മാര്‍ഗ്ഗവിഘ്‌നം

പതഗപതിരിവ പവനസുതനഥ വിഹായസാ
ഭാനുബിംബാഭയാ പോകും ദശാന്തരേ
അമരസമുദയമനിലതനയ ബലവേഗങ്ങ
ളാലോക്യ ചൊന്നാര്‍ പരീക്ഷണാര്‍ത്ഥം തദാ
സുരസയൊടു പവനസുഖഗതി മുടക്കുവാന്‍
തൂര്‍ണ്ണം നടന്നിതു നാഗജനനിയും
ത്വരിതമനിലജ മതിബലങ്ങളറിഞ്ഞതി
സൂകഷ്മദൃശ്യാ വരികെന്നതു കേട്ടവള്‍
ഗഗനപഥി പവനസുത ജവഗതി മുടക്കുവാന്‍
ഗര്‍വ്വേണ ചെന്നു തത്സന്നിധൌ മേവിനാള്‍
കഠിനതരമലറിയവളവനൊടുര ചെയ്തിതു
കണ്ടീലയോ ഭവാനനെന്നെക്കപിവര!
ഭയരഹിതമിതുവഴി നടക്കുന്നവര്‍കളെ
ഭക്ഷിപ്പതിന്നുമാം കല്‍പ്പിച്ചതീശ്വരന്‍
വിധിവിഹിതമശനമിതു നൂനമദ്യ ത്വയാ
വീരാ! വിശപെ്പനിക്കേറ്റമുണ്ടോര്‍ക്ക നീ
മമവദന കുഹരമതില്‍ വിരവിനൊടു പൂക നീ
മറ്റൊന്നുമോര്‍ത്തു കാലം കളയാകെടോ!
സരസമിതി ര’സതരമതനു സുരസാഗിരം
സാഹസാല്‍ കേട്ടനിലാത്മജന്‍ ചൊല്‌ളിനാന്‍:
അഹമഖിലജഗദധിപനമ ഗുരുശാസനാ
ലാശു സീതാന്വേഷണത്തിന്നു പോകുന്നു
അവളെ നിശിചരപുരിയില്‍ വിരവിനൊടു ചെന്നുക
ണ്ടദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാന്‍
ജനക നരപതിദുഹിതൃ ചരിതമഖിലം ദ്രുതം
ചെന്നു രഘുപതിയോടറിയിച്ചു ഞാന്‍
തവവദന കുഹരമതിലപഗത ഭയാകുലം
താല്പര്യമുള്‍ക്കൊണ്ടു വന്നു പുക്കീടുവന്‍
അനൃതമകതളിരിലൊരു പൊഴുതുമറിവീലഹ
മാശു മാര്‍ഗ്ഗം ദേഹി ദേവീ നമോസ്തുതേ
തദനു കപികുലവരനൊടവളുമുര ചെയ്തിതു
ദാഹവും ക്ഷുത്തും പൊറുക്കരുതേതുമേ
മനസി തവ സുദൃഢമിതി യദി സപദി സാദരം
വാ പിളര്‍ന്നീടെന്നു മാരുതി ചൊല്‌ളിനാന്‍
അതിവിപുലമുടലുമൊരു യോജനായാമമാ
യാശുഗ നന്ദനന്‍ നിന്നതു കണ്ടവള്‍
അതിലധികതര വദന വിവരമൊടനാകുല
മത്ഭുതമായഞ്ചു യോജനാവിസ്തൃതം
പവനതനയനുമതിനു ഝടിതി ദശയോജന
പരിമിതി കലര്‍ന്നു കാണായോരനന്തരം
നിജമനസി ഗുരുകുതുകമൊടു സുരസയും തദാ
നിന്നാളിരുപതു യോജനവായുവുമായ്
മുഖകുഹരമതിവിപുലമിതി കരുതി മാരുതി
മുപ്പതുയോജനവണമായ് മേവിനാന്‍
അലമലമിത്യമമലനരുതു ജയമാര്‍ക്കുമെ
ന്നന്‍പതുയോജന വാ പിളര്‍ന്നീടിനാള്‍
അതുപൊഴുതു പവനസുതനതി കൃശശരീരനാ
യംഗുഷ്ഠതുല്യനായുള്‍പ്പുക്കരുളിനാന്‍
തദനുലഘുതരമവനുമുരുതരതപോ ബലാല്‍
തത്ര പുറത്തു പുറപെ്പട്ടു ചൊല്‌ളിനാന്‍:
ശൃണു സുമുഖി! സുരസുഖപരേ! സുരസേ! ശുഭേ!
ശുദ്ധേ! ഭുജംഗമാതാവേ! നമോസ്തുതേ
ശരണമിഹ ചരണസരസിജയുഗളമേവ തേ
ശാന്തേ ശരണ്യേ! നമസ്‌തേനമോസ്തുതേ!
പ്‌ളവഗപരിവൃഢവചന നിശമനദശാന്തരേ
പേര്‍ത്തും ചിരിച്ചു പറഞ്ഞു സുരസയും:
വരികതവജയമതി സുഖേനപോയ്‌ചെന്നു നീ
വല്‌ളഭഭഭാവൃത്താന്തമുള്ളവണ്ണം മുദാ
രഘുപതിയൊടഖിലമറിയിക്ക തല്‍ കോപേന
രക്ഷോഗണത്തെയുമൊക്കെയൊടുക്കണം
അറിവതിനുതവ ബലവിവേകവേഗാദിക
ളാദിതേയന്മാരയച്ചുവന്നേനഹം
നിജചരിതമഖിലമവളവനൊടറിയിച്ചു പോയ്
നിര്‍ജ്ജരലോകം ഗമിച്ചാള്‍ സുരസയും.
പവനസുതനഥഗഗനപഥി ഗരുഡതുല്യനായ്
പാഞ്ഞുപാരാവാരമീതേ ഗമിക്കുമ്പോള്‍
ജലനിധിയുമചലവരനോടു ചൊല്‌ളീടിനാന്‍:
ചെന്നു നീ സല്‍ക്കരിക്കേണം കപീന്ദ്രനെ
സഗരനരപതിതനയരെന്നെ വളര്‍ക്കയാല്‍
സാഗരമെന്നുചൊല്‌ളുന്നിതെല്‌ളാവരും
തദഭിജനഭവനറിക രാമന്‍ തിരുവടി
തസ്യകാര്യാര്‍ത്ഥമായ് പോകുന്നതുമിവന്‍
ഇടയിലൊരു പതനമവനില്‌ള തല്‍ക്കാരണാ
ലിച്ഛയാപൊങ്ങിത്തളര്‍ച്ച തീര്‍ത്തീടണം

മണികനകമയനമലനായ മൈനാകവും
മാനുഷവേഷം ധരിച്ചു ചൊല്‌ളീടിനാന്‍
ഹിമശിഖരിതനയനഹമറിക കപിവീര! നീ
യെന്മേലിരുന്നു തളര്‍ച്ചയും തീര്‍ക്കെടോ!
സലിലനിധി സരഭസമയയ്ക്കയാല്‍ വന്നുഞാന്‍
സാദവും ദാഹവും തീര്‍ത്തുപൊയ്‌ക്കൊള്‍കെടോ!
അമൃതസമജലവുമതിമധുരമധുപൂരവു
മാര്‍ദ്രപക്വങ്ങളും ഭക്ഷിച്ചുകൊള്‍ക നീ
അലമലമിതരുതരുതു രാമകാര്യാര്‍ത്ഥമാ
യാശു പോകും വിധൌ പാര്‍ക്കരുതെങ്ങുമേ
പെരുവഴിയിലശനശയനങ്ങള്‍ ചെയ്‌കെന്നതും
പേര്‍ത്തുമറ്റൊന്നു ഭാവിക്കയെന്നുള്ളതും
അനുചിതമറിക രഘുകുലതിലക കാര്യങ്ങ
ളന്‍പോടു സാധിച്ചൊഴിഞ്ഞരുതൊന്നുമേ
വിഗതഭയമിനിവിരവൊടിന്നു ഞാന്‍ പോകുന്നു
ബന്ധുസല്‍ക്കാരം പരിഗ്രഹിച്ചേനഹം
പവനസുതനിവയുമുരചെയ്തു തന്‍ കൈകളാല്‍
പര്‍വ്വതാധീശ്വരനെത്തലോടീടിനാന്‍
പുനരവനുമനിലസമമുഴറി നടകൊണ്ടിതു
പുണ്യജനേന്ദ്രപുരം പ്രതി സംഭ്രമാല്‍
തദനു ജലനിധിയിലതിഗംഭീരദേശാലയേ
സന്തതം വാണെഴും ഛായഗ്രഹണിയും
സരിദധിപനുപരിപരിചൊടു പോകുന്നവന്‍
തന്‍നിഴലാശു പിടിച്ചു നിര്‍ത്തീടിനാള്‍
അതുപൊഴുതു മമഗതിമുടക്കിയതാരെന്ന
തന്തരാപാര്‍ത്തുകീഴ്‌പോട്ടു നോക്കീടിനാന്‍
അതിവിപുലതരഭയകരാഗിയെ ക്കണ്ടള
വംഘ്രിപാതേന കൊന്നീടിനാന്‍ തല്‍ക്ഷണേ
നിഴലതുപിടിച്ചു നിര്‍ത്തിക്കൊന്നു തിന്നുന്ന
നീചയാം സിംഹികയെക്കൊന്നനന്തരം
ദശവദനപുരിയില്‍ വിരവോടുപോയീടുവാന്‍
ദക്ഷിണദിക്കുനോക്കിക്കുതിച്ചീടിനാന്‍
ചരമഗിരി ശിരസി രവിയും പ്രവേശിച്ചിതു
ചാരുലങ്കാ ഗോപുരാഗ്രേ കപീന്ദ്രനും
ദശവദന നഗരമതി വിമല വിപുല സ്ഥലം
ദക്ഷിണ വാരിധി മദ്ധ്യേ മനോഹരം
ബഹുലഫല കുസുമ ദലയുതവിടപിസങ്കുലം
വല്‌ളീകുലാവൃതം പക്ഷിമൃഗാന്വിതം
മണി കനക മയമമരപുര സദൃശമംബുധി
മദ്ധ്യേ ത്രികൂടാചലോപരി മാരുതി
കമലമകള്‍ ചരിതമറിവതിന്നു ചെ
ന്നന്‍പോടു കണ്ടിതു ലങ്കാനഗരം നിരുപമം
കനകവിരചിതമതില്‍ കിടങ്ങും പലതരം
കണ്ടുകടപ്പാന്‍ പണിയെന്നു മാനസേ
പരവശതയൊടു ഝടിതി പലവഴി നിരൂപിച്ചു
പത്മനാഭന്‍ തന്നെ ധ്യാനിച്ചു മേവിനാന്‍
നിശിതമസി നിശിചരപുരേ കൃശരൂപനായ്
നിര്‍ജ്ജനദേശേ കടപ്പനെന്നോര്‍ത്തവന്‍
നിജമനസി നിശിചരകുലാരിയെ ധ്യാനിച്ചു
നിര്‍ജ്ജരവൈരിപുരം ഗമിച്ചീടിനാന്‍
പ്രകൃതിചപലനുമധിക ചപലമചലം മഹല്‍
പ്രാകാരവും മുറിച്ചാകാരവും മറ
ച്ചവനിമകളടിമലരുമകതളിരിലോര്‍ത്തു കൊ
ണ്ടഞ്ജനാനന്ദനനഞ്ജസാ നിര്‍ഭയം.