യോഗം ധരിച്ചു ജടവല്‍ക്കലം പൂണ്ടു
യോഗിനി നിശ്ചലധ്യാനനിരതയായ്
പാവകജ്വാലാസമാഭകലര്‍ന്നതി
പാവനയായ മഹാഭാഗയെക്കണ്ടു
തല്‍ക്ഷണേ സന്തോഷപൂര്‍ണ്ണ മനസേ്‌സാടു
ഭക്തിയും ഭീതിയും പൂണ്ടു വണങ്ങിനാര്‍
ശാഖാമൃഗങ്ങളെക്കണ്ടു മോദം പൂണ്ടു
യോഗിനി താനുമവരോടു ചൊല്‌ളിനാള്‍
‘നിങ്ങളാരാകുന്നതെന്നു പറയണ
മിങ്ങു വന്നീടുവാന്‍ മൂലവും ചൊല്‌ളണം
എങ്ങനെ മാര്‍ഗ്ഗമറിഞ്ഞുവാറെന്നതു
മെങ്ങിനിപേ്പാകുന്നതെന്നു പറയണം’
എന്നിവ കേട്ടൊരു വായുതനയനും
നന്നായ് വണങ്ങി വിനീതനായ് ചൊല്‌ളിനാന്‍
‘വൃത്താന്തമൊക്കവേ കേട്ടാലുമെങ്കിലോ
സത്യമൊഴിഞ്ഞു പറയുമാറില്‌ള ഞാന്‍
ഉത്തരകോസലത്തിങ്കലയോദ്ധ്യയെ
ന്നുത്തമമായുണ്ടൊരു പുരി ഭൂതലേ
തെ്രെതവ വാണു ദശരഥനാം നൃപന്‍
പുത്രരുമുണ്ടായ് ചമഞ്ഞിതു നാലുപേര്‍
നാരായണസമന്‍ ജ്യേഷ്ഠനവര്‍കളില്‍
ശ്രീരാമനാകുന്നതെന്നുമറിഞ്ഞാലും
താതാജ്ഞയാ വനവാസാര്‍ത്ഥമായവന്‍
ഭ്രാതാവിനൊടും ജനകാത്മജയായ
സീതയാം പത്‌നിയോടും വിപിനസ്ഥലേ
മോദേന വാഴുന്ന കാലമൊരു ദിനം
ദുഷ്ടനായുള്ള ദശാസ്യനിശാചരന്‍
കട്ടുകൊണ്ടാശു പോയീടിനാന്‍ പത്‌നിയെ
രാമനും ലക്ഷ്മണനാകുമനുജനും
ഭാമിനിതന്നെത്തിരഞ്ഞു നടക്കുമ്പോള്‍
അര്‍ക്കാത്മജനായ സുഗ്രീവനെക്കണ്ടു
സഖ്യവും ചെയ്തിതു തമ്മിലന്യോന്യമായ്
എന്നതിന്നഗ്രജനാകിയ ബാലിയെ
ക്കൊന്നു സുഗ്രീവനു രാജ്യവും നല്‍കിനാന്‍
ശ്രീരാമനുമതില്‍ പ്രത്യുപകാരമാ
യാരാഞ്ഞു സീതയെക്കണ്ടു വരികെന്നു
വാനരനായകനായ സുഗ്രീവനും
വാനരന്മാരെയയച്ചിതെല്‌ളാടവും
ദക്ഷിണദിക്കിലന്വേഷിപ്പനിതിനൊരു
ലക്ഷം കപിവരന്മാരുണ്ടു ഞങ്ങളും
ദാഹം പൊറാഞ്ഞു ജലകാംക്ഷയാ വന്നു
മോഹേന്‍ ഗഹ്വരം പുക്കിതറൊയാതെ
ദൈവവശാലിവിടെപേ്പാന്നു വന്നിഹ
ദേവിയെക്കാണായതൗം ഭാഗ്യമെത്രയും
ആരെന്നതും ഞങ്ങളേതുമറിഞ്ഞീല
നേരേയരുള്‍ ചെയ്കവേണമതും ശുഭേ!’
യോഗിനിതാനുമതു കേട്ടവരോടു
വേഗേന മന്ദസ്മിതം പൂണ്ടു ചൊല്‌ളിനാള്‍
ഭപക്വഫലമൂലജാലങ്ങളൊക്കവേ
ഭക്ഷിച്ചമൃതപാനം ചെയ്തു തൃപ്തരായ്
ബുദ്ധി തെളിഞ്ഞു വരുവിനെന്നാല്‍ മമ
വൃത്താന്തമാദിയേ ചൊല്‌ളിത്തരുവന്‍ ഞാന്‍’
എന്നതു കേട്ടവര്‍ മൂലഫലങ്ങളും
നന്നായ് ഭുജിച്ചു മധുപാനവും ചെയ്തു
ചിത്തം തെളിഞ്ഞു ദേവീസമീപം പുക്കു
ബദ്ധാഞ്ജലി പൂണ്ടു നിന്നോരനന്തരം
ചാരുസ്മിതപൂര്‍വ്വമഞ്ജസാ യോഗിനി
മാരുതിയോടു പറഞ്ഞു തുടങ്ങിനാള്‍
ഭവിശ്വവിമോഹനരൂപിണിയാകിയ
വിസ്വകര്‍മ്മാത്മജാ ഹേമാ മനോഹരീ
നൃത്തഭേദം കൊണ്ടു സന്തുഷ്ടനാക്കിനാള്‍
മുഗ്‌ദ്ധേന്ദുശേഖരന്‍ തന്നെയതുമൂലം
ദിവ്യപുരമിദം നല്‍കിനാനീശ്വരന്‍
ദിവ്യസംവത്സരാണാമയുതായുതം
ഉത്സവം പൂണ്ടു വസിച്ചാളിഹ പുരാ
തത്സഖി ഞാനിഹ നാമ്‌നാ സ്വയമ്പ്രഭാ
സന്തതം മോക്ഷാമപേക്ഷിച്ചിരിപെ്പാരു
ഗന്ധര്‍വ്വപുത്രി സദാ വിഷ്ണു തല്‍പരാ
ബഝലോകം പ്രവേശിച്ചിതു ഹേമയും
നിമ്മലഗാത്രിയുമെന്നോടു ചൊല്‌ളിനാള്‍