നാട്ടിന്‍ പുറത്തു കുറച്ചുകാലം കഴിയണമെന്നൊരു മോഹം. അവിടിരുന്നെഴുതാനാണ് സുഖം.
കായല്‍ കാറ്റേറ്റ്……..
നമ്പര്‍ ഞാന്‍ സേവ് ചെയ്തിട്ടുണ്ട്.
നിമ്മി മൊബൈല്‍ എടുത്ത് സേവ് സ്ഥിതീകരിച്ചു.
ജേര്‍ണലിസം എങ്ങനെ പോകുന്നു?
ആദ്യമൊക്കെ ഭയങ്കര ക്രെയ്‌സ് ആയിരുന്നു.
ആഗ്രഹിക്കുന്നതൊന്നും നടക്കില്‌ള, പ്രിന്റിലായിരുന്നെങ്കില്‍ എഴുത്തെങ്കിലും തെളിഞ്ഞേനെ.
സമയം ഏറെയായി ഉച്ചയ്ക്കാ ഷിഫ്റ്റ്, ഇറങ്ങുമ്പോള്‍ ഒരു നേരമാകും. ഞാനൊരിക്കല്‍ വീട്ടില്‍ വരും. ഇരുട്ടും
വെളിച്ചവുമായി നമുക്ക് അവിടെയെല്‌ളാം കറങ്ങാം…….
പിന്നെന്താ, ഞാന്‍ നേരത്തെ പോകും.
ഓക്കെ, ബൈ, ഗുഡ്‌നൈറ്റ്.

പുലര്‍ച്ച.
ഡാലിയ പതുക്കെ നിരത്തിലൂടെ നടന്നു.
പുലര്‍കാല കുളിരില്‍ ആരോ ഹെലന്‍ കെല്‌ളറുടെ ഒരു താള്‍ മറിച്ചു.
മഴ ബീഥോവന്റെ സംഗീതം പൊഴിച്ചു.
നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം പെയ്യുന്ന മഴ!