ഏതും ഭയമില്ലെന്നുടെ കൈയിൽ
ചൂതും പടവുമിരിക്കുന്നുണ്ട്;
വാതു പറഞ്ഞു പിടിച്ചു പറിപ്പാൻ
മാതുലനൊരു വിരുതുണ്ടു വിശേഷാൽ;”

കർണ്ണനുമതുകേട്ടൊന്നു പറഞ്ഞു:
“കർണ്ണസുഖം പറകല്ല നരേന്ദ്രാ!

പൊണ്ണൻ മാരുതി പോരിൽ മടങ്ങും
അണ്ണൻ ധർമ്മജനങ്ങനെ തന്നെ;
ഉണ്ണികൾ നകുലൻ സഹദേവനുമിഹ
പെണ്ണുനു തുല്യമിതൊക്കെയമർത്താം;
പാശുപതാസ്ത്രം വാങ്ങി ഫൽഗുന-
നാശു വരുമ്പോളിത്തിരി വിഷമം;
ക്ലേശത്തിനു പുനരർജ്ജുനനോടൊരു
വീശത്തിനു ഞാൻ കുറകയുമില്ല;
ഈശപ്രീതി ലഭിച്ചു വരുമ്പോൾ
ആശു തടുപ്പാനാരും പോരാ.
കീശദ്ധ്വജനുടെ ചിത്തമിളക്കാൻ
കൌശലമെന്തതു ചിന്തിച്ചാലും;
കിങ്കരഭടരെയയച്ചുടനവനുടെ
ശങ്കരസേവ മുടക്കാമെങ്കിൽ
സങ്കടമൊന്നു ഭവിക്കയുമില്ലിഹ
ശങ്കവെടിഞ്ഞു നിയോഗിച്ചാലും.”
ആയതുകേട്ടു പറഞ്ഞു സുയോധന,-
“നായതിനൊന്നു പ്രയത്നം ചെയ് വാൻ
നായൻ മാരെക്കൊണ്ടൊരു ഫലമി-
ല്ലായുധമുള്ളവർ തന്നെ ചുരുക്കം;
കള്ളു കുടിപ്പാനല്ലാതൊന്നിനു
കൊള്ളരുതാത്ത ജളൻ മാരേറും;
തടിയൻമാരിവർ വീട്ടിലശേഷം
മുടിയന്മാർ ചിലരൊടിയൻമാരും
കുടിയൻമാരിവരെന്തിനു കൊള്ളാം;
കറുപ്പു തിന്നുന്നവൻ വരുമ്പോൾ
വെറുപ്പു പാരം നമുക്കുതോന്നും;
കറുപ്പു താനെങ്കിലും കണക്കെ