‘വൃത്ത-താളങ്ങളുടെ വിന്യാസവും പദഘടനയും ധ്വന്യാത്മകതയുമൊക്കെ അതിന്റെ സാഹിത്യപരമായ പാരമ്പര്യത്തിന്റെ ഭാഗമാണ്. എന്നാല്‍ കവിയുടെ സംഗീതത്തിലെ രണ്ടാം ഘടകം അയാളുടെ മനസ്‌സിന്റെ സാക്ഷരമായ ഭാഗങ്ങളില്‍നിന്നല്‌ള, മറിച്ച് അതിന്റെ നിരക്ഷരമായ ഭാഗങ്ങളില്‍നിന്നുണ്ടാകുന്നതാണ്. അത് ബൗദ്ധികമായ ഭാരത്തെയല്‌ള, ചോദനാപരമായ അടിഭാരത്തെയാണ് ആശ്രയിക്കുന്നത്.”3
സാമാന്യനിയമങ്ങളില്‍ ഉറപ്പിക്കപെ്പട്ട വൃത്ത-താളങ്ങളെ സാഹിത്യപാരമ്പര്യത്തിന്റെ ഭാഗമായിത്തന്നെ കണക്കാക്കാം. അപേ്പാഴും ‘മനസ്‌സിന്റെ നിരക്ഷരമായ ഭാഗങ്ങളില്‍നിന്നുണ്ടാവുന്ന’ സംഗീതഘടകത്തില്‍ സഹജാവബോധപരവും ചോദനാപരവുമായ താളബോധവും ഉള്‍പെ്പടുന്നുണ്ട്. അതായത് സാഹിത്യപാരമ്പര്യത്തിന്റെ ഭാഗമായുണ്ടായ വൃത്ത-താളങ്ങള്‍ക്കൊപ്പം ചോദനാപരമായ താളബോധത്തിനുമുള്ള പ്രസക്തി വ്യക്തമാണെന്നതുകൊണ്ടുതന്നെ സാമാന്യവത്കരിക്കപെ്പട്ട വൃത്ത-താളസങ്കേതങ്ങള്‍പോലെ അതിന്റെ മുന്‍വിധികള്‍ക്കു വഴങ്ങാത്ത സ്വതന്ത്രരൂപങ്ങളെയും പ്രധാനമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്.
ആധുനികകവിതകളില്‍ വൃത്തം രൂപപരമായ ഒരു ഉത്കണ്ഠയായിരുന്നു. വൃത്തനിരാസം ഒരു പദ്ധതിയാവുന്നതിനൊപ്പം വൃത്തം കാവ്യപ്രമേയമായിപേ്പാലും പലപേ്പാഴും കടന്നുവന്നത് ഇതുകൊണ്ടായിരിക്കാം. കാവാലം നാരായണപ്പണിക്കര്‍ 1960 ല്‍ പ്രസിദ്ധീകരിച്ച തന്റെ ആദ്യകവിതാസമാഹാരത്തിന് ‘വൃത്തം തെറ്റിയ കവിത’ എന്നു തലക്കെട്ടു നല്കിയതോര്‍ക്കുക.