അനന്തരം ഭൂമി ചരിത്രമായി
മനുഷ്യമസ്തിഷ്‌കസമാനമായി
ക്രമേണ നമ്മള്‍ മൃഗങ്ങളായി
പരിണാമമങ്ങനെ പൂര്‍ത്തിയായി.
ഇതില്‍ ആദ്യരണ്ടു വരിക്കുശേഷം വൃത്തം ശിഥിലമാവുകയും കവിത സ്വതന്ത്രഗതിയാവുകയും ചെയ്യുന്നു.
ഉക്തിവൈചിത്ര്യത്തിന് വൃത്തത്തെ ഉപയോഗിക്കുന്ന പഴയ രീതിയെക്കാള്‍ ഇതരകാവ്യഘടകങ്ങളുമായി പൊരുത്തപെ്പടുത്തുന്നതിനോ അവയുമായി സംവാദത്തില്‍ ഏര്‍പെ്പടുന്നതിനോ ആണ് ഇത്തരം വൃത്തങ്ങള്‍ പുതുകവിതയില്‍ ഉപയോഗപെ്പടുന്നത്. വൃത്തഭദ്രതയ്ക്കു വേണ്ടിയുള്ള വിട്ടുവീഴ്ചകളൊഴിവാക്കുകയും താളത്തെ സൗന്ദര്യശാസ്ത്രപരമായി ഉപയോഗിക്കാനുള്ള സാധ്യതയെ പ്രയോജനപെ്പടുത്തുകയും ചെയ്യുന്നതിനാണ് ഈ കവിതകളിലെ ശ്രമമെന്നു കാണാം.
പരമ്പരാഗതമായ ദ്രാവിഡവൃത്തങ്ങളും ഇത്തരത്തില്‍ത്തന്നെ പുതുകവിതയില്‍ പ്രത്യക്ഷപെ്പടുന്നു. കേക എന്ന വൃത്തത്തില്‍ ഏറെ കവിതകളുണ്ട്. ഗദ്യഭാഷയോടടുത്തുനിന്നുകൊണ്ട് താളത്തിന്റെ ലയാത്മകത സൃഷ്ടിക്കാനാവുമെന്നത് ഈ വൃത്തത്തിന്റെ വലിയ സാധ്യതയാണ്.
പുല്‌ളുകള്‍/ക്കുള്ളില്‍/ പുല്‌ളായ്/ പച്ചയില്‍/ പച്ച/പ്പായി
ഇലെ്‌ളന്നു/ കരു/തുമാ/റത്രയും/ പ്രച്ഛ/ന്നമായ്,
താനിരി/ക്കുന്നേ/ടമേ/താനായി,/ തന്നെ/ത്തന്നെ-
ക്കാണാതെ/യൊളി/പ്പിച്ച/പുല്‍ച്ചാടി/യിരി/ക്കുന്നു. (ഇരിപ്പ്, നടപ്പ്)
എന്നിങ്ങനെ വെറുംവാക്കുകളും നികത്തുമൊഴികളുമായുള്ള ഒത്തുതീര്‍പ്പുകളില്‌ളാതെതന്നെ കേകയ്ക്ക് ലയാത്മകമായ ദൃഢത നല്കുന്നതു പി. പി. രാമചന്ദ്രന്റെ കവിതയില്‍ കാണാം. സമകാലികമായ ദൃശ്യസംസ്‌കാരത്തിന്റെ വാങ്മയം ഉപയോഗിച്ച് ഇതേ വൃത്തത്തെ മറ്റൊരു തരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതാണ് അന്‍വര്‍ അലിയുടെ ഏകാന്തതയുടെ അമ്പതു വര്‍ഷങ്ങള്‍.