ക്രിസ്തു : രക്ഷയും ജീവനും

പരേതര്‍ക്കുവേണ്ടി ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ലോകത്തിന്‍ രക്ഷകന്‍ ക്രിസ്തു താനല്ലയോ
ജീവനും ഞങ്ങള്‍ക്കവന്‍ താനല്ലോ

വാഴുന്നു മൃത്യു വരിച്ചോര്‍ക്കുയിര്‍പ്പായി
നാകാധിരൂഢനാ ജീവനാഥന്‍

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)