കേസിന്റെ ചുമതലകള്‍ സത്യപാലില്‍ത്തന്നെ ഒതുക്കിനിര്‍ത്തിയിരിക്കുന്നതില്‍ സത്യപാലിന് അദ്ഭുതം തോന്നി. അങ്ങനെ ഒരിക്കലും സംഭവിക്കാറില്‌ള. നിഗമനങ്ങളും തെളിവുകള്‍ കൂട്ടിയിണക്കുന്നതും ജയദീപ് തനിച്ചായിരിക്കും ചെയ്യുക. അറസ്റ്റ് നടക്കുമ്പോഴാണ് കുറ്റവാളികള്‍ പോലും ജയദീപ് കുടുക്കിയ, നിയമത്തിന്റെ കടുംകെട്ട് കാണുക. ലീജാപ്രമോദ് കൊലക്കേസില്‍ അയാള്‍ തീര്‍ത്തും നിസ്‌സംഗനായിരുന്നു. അതൊരാവലാതിയായി, തന്നെത്തന്നെ മഥിക്കാന്‍ തുടങ്ങിയപേ്പാള്‍ സത്യപാല്‍ ജയദീപിനെക്കണ്ട്, തന്റെ വിഷമം പറഞ്ഞു.
ദീപ് ചിരിച്ചതല്‌ളാതെ പെട്ടെന്നൊരു മറുപടി പറഞ്ഞില്‌ള.
-സാര്‍, ഒരു കൊലപാതകമാണ് നടന്നിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യണ്ടേ?
ജയദീപ് പിന്നെയും ചിരിച്ചു.
-പ്രതികള്‍ ആരായിരിക്കുമെന്നാണ് സത്യന്‍ വിചാരിക്കുന്നത്?
അയാള്‍ സംശയമുള്ളവരുടെ പേരുകള്‍ പറഞ്ഞു.
-തെളിവ്?
-കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്താല്‍ കിട്ടിലേ്‌ള?
-സത്യന്‍ ഒന്നു ശ്രമിക്കൂ. പിന്നെ, ഒരുകാര്യം, ഭേദ്യം ചെയ്യരുത്.
-ശരി സര്‍.
രണ്ടാഴ്ചക്കുശേഷം കേസിന്റെ റിവ്യൂവിനുവേണ്ടി സത്യപാലിനെ വിളിച്ചപേ്പാള്‍ അയാള്‍ നിശ്ശബ്ദനായിരുന്നു.
-എന്തായി?
സത്യപാല്‍ ജയദീപിന്റെ മുഖത്തുനോക്കാന്‍ വിഷമിച്ചു.
-പ്രതികള്‍ മാഞ്ഞുപോയി, തെളിവുകള്‍ മരീചികപോലെ അകന്നുമാറി, അലേ്‌ള? സാരമില്‌ള സത്യപാല്‍. ഈ കേസ് ഇങ്ങനെയാണ്. ഒരു വ്യക്തിയല്‌ള ലീജാ കൊലക്കേസില്‍ പ്രതി.
ജയദീപ് പറയുന്നതൊന്നും സത്യപാലിനു മനസ്‌സിലാകുന്നുണ്ടായിരുന്നില്‌ള.
-നിങ്ങള്‍ ഒരു കാര്യം ചെയ്യൂ. സംശയിക്കുന്നവരുടെ പേരെഴുതി ഫാസ്റ്റ് ട്രാക്കില്‍ സി.ഡി കൊടുക്കൂ. പ്രമോദിനെ സാക്ഷിയാക്കിയാല്‍ മതി. ബാക്കിയൊക്കെ കോടതി തീരുമാനിക്കട്ടെ.
ജയദീപ് പറഞ്ഞത് സത്യപാല്‍ ചെയ്തു.
കേസ് ഫയല്‍ മേശപ്പുറത്ത് ആഞ്ഞടിച്ചുകൊണ്ട് അമല്‍പിള്ള ജ്വലിച്ചു:
-നിങ്ങളെന്താ നിയമവാഴ്ചയെ പരിഹസിക്കുകയാണോ?
സത്യപാല്‍ മറുപടിയൊന്നും പറയാതെ തിരിച്ചുപോയി.
കേസ,് ഫയല്‍ ചെയ്തതിന്റെ അടുത്ത ദിവസം പ്രമോദ് ജയദീപിനെ വിളിച്ചു. അയാളുടെ ശബ്ദത്തില്‍ ഊര്‍ജ്ജം നിറഞ്ഞിരുന്നു.
-താങ്കള്‍ക്കൊരു ഡിന്നര്‍ ഓഫര്‍ ചെയ്താല്‍ നിരസിക്കുമോ?
-തീര്‍ച്ചയായും ഇല്‌ള.
-എങ്കില്‍ സെനിത് പ്‌ളാസയില്‍ നാളെ ഏഴുമണിക്ക്.
-പോസിറ്റീവ്‌ലി ആം ദേര്‍.
-നന്ദി മിസ്റ്റര്‍ ജയദീപ്.
കടലിന് അഭിമുഖമായുള്ള സെലിബ്രിറ്റീസ് കോര്‍ണറില്‍ അവരിരുന്നു. അല്‍പസമയത്തിനുള്ളില്‍ മൂന്നാമതൊരാള്‍ കൂടി അവിടെ എത്തിച്ചേര്‍ന്നു.
-ഇതെന്റെ സ്‌നേഹിത ശിഖ.
പ്രമോദ് പരിചയപെ്പടുത്തി.
-അറിയാം. ആല്‍ബങ്ങളില്‍ കണ്ടിട്ടുണ്ട്. സ്വാഗതം.