മൂന്ന്

സ്വന്തമായ് ചിന്തിക്കുവാനുള്ള ശക്തി,യെ
ന്നന്തരംഗത്തില്‍ ക്ഷയിച്ചിരുന്നു

അപ്പടച്ചട്ട ഞാന്‍ വാങ്ങിയിട്ടക്ഷണ
മത്ഭുതവേഗത്തിലാഞ്ഞു പാഞ്ഞു.

അക്കൊടും പാച്ചിലില്‍ മല്‍പാദപാതത്താല്‍
പുല്‍ക്കൊടിയേറെച്ചതഞ്ഞരഞ്ഞു.

മുള്ളുകള്‍പോലുമൊടിഞ്ഞു, വിലങ്ങിട്ട
വള്ളികള്‍ ചിന്നിത്തെറിച്ചടിഞ്ഞു.

പേമാരി പെയ്തുഞാന്‍ നില്‍ക്കാത്ത മട്ടുക
ണ്ടാമട്ടു വന്നപോല്‍ പോയ് മറഞ്ഞു.

കര്‍ക്കശവാതമടിച്ചുഞാന്‍ കാല്‍ക്ഷണം
നില്‍ക്കുകിലെ്‌ളന്നായറിഞ്ഞൊഴിഞ്ഞു.

തീവെയില്‍ വന്നെന്നെ വാട്ടിഞാനെന്നിട്ടും
പോവതു കണ്ടുടന്‍ പിന്‍വലിഞ്ഞു.

നിന്നിലെ്‌ളാരേടവും വീര്‍പ്പിടാന്‍കൂടി ഞാന്‍
മുന്നോട്ടു മുന്നോട്ടിരച്ചു പാഞ്ഞു.

അത്ഭുത,മെമ്മട്ടൊരേണാങ്കരശ്മി,യൊ
രഗ്‌നിശിഖയായെരിഞ്ഞു മാറി?

ഇഷ്ടമായില്‌ളത,ന്നാളുമസൂയയാല്‍
കഷ്ട,മെല്‌ളാവരും പല്‌ളിറുമ്മി.

എന്നല്‌ളഖിലരുമാവുന്ന മട്ടൊക്കെ
യെന്നെ വീഴിക്കാനൊരുങ്ങിനോക്കി

പാവങ്ങള്‍ പാവങ്ങളായിക്കഴിയണം
പാടില്‌ളവര്‍ക്കാര്‍ക്കുമഭ്യുദയം.

വിത്തവാന്മാരുടെ പൈതൃകമാണുപോല്‍
വിത്തവിഖ്യാതി വിദ്യാദിയെല്‌ളാം!

അല്‌ളില്‍സ്‌സഹജയെജ്ജായമാക്കിത്തീര്‍ത്തു
നിര്‍ല്‌ളജ്ജനിര്‍വൃതിയാസ്വദിപേ്പാന്‍

സൂരപ്രഭയില്‍ യതീശ്വരനായ് സ്വയം
മാറി, വേദാന്തം വിളിച്ചു ചൊല്‍വൂ.

വിത്തമാണത്രേ കുലമഹിമയ്ക്കുള്ള
വിത്ത,തു പൊട്ടിക്കിളര്‍ന്നു പൂത്താല്‍,

ചാരുസൌരഭ്യമായന്തസ്ഥദുര്‍ഗന്ധ
മാരുമറിയുകയില്‌ള പോലും