എന്നും ജീവിക്കുകയും നമുക്കുവേണ്ടി സദാ മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്ന ക്രിസ്തു

പെസഹാക്കാലത്തിലെ പൂജകളില്‍ ഉപയോഗിക്കുന്നത്.

ഞങ്ങള്‍തന്‍ പെസഹാ കുഞ്ഞാടാമേശുവേ
യാഗമര്‍പ്പിക്കുമീ കാലം തന്നില്‍

അങ്ങേ മഹത്വം പ്രകീര്‍ത്തിപ്പതേറ്റവും
ന്യായവും യുക്തവുമാകുന്നല്ലോ.

നിത്യമാത്മാര്‍പ്പണം ചെയ്തു നിന്‍ നന്ദനന്‍
മദ്ധ്യസ്ഥനാകുന്നു നിന്റെ മുന്‍പില്‍

അര്‍പ്പിതനായ് ബലിവസ്തുവായെങ്കിലും
മൃത്യുവവനില്ല മേലിലോര്‍ത്താല്‍.

ഹാ! വധിക്കപ്പെട്ടു ക്രൂശിലെന്നാകിലും
ജീവിച്ചിടുന്നവനെന്നുമെന്നും

ആകയാല്‍ സര്‍വ്വരും പെസഹാ ഘോഷത്തി-
ലാലപിച്ചീടട്ടെ കീര്‍ത്തനങ്ങള്‍ (2)