മത്ഭയംനിമിത്തമായ്താപസരെല്‌ളാമിപേ്പാ
ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപേ്പായാര്‍.
നിങ്ങള്‍ക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി
ലംഗനാരത്‌നത്തെയുമായുധങ്ങളും വെടി 130
ഞ്ഞെങ്ങാനുമോടിപേ്പാവിനല്‌ളായ്കിലെനിക്കിപേ്പാള്‍
തിങ്ങീടും വിശപ്പടക്കീടുവേന്‍ ഭവാന്മാരാല്‍.”
ഇത്തരം പറഞ്ഞവന്‍ മൈഥിലിതന്നെ നോക്കി
സ്‌സത്വരമടുത്തതു കണ്ടു രാഘവനപേ്പാള്‍
പത്രികള്‍ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപേ്പാള്‍
ക്രുദ്ധിച്ചു രാമംപ്രതി വക്രതവും പിളര്‍ന്നതി
സത്വരം നകതഞ്ചരനടുത്താനതുനേര
മസ്ര്തങ്ങള്‍കൊണ്ടു ഖണ്ഡിച്ചീടിനാന്‍ പാദങ്ങളും
ബദ്ധരോഷത്തോടവന്‍ പിന്നെയുമടുത്തപേ്പാ
ളുത്തമാംഗവും മുറിച്ചീടിനാനെയ്തു രാമന്‍. 140
രക്തവും പരന്നിതു ഭൂമിയിലതുകണ്ടു
ചിത്തകൌതുകത്തോടു പുണര്‍ന്നു വൈദേഹിയും.
നൃത്തവും തുടങ്ങിനാരപ്‌സരസ്ര്തീകളെല്‌ളാ
മത്യുച്ചം പ്രയോഗിച്ചു ദേവദുന്ദുഭികളും.
അന്നേരം വിരാധന്‍തന്നുളളില്‍നിന്നുണ്ടായൊരു
ധന്യരൂപനെക്കാണായ്‌വന്നിതാകാശമാര്‍ഗേ്ഗ.
സ്വര്‍ണ്ണഭൂഷണംപൂണ്ടു സൂര്യസന്നിഭകാന്ത്യാ
സുന്ദരശരീരനായ് നിര്‍മ്മലാംബരത്തോടും
രാഘവം പ്രണതാര്‍ത്തിഹാരിണം ഘൃണാകരം 150
രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം.
ഇന്ദിരാരമണമിന്ദീവരദളശ്യാമ
മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം
സുന്ദരം സുകുമാരം സുകൃതിജനമനോ
മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം
വന്ദിച്ചു ദണ്ഡനമസ്‌കാരവുംചെയ്തു ചിത്താ
നന്ദംപൂണ്ടവന്‍ പിന്നെ സ്തുതിച്ചുതുടങ്ങിനാന്‍ഃ
”ശ്രീരാമ! രാമ! രാമ! ഞാനൊരു വിദ്യാധരന്‍!
കാരുണ്യമൂര്‍ത്തേ! കമലാപതേ! ധരാപതേ!
ദുര്‍വ്വാസാവായ മുനിതന്നുടെ ശാപത്തിനാല്‍
ഗര്‍വിതനായോരു രാത്രിഞ്ചരനായേനലേ്‌ളാ. 160
നിന്തിരുവടിയുടെ മാഹാത്മ്യംകൊണ്ടു ശാപ