നീരോടി വ/ലിഞ്ഞൊരു പുഴതന്‍/
പേരേടില്‍/ മാഞ്ഞൊരു മത്സ്യം/
ഇലെ്‌ളന്നു ച/തിക്കും തടവിന്‍/
ചില്‌ളിട്ടൊരു/ കൂട്ടിലണഞ്ഞു./
തുള്ളലിലും മറ്റും കാണുന്ന ഏഴു മാത്രയുള്ള ഗണങ്ങളില്‍ അധിഷ്ഠിതമായ താളക്രമമാണിത്. ഓരോ വരിയിലും ആദ്യഗണത്തില്‍ അക്ഷരങ്ങള്‍ കുറച്ചും രണ്ടാം ഗണത്തില്‍ ഹ്രസ്വാക്ഷരങ്ങളുടെ വിന്യാസത്തിലൂടെ ചടുലമാക്കിയും ഇവിടെ താളവൈചിത്ര്യം വരുത്തിയിരിക്കുന്നു. അന്‍വര്‍ അലിയുടെ മുസ്തഫാ ഒരു ജനപ്രിയഗാനത്തിന്റെ താളഘടനയിലുള്ള കവിതയാണെങ്കിലും ഉപരിപ്‌ളവമായ ഹാസ്യാനുകരണത്തിനപ്പുറം പ്രമേയത്തിലും ഭാഷയിലും ആഖ്യാനത്തിലും അതിന് സവിശേഷമായ മാനങ്ങളുണ്ട്.
മുസ്തഫാ മുസ്തഫാ
എവിടെപേ്പായ് നീ മുസ്തഫാ
മാര്‍ക്കം ചെയ്യേണ്ടോന്‍ മുസ്തഫാ…
പള്ളിപ്പുര വഴിയില്‍ നിന്നി-
ക്കാക്ക വിളിച്ചൂ ‘മുസ്തഫാ’
കായിദയില്‍ കണ്ണു കഴച്ചോ-
ളിത്താത്തായും ‘മുസ്തഫാ’
പദ്യത്തെ പദ്യപരതയില്‍നിന്നു സ്വതന്ത്രമാക്കുക എന്നൊരു പൊതുരീതി പുതുകവിത പങ്കുവയ്ക്കുന്നുണ്ടെന്നു തോന്നും. പരമ്പരാഗതമായ വൃത്തങ്ങളെ ആധുനികകവികള്‍ പുതുക്കിയെടുത്തത് അയ്യപ്പപ്പണിക്കരെയോ സച്ചിദാനന്ദനെയോ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയോ പോലെ താളപെ്പാലിമ കൂട്ടാനോ അലെ്‌ളങ്കില്‍ ആര്‍. രാമചന്ദ്രനെയോ ആറ്റൂരിനെയോ പോലെ അതു ചോര്‍ത്തിക്കളയാനോ ആയിരുന്നെങ്കില്‍ പിന്നീടുള്ള കവിത ഇക്കാര്യത്തില്‍ വലിയ ഉത്കണ്ഠ പുലര്‍ത്തുന്നില്‌ള. വൃത്തവൈവിധ്യത്തിനും വൈചിത്ര്യത്തിനും പകരം അകഷരവിന്യാസത്തിലുള്ള സൂകഷ്മതയ്ക്കാണ് അവിടെ പ്രാധാന്യം. അതിനെ ഇതരകാവ്യഘടകങ്ങളുമായി ഇണക്കുകയോ പിണക്കുകയോ ചെയ്തുകൊണ്ട് താളത്തിന് പ്രകടനപരമെന്നതിനെക്കാള്‍ സംവാദാത്മകമായ തലം നല്കാനാണ് കവികളുടെ ശ്രമം. സാമാന്യനിയമമുള്ള വൃത്തങ്ങളില്‍ വരുന്ന പരിണാമങ്ങളും ഈ പശ്ചാത്തലത്തിലാണു കാണേണ്ടത്.
വി. എം. ഗിരിജയുടെ ഉറങ്ങുന്ന സുന്ദരിയില്‍ അന്നനട വൃത്തം ഉപയോഗിക്കുമ്പോഴും അതില്‍ അക്ഷരങ്ങള്‍ കുറയ്ക്കുന്നതു കാണാം.
വിദൂരമേതു ധ്രുവപ്പരപ്പിലോ
അതിനുമപ്പുറം അനന്തതയിലോ
ആദ്യവരിയുടെ ആരംഭത്തില്‍നിന്നാണ് ഇവിടെ ഒരക്ഷരം ഒഴിവാക്കിയിരിക്കുന്നത്. താളത്തിനോടിണങ്ങിയും ഇടഞ്ഞും അയഞ്ഞും സഞ്ചരിക്കുന്ന വരികള്‍ ഗിരിജയുടെ കവിതകളില്‍ സുലഭമാണ്. എസ്. ജോസഫും അന്നനടയുടെ ഒഴുക്കു തടയാന്‍ അക്ഷരങ്ങള്‍ അടര്‍ത്തിമാറ്റുന്നു.