കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ
ന്നപത്തതല്‌ളായ്കിലുണ്ടായ്‌വരും ദൃഢം’
സന്ത്രസ്തനായ സുഗ്രീവനതു കേട്ടു
മന്ത്രിപ്രവരനാം മാരുതി തന്നോടു
ചിന്തിച്ചു ചൊല്‌ളിനാനംഗദനോടുകൂ
ടന്തികേ ചെന്നു വന്ദിക്ക സൗമിത്രിയെ
സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക
ശാന്തനായോരു സുമിത്രാതനയനെ’
മാരുതിയെപ്പറഞ്ഞേവമയച്ചഥ
താരയോടര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍
‘താരാധിപാനനേ! പോകണമാശു നീ
താരേ! മനോഹരേ! ലക്ഷ്മണന്‍ തന്നുടെ
ചാരത്തു ചെന്നു കോപത്തെശ്ശമിപ്പിക്ക
സാരസ്യസാരവാക്യങ്ങളാല്‍ പിന്നെ നീ
കൂട്ടിക്കൊണ്ടിങ്ങുപോന്നെന്നെയും വേഗേന
കാട്ടിക്കലുഷഭാവത്തെയും നീക്കണം’
ഇത്ഥമര്‍ക്കാത്മജ വാക്കുകള്‍ കേട്ടവള്‍
മദ്ധ്യകക്ഷ്യാം പ്രവേശിച്ചു നിന്നീടിനാള്‍
താരാതനയനും മാരുതിയും കൂടി
ശ്രീരാമസോദരന്‍ തന്നെ വണങ്ങിനാര്‍
ഭക്ത്യാകുശലപ്രശ്‌നങ്ങളും ചെയ്തു സൗ
മിത്രിയോടഞ്ജനാനന്ദനന്‍ ചൊല്‌ളിനാന്‍
‘എന്തു പുറത്തുഭാഗേ നിന്നരുളുവാ
നന്തഃപുരത്തിലാമ്മാറെഴുന്നള്ളണം
രാജദാരങ്ങളെയും നഗരാഭയും
രാജാവു സുഗ്രീവനെയും കനിവോടു
കണ്ടു പറഞ്ഞാലനന്തരം നാഥനെ
ക്കണ്ടു വണങ്ങിയാല്‍ സാദ്ധ്യമെല്‌ളാം ദ്രുതം’
ഇത്ഥം പറഞ്ഞു കൈയും പിടിച്ചാശു സൗ
മിത്രിയോടും മന്ദമന്ദം നടന്നിതു
യൂഥപന്മാര്‍ മരുവീടും മണിമയ
സൌധങ്ങളും പുരീശോഭയും കണ്ടുക
ണ്ടാനന്ദമുള്‍ക്കൊണ്ടു മദ്ധ്യകക്ഷ്യാ ചെന്നു
മാനിച്ചു നിന്നനേരത്തു കാണായ്‌വന്നു
താരേശതുല്യമുഖിയായ മാനിനീ
താരാ ജഗന്മനോമോഹിനി സുന്ദരി
ലക്ഷ്മീസമാനയായ് നില്‍ക്കുന്നതന്നേരം
ലക്ഷ്മണന്‍ തന്നെ വണങ്ങി വിനീതയായ്
മന്ദസ്മിതം പൂണ്ടു ചൊന്നാളഹോ തവ
മന്ദിരമായതിതെന്നറിഞ്ഞീലയോ?
ഭക്തനായെത്രയുമുത്തമനായ് തവ
ഭൃത്യനായോരു കപീന്ദ്രനോടിങ്ങനെ
കോപമുണ്ടായാലവനെന്തൊരു ഗതി?
ചാപല്യമേറുമിജ്ജാതികള്‍ക്കോര്‍ക്കണം
മര്‍ക്കടവീരന്‍ ബഹുകാലമുണ്ടലേ്‌ളാ
ദുഃഖമനുഭവിച്ചീടുന്നു ദീനനായ്
ഇക്കാലമാശു ഭവല്‍കൃപയാ പരി
രക്ഷിതനാകയാല്‍ സൌഖ്യം കലര്‍ന്നവന്‍
വാണാനതും വിപരീതമാക്കീടായ്ക
വേണം ദയാനിധേ! ഭക്തപരായണ!
നാനാദിഗന്തരം തോറും മരുവുന്ന
വാനരന്മാരെ വരുത്തുവാനായവന്‍
പത്തു സഹസ്രം ദൂതന്മാരെ വിട്ടിതു
പത്തുദിക്കീന്നും കപികുലപ്രൌഢരും
വന്നു നിറഞ്ഞതു കാണ്‍കിവിടെപ്പുന
രൊന്നിനും ദണ്ഡമിനിയില്‌ള നിര്‍ണ്ണയം
നക്തഞ്ചരകുലമൊക്കെയൊടുക്കുവാന്‍
ശക്തരത്രേ കപിസത്തമന്മാരെല്‌ളാം
പുത്രകളത്രമിത്രാന്വിതനാകിയ
ഭൃത്യനാം സുഗ്രീവനെക്കണ്ടവനുമായ്
ശ്രീരാമദേവപാദാംബുജം വന്ദിച്ചു
കാര്യവുമാശു സാധിക്കാമറിഞ്ഞാലും
താരാവചനമേവം കേട്ടു ലക്ഷ്മണന്‍
പാരാതെ ചെന്നു സുഗ്രീവനെയും കണ്ടു
സത്രപം വിത്രസ്തനായ സുഗ്രീവനും
സത്വരമുത്ഥാനവും ചെയ്തു വന്ദിച്ചു
മത്തനായ് വിഹ്വലിതേക്ഷണനാം കപി
സത്തമനെക്കണ്ടു കോപേന ലക്ഷ്മണന്‍
മിത്രാത്മജനോടു ചൊല്‌ളിനാന്‍ നീ രഘു
സത്തമന്‍ തന്നെ മറന്നെതെന്തിങ്ങനെ?
വൃത്രാരിപുത്രനെക്കൊന്ന ശരമാര്യ
പുത്രന്‍ കരസ്ഥിതമെന്നുമറിക നീ
അഗ്രജമാര്‍ഗ്ഗം ഗമിക്കയിലാഗ്രഹം