വിരല്‍ തട്ടി മറിഞ്ഞിട്ടും
പരന്നൊഴുകാന്‍ വിടാതെ
പഴന്തുണി നനച്ചാരോ
തുടച്ചെടുക്കയാണെന്നെ
ഇതില്‍ രണ്ടാം വരി കര്‍ശനമായ ഗണനിയമം ഉപേക്ഷിച്ചുകൊണ്ടുതന്നെ ഭാഷയുടെ താളക്രമം നിലനിര്‍ത്തുന്നുണ്ട്.
അന്‍വര്‍ അലിയുടെ മഴക്കാലം ഭുജംഗപ്രയാതത്തെ സ്വതന്ത്രമായി ഉപയോഗിക്കുന്നു:
മടുത്തെ/ന്റെയമ്മേ,/
ഇറമ്പ/ത്തിരുന്നീ/ കരിങ്കാ/ക്ക കാകാ/
വിളിക്കു/ന്നു കൂടെ/ക്കളിക്കു/വാനെന്നെ./
വരികളുടെയും ഗണങ്ങളുടെയും എണ്ണത്തെ സംബന്ധിച്ച വൃത്തനിയമങ്ങള്‍ പരിഗണിക്കുന്നിലെ്‌ളങ്കിലും ആ വൃത്തത്തിന്റെ താളസാധ്യതകള്‍ ഇവിടെ പ്രയോജനപെ്പടുത്തുന്നു. പി. രാമന്റെ എഴുത്തോടെഴുത്താ… എന്ന കവിതയിലും ഇതേ വൃത്തത്തിന്റെ സ്വതന്ത്രവിനിമയമുണ്ട്.
എഴുത്തിന്‍ പ്രതിച്ഛായ
കത്തിജ്വലിപ്പൂ
ജലം വാര്‍ന്നുപോയോരു
പാറപ്പരപ്പില്‍
മൊസൈക്കിട്ടു മിന്നുന്ന
അപാരസ്ഥലത്തില്‍
കുസുമമഞ്ജരി എന്ന പ്രകടമായും താളാത്മകമായ വൃത്തം ഉപയോഗിക്കുമ്പോള്‍ അതിന്റെ ഒഴുക്കില്‍ നഷ്ടപെ്പടാതിരിക്കാനുള്ള കരുതല്‍ രാമന്റെ സ്മാരകം എന്ന കവിതയില്‍ കാണാം.
പാറവിള്ളലിലടിച്ചൊടുങ്ങിയ
കടല്‍ത്തിരയ്ക്ക്
അതിമനോഹരസ്മാരകം
പണിതു നാദദേവത
ഇവന്റെ കാതുകളില്‍
ഇന്നലെ
ഉപേന്ദ്രവജ്ര എന്ന സംസ്‌കൃതവൃത്തത്തില്‍ തുടങ്ങി അയഞ്ഞ താളഘടനയില്‍ തുടരുന്നതാണ് സി. എസ്. ജയചന്ദ്രന്റെ ഡാര്‍വിന്‍ രണ്ടാമന്റെ തിസീസ്.