ഓക്കുകില്‌ളിന്നിയിച്ചൂഷണമെന്നണ
ഞ്ഞൊത്തുചേര്‍ന്നോതുവിന്‍, പല്‌ളിളിക്കിന്‍!

ദംഷ്ര്ടകള്‍ കാട്ടിബ്ഭയപെ്പടുത്തീടുവി
നട്ടഹസിക്കുവിന്‍ ഘോരമായി!

വജ്രനഖങ്ങളാല്‍ മാന്തിപെ്പാളിക്കുവിന്‍,
മര്‍ത്ത്യന്റെ മാംസളസ്‌കന്ധപിണ്ഡം

ഈ വിശ്വരംഗമിതൊന്നുപോല്‍,ഹാ, സര്‍വ്വ
ജീവജാലങ്ങള്‍ക്കുമുള്ളതലേ്‌ള?

അശ്വങ്ങളേ, നിങ്ങള്‍ വണ്ടി വലിച്ചിടേ
ണ്ടൊത്താചരിപ്പിന്‍ പണിമുടക്കം.

നിങ്ങളിന്നോളം ചുമന്നു മനുഷ്യനെ
നിങ്ങളെ മേലില്‍ച്ചുമക്കട്ടവന്‍!

കാലികളേ, നിങ്ങള്‍ പെറ്റ പൈതങ്ങള്‍ക്കു
ചേലില്‍ക്കുടിക്കേണ്ട പാലഖിലം

ചൂഷണം ചെയ്യുന്നു മര്‍ത്ത്യ,നുണരുവിന്‍,
ചൂടോടെ ഹാലിളകിക്കുതിപ്പിന്‍!

കാളകളേ, നിങ്ങള്‍തന്റെ മേലാളികള്‍
തോളില്‍നുകം പൂട്ടുവാന്‍ വരുമ്പോള്‍

മുക്കുറയിട്ടു തലകുലുക്കിക്കുതി
ച്ചകഷണം കുത്തി മറിച്ചിടുവിന്‍!

സാരമേയങ്ങളേ, വീടു കാത്തുംകൊണ്ടു
ചാരത്തില്‍ നിങ്ങള്‍ കിടന്നിടുമ്പോള്‍,

ഒന്നോര്‍ത്തുനോക്കിന്‍, യജമാനന്മാരവര്‍
വെണ്‍മലര്‍മെത്തയില്‍ നിദ്രചെയ്വൂ.

മാര്‍ജ്ജാരവൃന്ദമേ, കണ്ണുതുറക്കുവിന്‍,
മാത്രനേരം നാം കളഞ്ഞുകൂടാ.

നിങ്ങള്‍ സേവിക്കുന്ന വീട്ടുകാര്‍ ഭോജ്യങ്ങള്‍
ഭംഗ്യാഭുജിച്ചു കഴിഞ്ഞശേഷം

എല്‌ളുമാ മുള്ളും മുളകുഞെട്ടും മാത്ര
മലേ്‌ളതരുന്നുള്ളു നിങ്ങള്‍ക്കെന്നും!

ക്ഷുത്തടങ്ങാതിരുട്ടത്തെലിയെത്തേടി
യെത്ര വിഷമിച്ചിടുന്നു നിങ്ങള്‍?

സമ്മതിക്കാന്‍ മേലീച്ചൂഷണംഹാ, നിങ്ങ
ളുണ്‍മയിലെത്തിയണിനിരക്കിന്‍!

ഓടിന്‍ മദം പൊട്ടിയാനകളേ, നിങ്ങള്‍
ചാടിവരുവിന്‍ കടുവകളേ!

ഒത്തുചേര്‍ന്നീടുവിന്‍ ചീറ്റപ്പുലികളേ!
ഗര്‍ജ്ജിച്ചണവിന്‍ കരടികളേ!

ഒത്തൊരുമിച്ചു ചീറ്റിപ്പുളഞ്ഞുഗമാം
പത്തിവിടര്‍ത്തുവിന്‍ പാമ്പുകളേ!

ജംബുകവൃന്ദമേ, പോരുവിന്‍ പോരുവിന്‍
പൊന്‍പുലര്‍കാലമടുത്തുപോയി!

വിപ്‌ളവം,വിപ്‌ളവം, സര്‍വ്വത്ര വിപ്‌ളവം
വിശ്രമിച്ചീടാനിതല്‌ള നേരം.

വിപ്‌ളവം, വിപ്‌ളവം, മര്‍ത്ത്യന്റെ നേര്‍ക്കുള്ള
വിപ്‌ളവം, നീണാള്‍ ജയിച്ചിടട്ടെ!…