ചത്തടിഞ്ഞാലു,മപ്പട്ടടച്ചാരവും
പത്തിവിടുര്‍ത്തിച്ചികഞ്ഞുകൊത്തും!

മിത്രങ്ങള്‍, മിത്രങ്ങള്‍, പാഷാണപാത്രങ്ങള്‍
മിത്ഥ്യാഭ്രമങ്ങള്‍ക്കധീനനായ് ഞാന്‍!

ശപ്ത ശാസ്ത്രീയ ഗവേഷണമേ, നിന്റെ
സിദ്ധൌഷധങ്ങള്‍തന്‍ സിദ്ധിയാല്‍, നീ

കെട്ടിപ്പിടിച്ചിരുന്നോരക്കഷണ്ടിയെ
ത്തട്ടിയെടുത്തു കടന്നതിനാല്‍

ഒറ്റതിരിഞ്ഞോ,’രസൂയ’യ്ക്കിതാ, വീര്‍പ്പു
മുട്ടുന്നു, കൈകാല്‍ വിറച്ചിടുന്നു!

തെലെ്‌ളാരുപശാന്തിയൊന്നതിനുംകൂടി
വല്‌ളതും കണ്ടുപിടിയ്ക്കുമോ നീ?

ദേവനായ്‌ത്തെറ്റിദ്ധരിച്ചു പിശാചിനെ
ജ്ജീവേശനായ് വേട്ടു, ദേവതേ, നീ!

അപ്‌സരസെ്‌സത്തിപ്പിശാചുമായ്‌ച്ചേരുന്നൊ
രത്ഭുതരംഗമാണിപ്രപഞ്ചം!

യക്ഷികളോടൊത്തു ദേവന്മാര്‍ കൂടുന്ന
ശിക്ഷാനികേതമാണിപ്രപഞ്ചം!

ക്ഷുത്തടങ്ങാതെത്ര കാലമാ മാന്തോലില്‍
അത്തലമണ്ടയിലാണഹോ സാഹിത്യ
ചക്രം കറങ്ങുന്നതെന്നുതോന്നും!

ക്ഷേത്രപ്രവേശനം പാടില്‌ളയെന്നവ
നാര്‍ത്തു പുലമ്പും കൊടുത്തശേഷം

കീര്‍ത്തിയ്ക്കും, കീര്‍ത്തിതന്‍കാലില്‍പിടിച്ചവന്‍
പ്രാര്‍ത്ഥിയ്ക്കും, നക്കിടും നായിനെപേ്പാല്‍!

വൃക്ഷച്ചുവട്ടില്‍ ക്കമിഴ്ന്നുകിടന്നവ
നക്ഷരലക്ഷം പെരുക്കിവെയ്ക്കും.

മറ്റുള്ള പേനകളെല്‌ളാമൊടിയുവാന്‍
മുട്ടുകുത്തിദ്ദൈവത്തോടിരക്കും.

ജീവചരിത്രമെഴുതിക്കു,മല്‌ളാതെ
ചാവാനവനൊരു ധൈര്യമില്‌ള.

പിന്നെയതിനാരുമില്‌ളാതെപോയേക്കാ
മെന്നല്‌ളഥവാ തുനിയുകിലും,

വല്‌ളതും ദോഷം പറകിലോ?പാടില്‌ള,
നല്‌ളതുമാത്രമേ ചൊന്നിടാവൂ.

നിന്ദ്യചണ്ഡാളനെപേ്പാലുമൊരുമഹാ
വന്ദ്യയതിയായ് വരച്ചു കാട്ടാന്‍,

ലജ്ജയില്‌ളാത്ത നപുംസകങ്ങള്‍ക്കുമു
ണ്ടിജ്ജഗത്തിങ്കലിടം വസിക്കാന്‍.

കാപ്പിക്കു കാശുകൊടുത്താല്‍ മതി,യവര്‍
കാപ്പിരിയെക്കാമദേവനാക്കും.

അത്തരമൊന്നുരണ്ടാളെപ്പിടികൂടി
യൊപ്പിച്ചിടുമവന്‍ സ്വാര്‍ത്ഥമോഹം!

കാലമൊരൂത്തു കൊടുത്താല്‍ത്തെറിക്കുമ
പേ്പാളകള്‍, നില്‍ക്കും പരിപ്പുമാത്രം!

കെല്‍പില്‌ള, മൂപ്പില്‌ളുറപ്പില്‌ളതിനെങ്കി
ലല്‍പനാള്‍ക്കുള്ളിലതുച്ചുകുത്തും.

കൊള്ളില്‌ളതു പിന്നെലോകമെടുത്തതു
പള്ളയിലേയ്ക്കു വലിച്ചെറിയും!