സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ഞങ്ങള്‍ മരിക്കാതിരിക്കുവാന്‍ വേണ്ടി നിന്‍
സൂനു മരിക്കുവാന്‍ ചിത്തമായി
ഞങ്ങള്‍ തന്‍ ജീവിതമങ്ങേയ്ക്കായ് തീരുവാന്‍
ക്രിസ്തു മാത്രം മൃതികൈവരിച്ചു
പാപത്താല്‍ മൃത്യു വരിച്ചവര്‍ ഞങ്ങളി
ന്നര്‍ഹിപ്പൂ നാശമെന്നാകിലും താന്‍
ക്രൂശിന്‍ വിജയത്താല്‍ വീണ്ടെടുക്കപ്പെട്ട്
യേശുവോടൊന്നിച്ചു നിത്യഭാഗ്യം (സ്വര്‍ഗ്ഗഭാഗ്യം)
പൂകുവാനങ്ങു ക്ഷണിച്ചതു ഞങ്ങളെ
താവക കാരുണ്യമൊന്നിനാല്‍ താന്‍
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ