ഇന്നിവിടെ പ്രകാശനം ചെയ്യപെ്പടുന്ന മൂന്നു നോവലുകളില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് ‘കട്ടപ്പന’യാണ്. ഞാന്‍ ബാലനായിരിക്കുന്ന കാലത്താണ് മലബാറിലേക്കും മലകളിലേക്കുമുള്ള കുടിയേറ്റം ഉണ്ടായത്. ഈ നോവലിലെ കഥാനായികയുടെ അപ്പന്‍ ശവം മോഷ്ടിക്കുന്ന ആളാണ്. ശവങ്ങളെ മോഷ്ടിച്ചുവിറ്റ് ജീവിക്കുന്ന അസാധാരണ കഥാപാത്രം. കേരളത്തില്‍ ശവങ്ങളെ അപമാനിക്കുന്ന ആള്‍ക്കാരുണ്ടെന്നറിയാം, മറ്റു കാര്യങ്ങള്‍ക്കുവേണ്ടി. പക്ഷെ ശവം മോഷ്ടിച്ചുകൊണ്ടുപോയി വില്‍ക്കുന്നത് ഒരു വിചിത്ര കഥാപാത്രം തന്നെയാണ്. അങ്ങനെയൊക്കെയുള്ള ആളുകളെയാണ്, സാധാരണ നാം ഉദ്ദേശിക്കാത്ത രീതിയിലുള്ള മനഷ്യരെയാണ്, അദ്ദേഹം അവതരിപ്പിക്കുന്നത്. കുടിയേറ്റക്കാരുടെ ജീവിതം, വന്യമൃഗങ്ങളുമായുള്ള അവരുടെ അഭിമുഖീകരണം (അദ്ദേഹം വളെരെക്കാലം ഫോറസ്റ്റ് റേഞ്ചറായിരുന്നതുകൊണ്ട് അതിന്റെയെല്‌ളാം ഉള്ളുകള്ളികള്‍ അദ്ദേഹത്തിനറിയാം.), പരിസ്ഥിതിയുടെ പ്രശ്‌നങ്ങള്‍ ഒക്കെ നോവലില്‍ കൊണ്ടുവരുന്നുണ്ട്. അന്ന് കുടിയേറാന്‍ പോയിരുന്നവര്‍ പരിസ്ഥിതി എന്ന വാക്കുപോലും കേട്ടിരുന്നില്‌ള. റേച്ചല്‍ കാഴ്‌സന്റെ ‘സൈലന്റ് സ്പ്രിങ്’ എന്ന പുസ്തകം തന്നെ പ്രസിദ്ധീകരിക്കുന്നത് 1960 കളിലാണ്. അതിനെക്കാള്‍ മുന്‍പ് കുടിയേറിയ നിരക്ഷരകുക്ഷികളായ കൃഷിക്കാര്‍ക്ക് പരിസ്ഥിതിബോധമുണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് വാദിക്കുന്നതില്‍ത്തന്നെ അര്‍ത്ഥമില്‌ള. അലെ്‌ളങ്കില്‍ ആരെങ്കിലും അവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഉണ്ടായിരിക്കണമായിരുന്നു; പരിസ്ഥിതി നശിപ്പിക്കാതെ കൃഷിചെയ്യണം എന്ന് ആരെങ്കിലും ഉപദേശിക്കണമായിരുന്നു. പിന്നീട് പരിസ്ഥിതിവാദം ഒരു പ്രസ്ഥാനമായപേ്പാള്‍ സംഭവിച്ചത് ഇതല്‌ള. പരിസ്ഥിതിവാദം മോശമാണെന്നല്‌ള ഞാന്‍ പറയുന്നത്, കേരളത്തിന് ഏറ്റവുമധികം നന്മ ചെയ്തിട്ടുള്ള പ്രസ്ഥാനങ്ങളിലൊന്നാണത്. സുഗതകുമാരിയൊക്കെ അതിന് നേതൃത്വം കൊടുത്ത് സൈലന്റ്‌വാലി പോലുള്ള ഇടങ്ങള്‍ നമുക്ക് സംരക്ഷിക്കാന്‍ പറ്റി. പക്ഷെ ഈ പരിസ്ഥിതിവാദത്തിന്റെ മറ്റൊരു മുഖം, ഇതു മുഴുവന്‍ കാടുകളിലേക്ക് കുടിയേറിയവരെ എതിര്‍ത്തുകൊണ്ടുള്ളതായിരുന്നു എന്നതാണ്. അവര്‍ കുടിയേറിയത് പട്ടിണി മാറ്റാന്‍വേണ്ടിയായിരുന്നു; അല്‌ളാതെ കാട് പിടിച്ചടക്കാനോ തോട്ടം സൃഷ്ടിക്കാനോ വേണ്ടി പോയവരായിരുന്നില്‌ള. അത് നമ്മളെപേ്പാലുള്ള ആള്‍ക്കാര്‍ അന്ന് മനസ്‌സിലാക്കിയില്‌ള, ഇന്നും മനസ്‌സിലാക്കുന്നില്‌ള എന്ന് എനിക്കു തോന്നുന്നു. ഇതിനകത്ത് കൃഷിക്കാരോടുള്ള ഒരു വൈരാഗ്യം മാത്രമല്‌ള, അവജ്ഞ പോലും ഉണ്ടോ എന്ന് ഞാന്‍ പലപേ്പാഴും സംശയിച്ചിട്ടുണ്ട്. ഇതെന്തുകൊണ്ട് മനസ്‌സിലാകാതെ പോകുന്നു? കൃഷിക്കാര്‍ നിവൃത്തിയില്‌ളാതെയാണ് മലകയറിയത്. രണ്ടാംലോകയുദ്ധത്തിനുശേഷം സാമ്പത്തികവ്യവസ്ഥ പൂര്‍ണമായി തകര്‍ന്നപേ്പാള്‍ ഞങ്ങളുടെയൊക്കെ നാട്ടില്‍ അരിയും കപ്പയും ഇല്‌ളാഞ്ഞിട്ട് കടപ്പന വെട്ടി അതിനള്ളിലെ ചോറ് കുറുക്കിയായിരുന്നു കഴിച്ചിരുന്നത്. അങ്ങനെയുള്ള പട്ടിണിയില്‍ നിന്നാണ് മലകളിലേക്കുള്ള കുടിയേറ്റം നടക്കുന്നത്. അത്തരം കുടിയേറ്റക്കാരുടെ കഥയാണ് ‘കട്ടപ്പന’.

യേശുവിനെ കുരിശിലേറ്റാന്‍ ഉപയോഗിച്ച മരം ഏതായിരുന്നിരിക്കണം എന്നതിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ‘കുരിശമ്പകം’. ക്രിസ്തുമതം യൂറോപ്പിലേക്ക് വന്നപേ്പാള്‍, മധ്യകാലഘട്ടത്തില്‍, ക്രിസ്തുവിനെസംബന്ധിച്ച എല്‌ളാം -ക്രിസ്തുവിന്റെ തലമുടി, മുഖംതുടച്ച തൂവാല, ക്രൂശിച്ച കുരിശ് തുടങ്ങി എല്‌ളാം-തിരുശേഷിപ്പുകളായി. യൂറോപ്പിലിത് ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി മാറി. യൂറോപ്പിലാകമാനം പ്രചരിക്കപെ്പടുന്ന, ക്രിസ്തുവിനെ കുരിശിലേറ്റിയതെന്നു കരുതപെ്പടുന്ന, കുരിശിന്റെ കഷണങ്ങള്‍ ചേര്‍ത്തുവച്ചാല്‍ ഭൂമിയെ രണ്ടുതവണ ചുറ്റാനുള്ള നീളമുണ്ടാകം. ആ കുരിശിനെക്കുറിച്ചുള്ള യഥാര്‍ത്ഥമെന്ന് വിശ്വസിക്കാവുന്ന കഥയാണ് തൈശേ്ശരി പറയുന്നത്.

ക്രിസ്തു വിപ്‌ളവകാരിയാണോ എന്നൊക്കെ ചര്‍ച്ചയുള്ള കാലമാണലേ്‌ളാ ഇത്. ക്രിസ്തു വിപ്‌ളവകാരിയാണെന്നത് ഏതു കൊച്ചുകുട്ടിക്കും സ്വാഭാവികമായിട്ട് അറിയാവുന്നൊരു കാര്യമായിരുന്നു. കാരണം, മാറ്റം ചോദിക്കുകയും ചോദിച്ചുവാങ്ങുകയും ചെയ്തയാളാണ്. അതാണ് പുതിയനിയമം, പഴയനിയമം എന്ന് രണ്ടുവിഭാഗങ്ങള്‍ ബൈബിളിലുള്ളത്. പഴയനിയമത്തെ ചോദ്യംചെയ്ത്, അതിലെ ദൈവത്തിനുപകരം സ്‌നേഹവാനായ ഒരു ദൈവത്തെ പ്രതിഷ്ഠിച്ച്, ആ ദൈവത്തിന്റെ നാട്ടില്‍ അധ്വാനിക്കുന്നവരും ഭാരംചുമക്കുന്നവരും കണ്ണീരൊഴുക്കുന്നവരും കഷ്ടപ്പടുന്നവരും അധഃകൃതരായവരും ആയവര്‍ക്കാണ് സ്ഥാനം എന്നു പറഞ്ഞവനാണ് യേശു. അദ്ദേഹം വിപ്‌ളവകാരിയലെ്‌ളങ്കില്‍ പിന്നെയെന്താണ് ആ മനുഷ്യനെന്ന് എനിക്ക് മനസ്‌സിലായിട്ടില്‌ള… പക്ഷെ സി.പി.എം. പറയുമ്പോള്‍ അതിനകത്തൊരു വിശ്വാസ്യതയില്‌ളായ്മയുണ്ട്, അവസരത്തിനുവേണ്ടിമാത്രം പറഞ്ഞതെന്ന തോന്നലുണ്ട്. അതൊഴികെ ആ മനുഷ്യന്റെ വിപ്‌ളവസ്വഭാവത്തെക്കുറിച്ച് നമുക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ട കാര്യമില്‌ള. ബുദ്ധന്‍, മുഹമ്മദ് എന്നിങ്ങനെയുള്ള നമ്മുടെ ആധ്യാത്മികഗുരുക്കന്മാര്‍ക്കിടയില്‍ ഒരു യഥാര്‍ത്ഥ വിപ്‌ളവകാരിയായിരുന്നു യേശു. തെരുവുവിപ്‌ളവകാരിയായിരുന്നു അദ്ദേഹം. കാരണം, ക്ഷേത്രത്തില്‍ചെന്ന് അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ ചാട്ടവാറുകൊണ്ട് അടിച്ചുപുറത്താക്കിക്കുന്നത്, നക്‌സലൈറ്റുകളുടെ പരസ്യവിചാരണ പോലെ ഒരു സംഭവമാണ്; ആരും ചെയ്യാന്‍ മടിക്കുന്നൊരു കാര്യമാണ്. അത്രമാത്രം ശകതനായിരുന്ന ആ മനുഷ്യനെ കുരിശിലേറ്റിയ മരം ഏതായിരിക്കാം എന്ന അന്വേഷണമാണ് ‘കുരിശമ്പകം’ എന്ന നോവല്‍.