കവിതയിലെ താളത്തെ വൃത്തത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുന്ന സാമ്പ്രദായികരീതിക്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ മാറ്റം വന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ നവനിരൂപകരില്‍ പ്രധാനിയായ ഐ. എ. റിച്ചാര്‍ഡ്‌സ് താളത്തെ നിര്‍വചിക്കുന്നതു നോക്കുക:
‘താളവും അതിന്റെ സവിശേഷരൂപമായ വൃത്തവും ആവര്‍ത്തനത്തെയും പ്രതീക്ഷയെയും അടിസ്ഥാനമാക്കുന്നു.”4
ഇതിന് വിപുലമായ അര്‍ത്ഥവിവക്ഷകളാണ് അദ്ദേഹം നല്കുന്നത്:
”അക്ഷരങ്ങളുടെ അടുക്കിലൂടെ ലഭിക്കുന്ന പ്രതീക്ഷകളുടെയും തൃപ്തികളുടെയും നിരാശകളുടെയും വിസ്മയങ്ങളുടെയും ഇഴച്ചേര്‍ച്ചയാണ് താളം.”5
കവിതയില്‍ ഒരു താളമാതൃക ആവര്‍ത്തിക്കപെ്പടുമ്പോള്‍ തുടര്‍ച്ചയെക്കുറിച്ചുള്ള ഒരു ബോധമുണ്ടാകുന്നു. കൃത്യമായ താളത്തില്‍ അധിഷ്ഠിതമായ അക്ഷരവിന്യാസം ആ ബോധത്തെ തൃപ്തിപെ്പടുത്തുന്നു. ചിലപേ്പാള്‍ താളഭംഗങ്ങളിലൂടെ സൃഷ്ടിക്കപെ്പടുന്ന നിരാശയും കവിതയില്‍ അനിവാര്യമാകുന്നു. താളത്തിന്റെ തുടര്‍ച്ചയെ അപ്രതീക്ഷിതമായ തലങ്ങളിലേക്കുയര്‍ത്തുമ്പോള്‍ സംഭവിക്കുന്ന വിസ്മയത്തെയും പരിഗണിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ താളത്തിന്റെ മാത്രമല്‌ള, താളഭംഗത്തിന്റെയും സാധ്യതകള്‍ ഐ. എ. റിച്ചാര്‍ഡ്‌സ് കണക്കിലെടുക്കുന്നു.
വൃത്തമുക്തമാകെത്തന്നെ സവിശേഷമായ അക്ഷരഘടനയിലൂടെയുള്ള രൂപശില്പത്തിനുദാഹരണമാണ് പി. എന്‍. ഗോപീകൃഷ്ണന്റെ വാതിലുകള്‍ എന്ന കവിത.