുവനോമലേ!
വിരഹ കലുഷിതമനസി രഖുവരനു മാം പ്രതി
വിശ്വാസമാശു വന്നീടുവനായ് മുദാ
തരിക സരഭസമൊരടയാളവും വാക്യവും
താവകം ചൊല്‌ളുവാനായരുള്‍ ചെയ്യണം
ഇതിപവനതനയവചനേന വൈദേഹിയു
മിത്തിരിനേരം വിചാരിച്ചു മാനസേ
ചികുരഭരമതില്‍ മരുവുമമല ചൂഡാമണി
ചിന്മയി മാരുതി കൈയില്‍ നല്‍കീടിനാള്‍
ശൃണുതനയ! പുനരൊരടയാളവാക്യം ഭവാന്‍
ശ്രുത്വാ ധരിച്ചു കര്‍ണേ്ണ പറഞ്ഞീടു നീ
സപദിപുനരതു പൊഴുതു വിശ്വാസമെന്നുടെ
ഭര്‍ത്താവിനുണ്ടായ് വരുമെന്നു നിര്‍ണ്ണയം
ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്ഠയാ
ചിത്രകൂടാചലത്തിങ്കല്‍ വാഴുംവിധൌ
പലലമതു പരിചിനൊടുണക്കുവാന്‍ ചിക്കി ഞാന്‍
പാര്‍ത്തതും കാത്തിരുന്നീടും ദശാന്തരേ
തിരുമുടിയുമഴകിനൊടുമടിയില്‍ മമ വെച്ചുടന്‍
തീര്‍ത്ഥപാദന്‍ വിരവോടുറങ്ങീടിനാന്‍ 670
അതുപൊഴുതിലതി പലലശകലങ്ങള്‍ കൊത്തീടിനാന്‍
ഭക്ഷിച്ചു കൊള്ളുവാനെന്നോര്‍ത്തു ഞാന്‍ തദാ
പരുഷതരമുടനുടനെടുത്തെറിഞ്ഞീടിനേന്‍
പാഷാണജാലങ്ങള്‍ കൊണ്ടതു കൊണ്ടവന്‍
വപുഷി മമ ശിതചരണനഖരതുണ്ഢങ്ങളാല്‍
വായ്‌പോടു കീറിനാനേറെക്കുപിതനായ്
പരമ പുരുഷനുമുടനുണര്‍ന്നു നോക്കും വിധൌ
പാരമൊലിക്കുന്ന ചോരകണ്ടാകുലാല്‍ 680
തൃണകുശകലമതികുപിതനായെടുത്തശ്രമം
ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാന്‍
സഭയമവനഖിലദിശി പാഞ്ഞുനടന്നിതു
സങ്കടം തീര്‍ത്തു രക്ഷിച്ചു കൊണ്ടീടുവാന്‍
അമരപതി കമലജഗിരീശ മുഖ്യന്മാര്‍ക്കു
മാവതലെ്‌ളന്നയച്ചോരവസ്ഥാന്തരേ
രഘുതിലകനടി മലരിവശമൊടു വീണിതു
രക്ഷിച്ചു കൊള്ളേണമെന്നെക്കൃപാനിധേ!
അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ
ആനന്ദമൂര്‍ത്തേ! ശരണം നമോസ്തുതേ 690
ഇതിസഭയമടിമലരില്‍ വീണു കേണീടിനാ
നിന്ദ്രാത്മജനാം ജയന്തനുമന്നേരം
സവിതൃകുലതിലകനഥ സസ്മിതം ചൊല്‌ളിനാന്‍
സായകം നിഷ്ഫലമാകയിലെ്‌ളന്നുമേ
അതിനു തവ നയനമതിലൊന്നുപോ നിശ്ചയ
മന്തരമില്‌ള നീ പൊയ്‌ക്കൊള്‍ക നിര്‍’യം
ഇതിസദയമനു ദിവസമെന്നെ രക്ഷിച്ചവ
നിന്നുപേക്ഷിച്ചതെന്തെന്നുടെ ദുഷ്‌കൃതം
ഒരു പിഴയുമൊരു പൊഴുതിലവനൊടു ചെയ്തീല

ഞാനോര്‍ത്താലിതെന്നുടെ പാപമേ കാരണം 700
വിവിധമിതി ജനകനൃപദുഹിതൃവചനം കേട്ടു
വീരനാം മാരുതപുത്രനും ചൊല്‌ളിനാന്‍
ഭവതി പുനരിവിടെ മരുവീടുന്നതേതുമേ
ഭര്‍ത്താവറിയാക കൊണ്ടുവരാഞ്ഞതും
ഝടിതി വരുമിനി നിശിചരൌഘവും ലങ്കയും
ശാഖാമൃഗാവലി ഭസ്മാക്കും ദൃഡം
പവനസുതവചനമിതി കേട്ടു വൈദേഹിയും
പാരിച്ച മോദേന ചോദിച്ചരുളിനാള്‍!
അധികകൃശതനുരിഹ ഭവാന്‍ കപിവീരരു
മീവണ്ണമുള്ളവരല്‌ളയോ ചൊല്‌ളു നീ 710
നിഖില നിശിചരരചലനിഭവിപുലമൂര്‍ത്തികള്‍
നിങ്ങളവരോടെതിര്‍ക്കുന്നതെങ്ങനെ?
പവനജനുമവനിമകള്‍ തുല്യനായ് നിന്നാതിദ്രുതം
അഥമിഥിലനൃപതിസുതയോടു ചൊല്‌ളീടിനാ
നഞ്ജനാപുത്രന്‍ പ്രഭഞ്ജനനന്ദനന്‍!
ഇതു കരുതുക കമലരിലിങ്ങനെയുള്ളവ
രിങ്ങിരുപത്തൊന്നു വെള്ളം പടവരും
പവനസുത മൃദുവചനമിങ്ങനെ കേട്ടുടന്‍
പത്മപത്രാക്ഷിയും പാര്‍ത്തു ചൊല്‌ളീടിനാള്‍ ! 720
അതിവിമലനമിത ബലനാശര വംശത്തി
നന്തകന്‍ നീയതിനന്തരമിലെ്‌ളടോ!
രജനിവിരവൊടു കഴിയുമിനിയുഴറുകെങ്കില്‍ നീ
രാക്ഷസസ്ത്രീകള്‍ കാണാതെ നിരാകുലം
ജലനിധിയുമതിചപലമിന്നേ കടന്നങ്ങു
ചെന്നു രഘുവരനെ കാണ്‍കനന്ദന!
മമചരിതമഖിലമറിയിച്ചു ചൂഡാരത്‌ന
മാശു തൃക്കയ്യില്‍ കൊടുക്ക വിരയേ നീ
വിരവിനൊടു വരിക രവിസുതനു മുരു സൈന്യവും
വീരപുമാന്മാരിരുവരുമായ് ഭവാന്‍ 730
വഴിയിലൊരു പിഴയുമുപരോധമെന്നിയേ
വായുസുതാ! പോകനല്‌ളവണ്ണം ധ്രുവം
വിനയഭയകുതുക ഭക്തി പ്രമോദാന്വിതം
വീരന്‍ നമസ്‌കരിച്ചീടിനാനന്തികേ
പ്രിയവചനസഹിതനഥ ലോക മാതാവിനെ
പ്പിന്നെയും മൂന്നു വലത്തു വച്ചീടിനാന്‍
വിട തരിക ജനനീ! വിടകൊള്‍വാനടിയനു
വേഗേന ഖേദംവിനാ വാഴ്ക സന്തതം
ഭവതു ശുഭമയി തനയ! പഥി തവ നിരന്തരം
ഭര്‍ത്താരമാശു വരുത്തീടുകത്ര നീ 740
സുഖമൊടിഹ ജഗതി സുചിരം ജീവ ജീവ നീ
സ്വസ്ത്യസ്തു പുത്ര! തേസുസ്ഥിരശക്തിയും
അനിലതനയനുമഖില ജനനിയൊടു സാദരം
ആശീര്‍വചനമാദായ പിന്‍വാങ്ങിനാന്‍.