സക്കറിയ

 

തൈശേ്ശരി രചിച്ച കുരിശമ്പകം, കട്ടപ്പന, തോബിയാസ് എന്നീ മൂന്നു നോവലുകളുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സക്കറിയ നടത്തിയ പ്രസംഗം.

 

ഇപേ്പാള്‍ 85 വയസേ്‌സാളമായ കുരുന്നപ്പന്‍ എന്ന തൈശേ്ശരി എഴുപത് വയസ്‌സിനുശേഷമാണ് സാഹിത്യപ്രവര്‍ത്തനത്തിലേക്ക് കടന്നത്. ഞാനിതിനെ കാണുന്നത് അസാധാരണമായൊരു പ്രതിഭാസമായാണ്. എന്നെപേ്പാലുള്ളവര്‍ എഴുത്തുകാരനാകുക എന്ന കൃത്യം തുടങ്ങിവച്ചത് 19 വയസ്‌സിലാണ്. അന്‍പത്തഞ്ചുവയസ്‌സില്‍ അവനവന്‍ ഇരിക്കുന്ന കസേര ഒഴിഞ്ഞ് ജോലിയില്‍നിന്ന് വിരമിക്കുന്നതോടെ ജീവിതം അവസാനിച്ചു എന്ന കരുതുന്ന ഒരു രീതി ഇവിടെയുണ്ട്. കാരണം, ഉദ്യോഗവും ജീവിതവും ഒന്നായിക്കാണുക, എന്ന് കസേര ഒഴിയുന്നുവോ അന്ന് നാമവശേഷമായി എന്ന് വിശ്വസിക്കുക എന്നൊരു ശൈലി നമുക്കിവിടെയുണ്ട്. അതിനുശേഷം ശൂന്യത…

പക്ഷെ തൈശേ്ശരി എഴുപതിനുശേഷമാണ് എഴുതിത്തുടങ്ങിയത്. അതിന് സമാനതകള്‍ എനിക്കറിയാം. സരമാഗോ എന്ന ലോകപ്രശസ്തനായ, നോബല്‍ സമ്മാനജേതാവായ, എഴുത്തുകാരന്‍ എഴുപതുവയസ്‌സിനുശേഷമാണ് എഴുത്ത് തുടങ്ങിയത്. കാലം മുന്നോട്ടുപോകുമ്പോള്‍ ജീവിതത്തില്‍ ഒന്നിനൊന്ന് ഉണര്‍വ് നേടുന്ന ഒരു വ്യക്തിയാകുന്നതിന് ശരീരത്തിന്റെ യൗവനവും മനസ്‌സിന്റെ യൗവനവും വേണം. അന്‍പതറുപത് വയസ്‌സായാല്‍ ചിന്ത അധഃപതിക്കുന്നൊരു കാലമുണ്ട്. വിപ്‌ളവകാരികള്‍ മുഴുവന്‍ ഏതെങ്കിലും ‘അമ്മ’മാരുടെ മടിയില്‍പേ്പായി ആലിംഗനം വാങ്ങുക തുടങ്ങിയ പരിപാടികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു അധഃപതനമില്‌ളാത്ത, മനസ്‌സിനെയും ഭാവനയെയും ഊര്‍ജസ്വലമാക്കിവച്ചുകൊണ്ടിരിക്കുന്ന, ഒരു എഴുത്തുകാരനാണ് തൈശേ്ശരി. മനസ്‌സിന്റെയും ഭാവനയുടെയും വളര്‍ച്ച അതിന്റെ പാരമ്യത്തിലെത്തിയശേഷം അദ്ദേഹം. എഴുതിയ ഗ്രന്ഥങ്ങള്‍ അങ്ങേയറ്റം വായനാപരതയുള്ളവയാണ്; ഓരോ പുസ്തകവും ഓരോ വ്യത്യസ്ത വിഷയം കൈകാര്യം ചെയ്യുന്ന, വ്യക്തതയുള്ള, സുതാര്യമായ എഴുത്താണ്. സാഹിത്യപരമായ ആലങ്കാരിക ഭാഷകളൊന്നുമില്‌ള. കഥയെ ആദിമധ്യാന്തത്തോടുകൂടി വ്യക്തമായി നറേറ്റ് ചെയ്ത് പോകുന്ന, താഴെവയ്ക്കാന്‍ അനുവദിക്കാത്ത രീതിയില്‍ നല്‌ള ഭംഗിയായി എഴുതുന്ന, നമ്മെ മടുപ്പിക്കാത്ത ചെറിയ പുസ്തകങ്ങള്‍… ഇങ്ങനെയുള്ള 13 പുസ്തകങ്ങള്‍ -ഒരു കവിതാസമാഹാരവും ബാക്കി നോവലുകളും- എഴുതിയ ഒരാളെ നമ്മളാരും അറിഞ്ഞിട്ടിലെ്‌ളന്നതാണ് ഒരു വിരോധാഭാസം. എന്തുകൊണ്ട്? എത്രയോ പേര്‍ ഇതുപോലെ അറിയാതെ പോയിട്ടുണ്ട്, ഇപേ്പാഴും അറിയാതെ പൊയ്‌ക്കൊണ്ടിരിക്കുന്നു എന്നുള്ളത് എന്നെ അത്ഭുതപെ്പടുത്തുന്ന കാര്യമാണ്. എനിക്കു തോന്നുന്നത്, ഇതിന്റെ പ്രശ്‌നം, എഴുത്തിനു ചുറ്റുപാടും വിമര്‍ശനത്തിന്റെയും നിരൂപണത്തിന്റെയും എഴുത്തിനെപ്പറ്റി അവബോധങ്ങളുണ്ടാക്കുന്നതിന്റെയും ഒരു മാധ്യമാന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട് എന്നാണ്. അതാണ് സാഹിത്യത്തെ ആളുകള്‍ക്കുമുമ്പില്‍ വീണ്ടും വീണ്ടും അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സപേ്പാര്‍ട്ട്. ഇവരൊക്കെ എഴുതുന്നുണ്ട്, അത് ഇങ്ങനെയൊക്കെയാണ് എന്നു പറയുന്ന ഒരു ക്രിട്ടിക്കല്‍ മില്യു മലയാളത്തിലില്‌ള. അത് മാധ്യമങ്ങളുടെ ചുമതലയാണ്. പണ്ട്-എണ്‍പതുകള്‍ വരെ-പ്രധാന മാധ്യമങ്ങളിലൊക്കെ പുസ്തകനിരൂപണങ്ങള്‍ വരുമായിരുന്നു, പുതിയ പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ വരുമായിരുന്നു. ഇന്ന് അതെല്‌ളാം മറ്റു പല കാര്യങ്ങള്‍കൊണ്ട് തമസ്‌കരിക്കപെ്പട്ടു. മഹാന്മാരാക്കപെ്പട്ടവരെ വീണ്ടുംവീണ്ടും പിന്തുടര്‍ന്നുചെന്ന് ആരാധിക്കുക എന്നുള്ളതാണ് ഇവിടെ നടക്കുന്ന ചടങ്ങ്. ഒരു ഒ.എന്‍.വി.കുറുപ്പ്, ഒരു എം.ടി. വാസുദേവന്‍ നായര്‍, ഒരു ഒ.വി. വിജയന്‍, ഒരു എം. മുകുന്ദന്‍ എന്നിങ്ങനെ കുറേപേ്പരുടെ -ആദ്യംതന്നെ മഹാന്മാരാക്കപെ്പട്ടവരുടെ-പിന്നാലെ പോകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. പുതുതായി എന്തെങ്കിലും ചെയ്യുന്ന വ്യകതികളെ ആളുകള്‍ തിരിച്ചറിയാന്‍ ഒരു വ്യവസ്ഥയുമില്‌ള. അത് നിര്‍ഭാഗ്യകരമായ ഒരു കാര്യമായി എനിക്കു തോന്നുന്നു.