സമരിയക്കാരി സ്ത്രീ

സമരിയക്കാരിയെ സംബന്ധിച്ച സുവിശേഷം വായിക്കുമ്പോള്‍

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.

കൂപാന്തികത്തില്‍ സമരിയാസ്ത്രീയോട്
ദാഹനീര്‍ ചോദിച്ച യേശുനാഥന്‍

വിശ്വാസപുണ്യമവളില്‍ നിറച്ചു-
നല്ലാശ്വാസമേകാന്‍ കനിഞ്ഞുവല്ലോ.

തീഷ്ണമാമാത്മീയ ദാഹമുളവാക്കി
രക്ഷയവള്‍ക്കായൊരുക്കി നാഥന്‍

ദിവ്യസ്‌നേഹാഗ്‌നി ജ്വലിപ്പിച്ചു ചിത്തത്തില്‍
നവ്യചൈതന്യം നിറച്ചീടുവാന്‍.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)