ഒരു വാതില്‍ തുറന്ന്
ഞാന്‍ കിഴക്കുപുറത്തെത്തുന്നു.
ആകാശച്ചെരുവില്‍
എന്നെക്കാത്ത്
ഹായ്, ഒരു പുതിയ സൂര്യന്‍

മറ്റൊരു വാതില്‍ തുറന്ന്
സീത അടുക്കളയിലെത്തുന്നു.
അടുപ്പിനുള്ളില്‍
അവളെക്കാത്ത്
വളരെപ്പഴകിയ സൂര്യന്‍.
ഒരു വാതില്‍/മറ്റൊരു വാതില്‍, ഞാന്‍/സീത, കിഴക്കുപുറത്തെത്തുന്നു/അടുക്കളയിലെത്തുന്നു, ആകാശച്ചെരുവില്‍/അടുപ്പിനുള്ളില്‍, എന്നെക്കാത്ത്/അവളെക്കാത്ത്, ഒരു പുതിയ/വളരെപ്പഴകിയ എന്നിങ്ങനെ വാക്കുകളുടെ വ്യത്യയബന്ധത്തിലൂടെയുള്ള വ്യത്യസ്തതയും അക്ഷര-പാദവിന്യാസത്തിന്റെ സമാനതയും ചേര്‍ന്ന് ഇവിടെ താളഘടന സൃഷ്ടിക്കപെ്പടുന്നു. അജീഷ് ദാസന്റെ പ്രിയപെ്പട്ട ഇരേ എന്ന കവിതയിലും ഈ രീതിയുണ്ട്. ഇത്തരത്തിലുള്ള രൂപശില്പത്തെ മനസ്‌സിലാക്കുന്നതിന് ‘വ്യത്യസ്തതയിലെ സമാനത’6 എന്ന് ജി. എസ്. ഫ്രേസര്‍ താളത്തെ നിര്‍വചിച്ചതോര്‍ക്കാം. ടി. പി. രാജീവന്റെ ഉപ്പ്, ഒപ്പ് എന്ന കവിതയുടെ അടിസ്ഥാനപ്രമേയംതന്നെ സമാനമായ അക്ഷരഘടനയുള്ള ഉപ്പ്, ഒപ്പ് എന്നീ വാക്കുകളുടെ വ്യത്യസ്തതയ്ക്കുള്ളിലെ സമാനതയുമായി ബന്ധപെ്പടുന്നുണ്ടലെ്‌ളാ. വൃത്തമുക്തകവിതയില്‍ ഈ രീതിക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്.
1. കുനിഞ്ഞുറങ്ങുന്ന ശിരസ്‌സ്
എല്‌ളാം മറച്ചുവയ്ക്കുന്നു
ആടുന്ന ശിരസ്‌സ്
എല്‌ളാം സമ്മതിക്കുന്നു.