സാഹിത്യസാംസ്‌കാരികനായകന്മാരുടെ സമീപകാലത്തെ ഉദ്ധരിണിയില്‍നിന്നെടുത്തതാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ദൈവവിഷയത്തില്‍ എന്തുനിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി.

‘അടുക്കരുത്, അപകടമാണ്. നിങ്ങള്‍ വഴിയാധാരമാകും”

ചില ചങ്ങാതിമാര്‍ മൂന്നറിയിപ്പ് നല്‍കിയെങ്കിലും ഞാന്‍ അവരെ നന്നായി കാര്യം പറഞ്ഞു ബോധ്യപെ്പടുത്തി.

ദൈവത്തിന്റെ ഏറ്റവും അടുത്ത അയല്‍വാസിയായതോടെ ഞാന്‍ ലോകം മുഴുവന്‍ അറിയപെ്പടാന്‍ തുടങ്ങിയിരുന്നു.

അപേ്പാള്‍ ദൈവത്തിന്റെ ശത്രുവായി അറിയപെ്പടാന്‍ ആഗ്രഹിച്ച ഒരു സുഹൃത്ത് എന്നോട് തര്‍ക്കിച്ചു. പകെ്ഷ ഞാന്‍ തക്കസമയത്തുതന്നെ മറുപടി കൊടുത്തു.

‘അതിനൊക്കെയുള്ള വഴി ദൈവംതന്നെ പറഞ്ഞുതരും. നിങ്ങള്‍ നോക്കിക്കൊ”

‘നിങ്ങളുടെ കഷ്ടകാലം തുടങ്ങാന്‍ പോകുന്നു. ഇനി എനിക്കൊന്നും പറയാനില്‌ള. ഇഷ്ടമ്പോലെയാകട്ടെ.”

പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞെങ്കിലും ഞാന്‍ ദൈവവുമായി ബന്ധപെ്പട്ട ഒരു പദ്ധതി തയ്യാറാക്കാന്‍ തുടങ്ങി. ഈ വേളയില്‍ ആശയക്കുഴപ്പങ്ങളില്‍പെ്പട്ട ദൈവം ചെകുത്താനെ ഭൂമിയില്‍നിന്നും അകറ്റാനുളള പാഴ്‌വേല നടത്തുകയായിരുന്നു.