കുംഭതാളം

വരവാണിജനങ്ങടെ തലമുടി പടുതര-
മഴികയും – മലർ പൊഴികയും,
മണമമ്പൊടു വിലസുകയും,
ഹരിസുതനുടെ മുന്നിലടുത്തു,
സരസിജശരനൊന്നു കയർത്തു,
പരിചൊടു മലരമ്പു തൊടുത്തു.

വിധമൊന്നു പകർന്നു വിളങ്ങിനകാലം
പുലി കരടികളും-കുറുനരികളും
മറിമാനുകൾ പന്നികളും;

മദമിളകി നടന്നുതുടങ്ങി.
മലയുടെ തടമൊന്നു നടുങ്ങി,
മലയരുമുടനങ്ങു നടുങ്ങി,
പല വഴികളുമങ്ങു മുടങ്ങി,

സുരസുന്ദരിമാരഥ, മലഹരിബലഹരി
പാടുകയും – ചിലരാടുകയും
ഒളിമുഖവീണകളോതുകയും;
ഒളിമിഴിയുടെ ഭംഗിവരുത്തി,
തെളിവൊടു ചിലർ ചൂതുനിരത്തി,
കളിപുതുമ തുടങ്ങിയൊരുത്തി,
കളമൊഴികളെ മുന്നിലിരുത്തി,

കനിവോടു തുടർന്നിതു പടുതരമൊരുവക
താളവും – ചില മേളവും
ചില കൊട്ടുകൾ പാട്ടുകളും;
ഒരു കാമിനി വെറ്റ്ല തെറുത്തു,
ഒരു സുന്ദരി പുഷ്പമിറുത്തു,
ഒരുവൾക്കതു കണ്ടു വെറുത്തു
ഒരുവൾക്കഥ മുഞ്ഞി കറുത്തു,
പല ഭാവമതിങ്ങനെ