മാരുതി ചൊന്നതു കേ,ട്ടവന്‍താനുമായ്
ചെന്നു തൊഴുതുണര്‍ത്തിച്ചിതു മൈഥിലി
തന്നുടെ നാശവൃത്താന്തമെപേ്പരുമേ.
ഭൂമിയില്‍വീണു മോഹിച്ചു രഘൂത്തമന്‍
സൌമിത്രി താനുമന്നേരം തിരുമുടി
ചെന്നു മടിയിലെടുത്തു ചേര്‍ത്തീടിനാന്‍,
മന്നവന്‍തന്‍പദമഞ്ജനാപുത്രനും
ഉത്സംഗസീമനി ചേര്‍ത്താനതു കണ്ടു
നിസ്‌സമ്ജ്ഞരായൊക്കെ നിന്നൂ കപികളും
ദു:ഖം കെടുപ്പതിനായുള്ള വാക്കുക
ളൊക്കെപ്പറഞ്ഞു തുടങ്ങീ കുമാരനും.
എന്തൊരു ഘോഷമുണ്ടായ്‌തെന്നാത്മനി
ചിന്തിച്ചവിടേക്കു വന്നു വിഭീഷണന്‍.
ചോദിച്ച നേരം കുമാരന്‍പറഞ്ഞിതു
മാതരിശ്വാത്മജന്‍ചൊന്ന വൃത്താന്തങ്ങള്‍.
കയ്യിണ കൊട്ടിച്ചിരിച്ചു വിഭീഷണ
നയ്യോ! കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ!
ലോകേശ്വരിയായ ദേവിയെക്കൊല്‌ളുവാന്‍
ലോകത്രയത്തിങ്കലാരുമുണ്ടായ് വരാ.
മായനിപുണനാം മേഘനിനാദനി
ക്കാര്യമനുഷ്ഠിച്ചതെന്തിനെനാശു കേള്‍.
മര്‍ക്കടന്മാര്‍ചെന്നുപദ്രവിച്ചീടാതെ
തക്കത്തിലാശു നികുംഭിലയില്‍ചെന്നു
പുക്കുടന്‍തന്നുടെ ഹോമം കഴിപ്പതി
നായ്‌ക്കൊണ്ടു കണ്ടോരുപായമത്യത്ഭുതം.
ചെന്നിനി ഹോമം മുടക്കണമല്‌ളായ്കി
ലെന്നുമവനെ വധിക്കരുതാര്‍ക്കുമേ.
രാഘവ! സ്വാമിന്‍! ജയജയ മാനസ
വ്യാകുലം തീര്‍ന്നെഴുന്നേല്‍ക്ക ദയാനിധേ!
ലക്ഷ്മണനുമടിയനും കപികുല
മുഖ്യപ്രവരരുമായിട്ടു പോകണം;
ഓര്‍ത്തു കാലം കളഞ്ഞീടരുതേതുമേ
യാത്രയയയ്‌ക്കേണ മെന്നു വിഭീഷണന്‍
ചൊന്നതു കേട്ടളവാലസ്യവും തീര്‍ന്നു
മന്നവന്‍പോവാനനുജ്ഞ നല്‍കീടിനാന്‍.
വസ്തുവൃത്താന്തങ്ങളെല്‌ളാം ധരിച്ച നേ
രത്തു കൃതാര്‍ത്ഥനായ് ശ്രീരാമഭദ്രനും
സോദരന്‍തന്നെയും രാക്ഷസപുംഗവ
സോദരന്‍തന്നെയും വാനരന്മാരെയും
ചെന്നു ദശഗ്രീവനന്ദനന്‍തന്നെയും
കൊന്നു വരികെന്നനുഗ്രഹം നല്‍കിനാന്‍.
ലക്ഷ്മണനോടും മഹാകപിസേനയും
രക്ഷോവരനും നടന്നാരതുനേരം
മൈന്ദന്‍വിവിദന്‍സുഷേണന്‍നളന്‍നീല
നിന്ദ്രാത്മജാത്മജന്‌കേസരി താരനും
ശൂരന്‍വൃഷഭന്‍ശരഭന്‍വിനതനും
വീരന്‍പ്രമാഥി ശതബലി ജാംബവാന്‍
വാതാത്മജന്‍വേഗദര്‍ശി വിശാലനും
ജ്യോതിര്‍മ്മുഖന്‍സുമുഖന്‍ബലിപുംഗവന്‍
ശ്വേതന്‍, ദധിമുഖനഗ്‌നിമുഖന്‍ഗജന്‍
മേദുരന്‍ധ്രൂമന്‍ഗവയന്‍ഗവാക്ഷനും
മറ്റുമിത്യാദി ചൊല്‌ളുള്ള കപികളും
മുറ്റും നടന്നിതു ലക്ഷ്മണന്‍തന്നൊടും.
മുന്നില്‍നടന്നു വിഭീഷണന്‍താനുമായ്
ചെന്നു നികുംഭിലപുക്കു നിറഞ്ഞിതു
നക്തഞ്ചരവരന്മാരെച്ചുഴലവേ
നിര്‍ത്തി ഹോമം തുടങ്ങീടിനാന്‍രാവണി.
കല്‌ളും മലയും മരവുമെടുത്തുകൊ
ണ്ടെല്‌ളാവരുമായടുത്തു കപികളും
എറ്റുമേറും കൊണ്ടു വീണു തുടങ്ങിനാ
രറ്റമില്‌ളാതോരോ രാക്ഷസവീരരും.
മുറ്റുകയില്‌ള ഹോമം നമുക്കിങ്ങിനി
പ്പറ്റലരെച്ചെറ്റകറ്റിയൊഴിഞ്ഞെന്നു
കല്പിച്ചു രാവണി വില്‌ളും ശരങ്ങളും
കെല്‌പോടെടുത്തു പോരിന്നടുത്തീടിനാന്‍
വന്നു നികുംഭിലയാല്‍ത്തലമേലേറി
നിന്നു ദശാനനപുത്രനുമന്നേരം
കണ്ടു വിഭീഷണന്‍സൌമിത്രി തന്നോടു
കുണ്ഠത തീര്‍ത്തു പറഞ്ഞുതുടങ്ങിനാന്‍:
വീര കഴിഞ്ഞീല ഹോമമിവനെങ്കില്‍
നേരേ വെളിച്ചത്തു കണ്ടുകൂടാ ദൃഢം.
മാരുതനന്ദനന്‍തന്നോടു കോപിച്ചു
നേരിട്ടു വന്നതു കണ്ടതിലേ്‌ള ഭവാന്‍?
മൃത്യുസമയമടുത്തിതിവന്നിനി
യുദ്ധം തുടങ്ങുക വൈകരുതേതുമേ.
ഇത്ഥം വിഭീഷണന്‍ചൊന്ന നേരത്തു സൌ
മിത്രിയുമസ്ത്രശസ്ത്രങ്ങള്‍തൂകിടിനാന്‍.
പ്രത്യസ്ത്രശസ്ത്രങ്ങള്‍കൊണ്ടു തടുത്തിന്ദ്ര
ജിത്തുമത്യര്‍ത്ഥമസ്ത്രങ്ങളെയ്തീടിനാന്‍.
അപേ്പാള്‍കഴുത്തിലെറ്റുത്തു മരുല്‍സുത
നുല്പന്നമോദം കുമാരനെസ്‌സാദരം.
ലകഷ്മണപാര്‍ശ്വേ വിഭീഷണനെക്കണ്ടു
തല്‍ക്ഷണം ചൊന്നാന്‍ദശാനനപുത്രനും
രാക്ഷസജാതിയില്‍വന്നു പിറന്ന നീ
സാക്ഷാല്‍പിതൃവ്യനലേ്‌ളാ മമ കേവലം
പുത്രമിത്രാദി വര്‍ഗ്ഗത്തെയൊടുക്കുവാന്‍
ശത്രുജനത്തിനു ഭൃത്യനായിങ്ങനെ
നിത്യവും വേല ചെയ്യുന്നതോര്‍ത്തീടിനാ
ലെത്രയും നന്നുനന്നെന്നതേ ചൊല്‌ളാവൂ.
ഗോത്രവിനാശം വരുത്തും ജനങ്ങള്ക്കു
പാര്‍ത്തുകണ്ടോളം ഗതിയില്‌ള നിര്‍ണ്ണയം.
ഊര്‍ദ്ധ്വലോകപ്രാപ്തി സന്തതികൊണ്ടത്രേ
സാധ്യമാകുന്നതെന്നലേ്‌ളാ ബുധമതം.
ശാസ്ത്രജ്ഞനാം നീ കുലത്തെയൊടുക്കുവാ
നാസ്ഥയാ വേലചെയ്യുന്നതുമത്ഭുതം.
എന്നതു കേട്ടു വിഭീഷണന്‍ചൊല്‌ളിനാന്‍;
നന്നു നീയും നിന്‍പിതാവുമറിക നീ
വംശം മുടിക്കുന്നതിന്നു നീയേതുമേ
സംശയമില്‌ള വിചാരിക്ക മാനസേ.
വംശത്തെ രക്ഷിച്ചുകൊള്ളുവനിന്നു ഞാ
നംശുമാലീകുലനായകാനുഗ്രഹാല്‍.
ഇങ്ങനെ തമ്മില്‍പറഞ്ഞുനില്‍ക്കുന്നേരം
മങ്ങാതെ ബാണങ്ങള്‍തൂകീ കുമാരനും
എല്‌ളാമതെയ്തു മുറിച്ചുകളഞ്ഞഥ
ചൊല്‌ളിനാനാശു സൌമിത്രി തന്നോടവന്‍.
രണ്ടുദിനം മമ ബാഹുപരാക്രമം
കണ്ടതിലേ്‌ള നീ കുമാരാ വിശേഷിച്ചും?
കണ്ടുകൊള്‍കല്‌ളായ്കിലിന്നു ഞാന്‍നിന്നുടല്‍
കൊണ്ടു ജന്തുക്കള്‍ക്കു ഭക്ഷണമേകുവന്‍
ഇത്ഥം പറഞ്ഞേഴു ബാണങ്ങള്‍കൊണ്ടു സൌ
മിത്രിയുടെയുടല്‍കീറിനാനേറ്റവും.
പത്തു ബാണം വായുപുത്രനെയേല്പിച്ചു
സത്വരം പിന്നെ വിഭീഷണന്‍തന്നെയും
നൂറു ശരമെയ്തു വാനരവീരരു
മേറേ മുറിഞ്ഞു വശംകെട്ടു വാങ്ങിനാര്‍.
തല്‍ക്ഷണേ ബാണം മഴപൊഴിയുംവണ്ണം
ലക്ഷ്മണന്‍തൂകിനാന്‍ശക്രാരിമേനിമേല്‍.
വൃത്രാരിജിത്തും ശരസഹസ്രേണ സൌ
മിത്രികവചം നുറുക്കിയിട്ടീടിനാന്‍.
രക്താഭിഷികതശരീരികളായിതു
നക്തഞ്ചരനും സുമിത്രാതനയനും.
പാരമടുത്തഞ്ചു ബാണം പ്രയോഗിച്ചു
തേരും പൊടിച്ചു കുതിരകളെക്കൊന്നു
സാരഥിതന്റെ തലയും മുറിച്ചതി
സാരമായോരു വില്‌ളും മുറിച്ചീടിനാന്‍.
മറ്റൊരു ചാപമെടുത്തു കുലച്ചവ
നറ്റമില്‌ളാതോളം ബാനങ്ങള്‍തൂകിനാന്‍.
പിന്നെ മൂന്നമ്പെയ്തതും മുറിച്ചീടിനാന്‍.
മന്നവന്‍പംക്തികണ്ഠാത്മജനന്നേരം
ഊറ്റമായോരു വില്‌ളും കുഴിയെക്കുല
ച്ചേറ്റമടുത്തു ബാണങ്ങള്‍തൂകീടിനാന്‍.
സത്വരം ലങ്കയില്‍പുക്കു തേരും പൂട്ടി
വിദ്രുതം വന്നിതു രാവണപുത്രനും
ആരുമറിഞ്ഞീല പോയതു വന്നതും
നാരദന്‍താനും പ്രശംസിച്ചിതന്നേരം.
ഘോരമായുണ്ടായ സംഗരം കണ്ടൊരു
സാരസസംഭവനാദികള്‍ചൊല്‌ളിനാര്‍:
പണ്ടു ലോകത്തിങ്കലിങ്ങനെയുള്ള പോ
രുണ്ടായതില്‌ളിനിയുണ്ടാകയുമില്‌ള.
കണ്ടാലുമീദൃശം വീരപുരുഷന്മാ
രുണ്ടോ ജഗത്തിങ്കല്‍മറ്റിവരെപേ്പാലെ.
ഇത്ഥം പലരും പ്രശംസിച്ചു നില്പതിന്‍
മദ്ധ്യേ ദിവസത്രയം കഴിഞ്ഞൂ ഭൃശം.
വാസരം മൂന്നു കഴിഞ്ഞോരനന്തരം
വാസവ ദൈവതമസ്ത്രം കുമാരനും
ലാഘവം ചേര്‍ന്നു കരേണ സന്ധിപ്പിച്ചു
രാഘവന്‍തന്‍പദാംഭോരുഹം മാനസേ
ചിന്തിച്ചുറപ്പിച്ചയച്ചാനതു ചെന്നു
പംക്തികണ്ഠാത്മജന്‍കണ്ഠവും ഛേദിച്ചു
സിന്ധുജലത്തില്‍മുഴുകി വിശുദ്ധമാ
യന്തരാ തൂണിയില്‍വന്നു പുക്കൂ ശരം.
ഭൂമിയില്‍വീണിതു രാവണിതന്നുട
ലാമയം തീര്‍ന്നിതു ലോകത്രയത്തിനും
സന്തുഷ്ടമാനസന്മാരായ ദേവകള്‍
സന്തതം സൌമിത്രിയെ സ്തുതിച്ചീടിനാര്‍.
പുഷ്പങ്ങളും വരിഷിച്ചാരുടനുട
നപ്‌സരസ്ത്രീകളും നൃത്തം തുടങ്ങിനാര്‍.
നേത്രങ്ങളായിരവും വിളങ്ങീ തദാ
ഗോത്രാരിതാനും പ്രസാദിച്ചിതേറ്റവും
താപമകന്നു പുകഴ്ന്നുതുടങ്ങിനാര്‍
താപസന്മാരും ഗഗനചരന്മാരും
ദുന്ദുഭി നാദവും ഘോഷിച്ചിതേറ്റമാ
നന്ദിച്ചിതാശു വിരിഞ്ചനുമന്നേരം.
ശങ്കാവിഹീനം ചെറുഞാണൊലിയിട്ടു
ശംഖും വിളിച്ചുടന്‍സിംഹനാദംചെയ്തു
വാനരന്മാരുമായ് വേഗേന സൌമിത്രി
മാനവേന്ദ്രന്‍ചരണാംബുജം കൂപ്പിനാന്‍.
ഗാഢമായാലിംഗനം ചെയ്തു രാഘവ
നൂഢമോദം മുകര്‍ന്നീടിനാന്‍മൂര്‍ദ്ധനി
ലക്ഷ്മണനോടു ചിരിച്ചരുളിച്ചെയ്തു:
ദുഷ്‌കരമെത്രയും നീ ചെയ്ത കാരിയം
രാവണി യുദ്ധേ മരിച്ചതു കാരണം
രാവണന്‍താനും മരിച്ചാനറിക നീ
ക്രുദ്ധനായ് നമ്മോടു യുദ്ധത്തിനായ് വരും
പുത്രശോകത്താലിനി ദശഗ്രീവനും.